
പഴശ്ശിരാജയെ വെട്ടിനിരത്തുന്നു
ഡോ. എം. ജി.എസ്. നാരായണന്‍ പഴശ്ശിരാജയ്‌ക്കെതിരെ ചരിത്രത്തിന്റെ സിംഹഗര്‍ജ്ജനം തൊടുത്തുവിട്ടിരിക്കുന്നു. സിനിമയുടെ കുലപതികളായ സംവിധായകനും അണിയറ പ്രവര്‍ത്തകരും കുറിച്യപ്പടയുടെ അകമ്പടിയോടെ എം. ജി. എസിനെ നേരിടുന്നത് നമുക്ക് ഭാവനയില്‍ കാണാം. എം. ജി. എസ് സംവിധായകന്‍ ഹരിഹരന്റെ കരണക്കുറ്റിക്ക് തന്നെയാണ് തലോടിയത്. പഴശ്ശിരാജവല്ല. യുദ്ധവും നടത്തിയിട്ടില്ല. അയാള്‍ക്ക് അത്തരമൊരു ആവശ്യവുമുണ്ടായിരുന്നില്ല. എം. ജി. എസ് എഴുതി: പഴശ്ശിരാജ ഒരിക്കലും രാജ്യം ഭരിച്ച രാജാവായിരു

മലയാളത്തില്‍ തിരക്കഥയുടെ കുലപതി എം. ടി. വാസുദേവന്‍ നായരാണ് പഴശ്ശിരാജയ്‌ക്ക് തിരഭാഷ ഒരുക്കിയത്. അദ്ദേഹത്തിന് എളുപ്പത്തില്‍ തെറ്റുപറ്റാനിടയില്ല. ചരിത്രം പലതരത്തില്‍ വായിക്കാം. അങ്ങനെയൊരു വായന മാത്രമായി എം. ജി. എസിനെ തള്ളാന്‍ പറ്റുമോ? അതാണ് കാഴ്‌ചക്കാരെയും വായനക്കാരെയും കുഴക്കുന്നത്. എം. ജി. എസ് ഇന്ത്യാ ഉപഭൂഖണ്‌ഡത്തിലെങ്കിലും അറിയപ്പെടുന്ന ചരിത്രപണ്‌ഡിതനാണെല്ലോ. അപ്പോള്‍ തെറ്റുപറ്റാന്‍ സാദ്ധ്യത കുറയും. മറുഭാഗത്ത് എം. ടി ആണ്. അദ്ദേഹം കാര്യം നന്നായി ഗ്രഹിച്ചല്ലാതെ ഒന്നും കുറിക്കില്ല. പിന്നെ ആര്‍ക്കായിരിക്കും പിഴവു വന്നത്. സിനിമയുടെ രൂപരേഖ മുഴുവനായും സ്വന്തം കണ്ണിലൂടെ കാണുന്ന സംവിധായകനോ? പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തി. ഏതാണ്ട് അമ്പത് ദിവസം ഒപ്പിച്ചെടുക്കുന്ന ബദ്ധപ്പാടിലുമാണ്. ചിലരെങ്കിലും 2009-ലെ സൂപ്പര്‍ ഹിറ്റെന്നും വിധിയെഴുതിക്കഴിഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ സാക്ഷാല്‍ നടികര്‍ തിലകം മമ്മൂട്ടിയെക്കാള്‍ പ്രാധാന്യം തമിഴ് പേശുന്ന ശരത് കുമാറിനാണ് എന്നുള്ള ചര്‍ച്ചയും പൊടിപ്പും തൊങ്ങലുമായി നടന്നതും ഒ. എന്‍. വിയെ ഇളയരാജ വിമര്‍ശിച്ചതും ഓര്‍ക്കുക. ഇതൊക്കെയും സ്‌നേഹപൂര്‍വ്വം മമ്മൂക്കയും ഫാന്‍സുകാരും അങ്ങ് സഹിച്ചു. മുതല്‍ മുടക്കിയവര്‍ എങ്ങനെയെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. അപ്പോഴാണ് നമ്മുടെ ചരിത്രപണ്‌ഡിതന്‍ ഇങ്ങനെപ്രഖ്യാപിച്ചത്. അതും ചരിത്രനിരീക്ഷണത്തിലും.
പഴശ്ശിരാജയുടെ പരാജയം ആദ്യം ആഘോഷിച്ചത് ജി. പി. രാമചന്ദ്രനായിരുന്നു- (ദേശാഭിമാനി വാരിക- ലേഖനം). അതിന് അമര്‍ന്നിരുന്ന് ഒത്തടിവെച്ച് ഉയര്‍ന്ന് ചാടി മാതൃഭൂമിയില്‍ മറുപടിയും വന്ന്. പക്ഷേ പാവം വായനക്കാര്‍ മാതൃഭൂമിയില്‍ കത്തുകളായി പ്രത്യക്ഷപ്പെട്ടു. പഴശ്ശിരാജയെ ഇങ്ങനെ കീറിമുറിക്കുന്നതെന്തിനാണ്. ലഗാനും അക്‌ബറും അശോകയും വന്നപ്പോള്‍ കാണാത്ത ഈ ആവേശം ഇപ്പോള്‍ പഴശ്ശിയ്‌ക്കെതിരെ ഉയരാന്‍ കാരണമെന്ത്? ഗോവയില്‍ പനോരമയില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ മലയാളസിനിമയിലെ ചെറുപ്പക്കാര്‍ക്ക് കലിയടക്കാന്‍ കഴിഞ്ഞില്ല. പഴശ്ശി കേരളത്തിന്റെ പതിനാലാമത് ചലച്ചിത്രമേളയില്‍ ലോകസിനിമയുടെ ഭാഗമായി വന്നപ്പോള്‍ എത്രപേര്‍ ഹരിഹരന്റെ മൂന്നുമണിക്കൂര്‍ ചിത്രത്തിന്റെ മുന്നിലിരുന്നു? നമുക്ക് പലപ്പോഴും ചരിത്രവും സിനിമയും യാഥാര്‍ത്ഥ്യബോധവും അല്ല പ്രശ്‌നം. നാലാള്‍ അറിയുന്ന വാര്‍ത്തകളുണ്ടാക്കുന്നതിലാണ്. പാവം പഴശ്ശിരാജയും ആ വഴിയിലേക്ക് ചെന്നു വീഴുമോ? എം. ജി. എസിലേക്ക് തിരിച്ചുവരാം. ഒരു ഫിനാന്‍സ് കമ്പനി 27 കോടി മുടക്കി പഴശ്ശി നിര്‍മ്മിച്ചിട്ടും ആ സിനിമയെ വിടാതെ പിന്തുടരുന്ന ആരോപണങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുക.
ഹരിഹരന് സിനിമ അറിയില്ലെന്ന് ആരെങ്കിലും പറയുമോ? അദ്ദേഹം വടക്കനും തെക്കനും വെള്ളംപോലെ കൈകാര്യം ചെയ്യും. ഒരു നഖക്ഷതംപോലും ഏല്‍പ്പിക്കാതെ തന്നെ. പക്ഷേ, പഴശ്ശിരാജയില്‍ ഹരിഹരന്‍ പിന്നോക്കം മാറിയോ? ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞു

അറ
അറ എന്നു കേള്‍ക്കുമ്പോള്‍ രണ്ടു സംഗതികളാണ് ആദ്യം ഓര്‍മ്മ വരിക. മുസ്‌ലിം വിവാഹവുമാ

ഇപ്പോള്‍ വാക്കുകളില്ല.
പകരം മുക്രയിടുന്ന ശബ്‌ദം.
ദൈവമേ, ഇനി താമസിച്ചു കൂടാ.
ഞാന്‍ കട്ടിലിനടിയില്‍ കരുതിവെച്ച കയറെടുക്കു

മുക്രയിടുന്ന ജന്തുവിനെ കുടുക്കുന്നു.***
നോക്കൂ, അമ്മയും അച്ഛനും ഉടപ്പിറന്നോരും ശിലകളായി പുറത്ത്- ശിലകളില്‍ കണ്ണീരിന്റെ നനവ്. എന്റെ കെട്ടുപോകാത്ത ബോധം തിരിച്ചറിയുന്നു. ഇത് മറ്റൊരറ.
പി. കെ. പാറക്കടവിന്റെ കഥയ്‌ക്ക് ടി. പി. ചെറുപ്പയും സുരേഷ് അച്ചൂസും തിരക്കഥ ഒരുക്കി. ആംബിയലിന്റെ ബാനറില്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്‌ത അറ എന്ന ടെലിഫിലിം കാഴ്‌ചയില്‍ വേറിട്ടൊരു അനുഭവമാകുന്നു. ദൃശ്യാഖ്യാനത്തിന്റെ കരുത്താണ് അറയെ മറ്റ് ടെലിഫിലിം


അട്ടപ്പാടി
ബഷീര്‍ മാടാല അട്ടപ്പാടിയുടെ സമഗ്ര ചിത്രമാണ് വികസനത്തിന്റെ രാസവിദ്യ എന്ന പുസ്

കവിത
തണല്‍ തേടുന്ന ശിഖരങ്ങള്
സി. പി. ദിനേശ്
തണുത്തു പെയ്യുന്ന കര്‍ക്കിട മഴ
കേട്ടുകുതിര്‍ന്ന വിത്തിന്‍
മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്‌നമായ് നോക്കിച്ചിരിപ്പൂ!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത
ഞരക്കംദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്‌തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു.
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്‌നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!.
- നിബ്ബ് ചന്ദ്രിക 03-01-2010
No comments:
Post a Comment