tag:blogger.com,1999:blog-366878382024-03-13T11:15:01.513-07:00കുപ്പായംകുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.comBlogger183125tag:blogger.com,1999:blog-36687838.post-36808672899748101472016-09-21T00:02:00.001-07:002016-09-21T00:02:25.560-07:00എന്റെ വിമര്‍ശം ഇന്നും നിലനില്ക്കുന്നു<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://4.bp.blogspot.com/-doXKPhfTJOg/V-IwU7xBwbI/AAAAAAAAEhg/eviel2icOEQeRZRXguacrqHyjm_kxRrigCLcB/s1600/s5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="223" src="https://4.bp.blogspot.com/-doXKPhfTJOg/V-IwU7xBwbI/AAAAAAAAEhg/eviel2icOEQeRZRXguacrqHyjm_kxRrigCLcB/s320/s5.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-gzTqc1hSYOg/V-IwZFxU3qI/AAAAAAAAEhk/MignjllVQ3kY8WUeOvfzxKbwSm__Djv3QCLcB/s1600/s2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="246" src="https://2.bp.blogspot.com/-gzTqc1hSYOg/V-IwZFxU3qI/AAAAAAAAEhk/MignjllVQ3kY8WUeOvfzxKbwSm__Djv3QCLcB/s320/s2.jpg" width="320" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">അഭിമുഖം</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ വിമര്‍ശം</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഇന്നും നിലനില്ക്കുന്നു</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">''കുന്നിന് ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ്വസ്ഥത പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞിരുന്നു. മുമ്പൊരിക്കലും ഒരു ഋതുപരിണാമം എന്നെ ഇത്രയധികം നൊമ്പരപ്പെടുത്തിയിട്ടില്ല. സുരക്ഷിതത്വത്തിന്റെ കുരുവിമുട്ടകളുടഞ്ഞ വഴുവഴുപ്പില്‍ എന്റെ മനസ്സു തെന്നിവീണു...ഞാന്‍ സ്വയം സൃഷ്ടിച്ച ഏകാന്തതയില്‍ മസ്തിഷ്കം ഒരു പടുകൂറ്റന്‍ യാന്ത്രം പോലെ പ്രവര്‍ത്തിച്ചു.''- അനുയായി എന്ന കഥയില്‍ സുകുമാരന്‍ എഴുതിയതുപോലെ ജീവിതം കഥയായി മാറി.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഉള്ളുനീറിക്കഴിയുന്നവരുടെ ഹൃദയത്തുടിപ്പുകളാണ് സുകുമാരന്റെ കഥകള്‍. അനീതിയുടെ പീഡിതാവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായത ഈ കഥാകാരന്റെ രചനകളിലുണ്ട്.' കടലിന്റെ ഉപരിതലത്തിലേക്കെത്തുന്നതിനു മുമ്പായി, ഒരു നേര്‍ത്ത നിമിഷത്തില്‍ ഞാനിത്രയും കേട്ടു, നീന്തി രക്ഷപ്പെടുക. പടിഞ്ഞാറ് അതിശക്തമായ അടിയൊഴുക്കുണ്ട്. ആ വഴി മാത്രം പോകരുത്' (തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്-കഥ). ഇങ്ങനെ ജീവിതത്തിലും ചുറ്റുപാടിലും പതിഞ്ഞിരിക്കുന്ന അടിയൊഴുക്കുകളിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് സുകുമാരന്‍. മലയാളകഥയില്‍ ചുവപ്പിന്റെ രാശി തെളിഞ്ഞു നില്ക്കുന്ന കഥകളാണ് സുകുമാരന്റേത്. സമൂഹത്തിന്റെ പുറമ്പോക്കിലും അടിത്തട്ടിലും ഞെരിയുന്ന മനുഷ്യരെയാണ് സുകുമാരന്‍ അവതരിപ്പിച്ചത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളകഥയുടെ പതിവുശീലങ്ങളെ ചോദ്യംചെയ്തു കൊണ്ടാണ് 1960-കളുടെ മധ്യത്തില്‍ എം. സുകുമാരന്‍ കഥയുടെ പ്രമേയങ്ങളിലും രചനാസങ്കേതങ്ങളിലും മാറ്റങ്ങളുണ്ടാക്കിയത്. കഥകള്‍ രാഷ്ട്രീയ പ്രസ്താവങ്ങളും സാമൂഹിക വിമര്‍ശന നിലപാടുകളുമായി മാറി. ചരിത്രബോധത്തിന്റെയും പ്രത്യയശാസ്ത്രധാരണകളുടെയും ഇഴകള്‍ ചേര്‍ന്ന കഥകളായിരുന്നു അവ. മലയാളകഥയില്‍ മാര്‍ക്സിയന്‍ ആശയാഭിമുഖ്യം അടയാളപ്പെടുത്തിയ സുകുമാരന്‍, കീഴാളജീവിതത്തിന്റെ ചുവന്ന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയാദര്‍ശത്തോടൊപ്പം വിമര്‍ശനത്തിന്റെ മുനയും കഥകളില്‍ കരുതിവെച്ചു. വിശ്വാസനഷ്ടം ജീവിതനഷ്ടം തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തി സുകുമാരന്‍ എഴുത്തുശീലങ്ങളില്‍ നിന്നും മൗനത്തിലേക്ക് വഴിമാറി. അനിവാര്യമായ നിശബ്ദതയും ദീര്‍ഘമൗനവും സുകുമാരന്റെ രചനാജീവിതത്തിന്റെ ഭാഗമായി. ഏകാന്തതയുടെ ലോകത്ത്, ആഘോഷങ്ങളില്‍ നിന്നും അഭിമുഖങ്ങളില്‍നിന്നും അകന്ന് ജീവിച്ചു. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">തിരുവനന്തപുരത്ത് പടിഞ്ഞാറെകോട്ടയില്‍ ചെറിയ ഫ്ളാറ്റില്‍ വെച്ച് എം.സുകുമാരനെ ആദ്യമായി കാണുന്നത് 1990കളിലാണ്. ശേഷക്രിയയും തിത്തുണ്ണിയും സംഘഗാനവും ചരിത്രഗാഥയും തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്കും രഥോത്സവവും മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും മറ്റും വായിച്ച ആവേശത്തില്‍ കഥാകാരനെ ചെന്നു കണ്ടു. അദ്ദേഹത്തെ കാണാനെത്തുമ്പോള്‍ മുഖവുരയുടെ ആവശ്യമുണ്ടായിരുന്നില്ല. വെളുക്കെ ചിരിച്ച് എതിരേല്ക്കുന്ന പ്രകൃതം. മനസ്സ് സ്നേഹത്തണലിന്റെ നനവ് അനുഭവിക്കുന്ന നിമിഷങ്ങള്‍. അതേ ഫ്ളാറ്റില്‍ കാല്‍നൂറ്റാണ്ടിന് ശേഷം സുകുമാരനെ കാണുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സാരമായ മാറ്റമൊന്നുമില്ല. അസുഖത്തിന്റെ ബുദ്ധിമുട്ട് നേരിയതോതില്‍ അലോസരപ്പെടുത്തുന്നു. വായന അല്പം കുറഞ്ഞു. എല്ലാ പ്രതിസന്ധികളോടും പൊരുതിയും അകലം പാലിച്ചും ജീവിതം മുന്നോട്ടു പോകുന്നു. എങ്കിലും വ്യക്തിജീവിതത്തെപ്പറ്റി സംസാരിക്കുന്നതില്‍ പതിവുപോലെ അല്പം വിമുഖത. വിളിച്ചു പറയാവുന്ന സംഭവങ്ങളോ, കയറ്റിറക്കങ്ങളോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാള്‍ക്ക് എന്താണ് പറയാനുള്ളത,് സുകുമാരന്‍ തിരിച്ചു ചോദിക്കുന്നു. ഒരു ചിരിയില്‍ തന്നെപ്പറ്റിയുള്ള ചരിത്രം അദ്ദേഹം ഒളിപ്പിച്ചു നിര്‍ത്തുന്നു. 'എഴുത്തുകാരനെ വിട്ട്, രചനകളെ വായിക്കുക, എഴുതുക.' സുകുമാരന്‍ സൗമ്യമായി പറയുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളസാഹിത്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും ചരിത്രത്തിന്റെ ഭാഗമായ എം.സുകുമാരന്‍ പാലക്കാട്ടുകാരനാണ്. ചിറ്റൂര്‍ സ്വദേശിയായ സുകുമാരന്‍ തിരുവനന്തപുരത്തെ എജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായി. തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രീയ പ്രവര്ത്തകന്. സംഘാടകന്‍. ചെറുപ്പത്തിലെ വായനയില്‍ അതിയായ കമ്പം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറ് എഴുത്തിലും ജീവിതത്തിലും വെച്ചു പുലര്‍ത്തുമ്പോഴും അധികാരസ്ഥാനങ്ങളില്‍ നിന്നും അകലം പാലിച്ചു കഴിഞ്ഞു. ഒരു വേദിയിലും പ്രത്യക്ഷപ്പെടാതിരുന്നിട്ടും കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. എം.സുകുമാരനെ തൊടാതെ, വായിക്കാതെ മലയാളകഥ ഒരിക്കലും മുന്നോട്ട് പോയില്ല. കഥാകൃത്ത് വായനക്കാര്‍ക്ക് എപ്പോഴും സുപരിചിതന്‍. പക്ഷേ, സുകുമാരന്‍ ഒരു വേദിയിലും ഉണ്ടായിരുന്നില്ല. അടുപ്പത്തിന്റേയും കുശലം പറച്ചിലിന്റേയും ഒരു ദിവസം. അനുഭവ സ്പര്‍ശമുള്ള സംസാരം:</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശേഷക്രിയയിലെ നായകന് യാഥാര്‍ത്ഥത്തില്‍ താങ്കള്‍ തന്നെയല്ലേ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശേഷക്രിയയിലെ കുഞ്ഞയ്യപ്പന് ഒരുപാടു പേര് ചേര്‍ന്നതാണ്. ഒരു വ്യക്തിയെ മുന്നില്‍ കണ്ടിട്ടല്ല ആ നോവല്‍ എഴുതിയത്. ചിറ്റൂരില്‍ നിന്നും തിരുവനന്തപുരത്ത് വന്നതിന് ശേഷമാണ് എഴുതുന്നത്. ഏജീസ് ഓഫീസിലെ ജോലിയും വായനയും എഴുത്തിന് സഹായകമായി. ഞാന്‍ ഓഫീസ് ജീവനക്കാരുടെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ടിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വേണ്ടരീതിയില്‍ അവതരിപ്പിക്കാനോ, പരിഹാരം കാണാനോ സാധിക്കാത്ത സ്ഥിതി. അന്നൊക്കെ മനസ്സില്‍ ഒരുപാട് ആലോചനകളുണ്ടായിരുന്നു. അവയൊന്നും ഞാന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയിലും സമരങ്ങളിലും മാറ്റം വന്നു. എങ്കിലും ആരോടും പരിഭവമില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ സമരം നടന്നത് കല്‍ക്കത്തയിലായിരുന്നു. ഇരുപത്തിനാല് മണിക്കൂര്‍ ധര്‍ണ. എല്‍ ഐ സി ഓഫീസില്‍. ഞങ്ങളും പങ്കെടുത്തു. ഇപ്പോള്‍ അങ്ങനെയൊരു സമരം ആലോലിക്കാന് പറ്റുമോ, പിന്നീട് ഏജീസ് ഓഫീസില്‍ സമരം നടന്നു. അതിന്റെ പളമായി ഞങ്ങള്‍ പത്തുപേരെ സസ്പെന്റ് ചെയ്യു. തുടര്‍ന്നു പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജാഥകളില്‍ പോകുമ്പോഴും എല്ലാം എന്റെ മനസ്സ് എഴുത്തിലായിരുന്നുതിരുവനന്തപുരത്ത് വന്നതോടെ എഴുത്തും വായനയും മാറി. രാഷ്ട്രീയാശയങ്ങള്‍ കഥയിലേക്ക് വന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശേഷക്രിയയില്‍ മാത്രമല്ല, എന്റെ എഴുത്തില്‍ ആത്മാംശം ഉണ്ടു. അതില്ലാത്തെ എഴുതാന്‍ കഴിയില്ല.സുബ്രഹ്മണ്യം എന്നൊരു സ്നേഹിതനുണ്ടായിരുന്നു. അയാള്‍ക്ക് പാര്‍ട്ടിയോട് വലിയ അടുപ്പമായിരുന്നു. എന്തോ കാരണം പറഞ്ഞ് സുബ്രഹ്മണ്യനെ പാര്‍ട്ടി പുറത്താക്കി. പിന്നീട് അയാളുടെ ജീവിതം വലിയ ദുരിതമായിരുന്നു. ശേഷ.ക്രിയ എഴുതുമ്പോള്‍ അതെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. ആ നോവലില്‍ എഴുതിയ വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു. പാര്‍ട്ടി അന്നത്തേക്കാളും ജീര്‍ണിച്ചു. മുതലാളിത്തത്തെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പാര്‍ട്ടി ക്കെട്ടിപ്പടുത്തത്. പക്ഷേ, പാര്‍ട്ടി മുതലാളിത്തത്തിന്‍രെ ഭാഗമായി. വലിയ ആസ്തികള്‍ വന്നുചേര്‍ന്നു. ഇതെല്ലാം അനിവാര്യമാണെന്ന് നമുക്ക് തോന്നാം.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ജോലിയില്‍ നിന്നും പിരിച്ചു വിട്ടശേഷം പാര്‍ട്ടി സഹായിച്ചോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അങ്ങനെയൊന്നുമുണ്ടായില്ല. എനിക്ക് നേതാക്കന്മാരുമായി സൗഹൃദം ഉണ്ടായിരുന്നില്ല. ചെന്ന് കാണുന്ന സ്വഭാവവുണ്ടായിരുന്നില്ല. മനസ്സിലാക്കും. നിരീക്ഷിച്ചു കഴിയുന്നതാണ് താല്പര്യം. തിരുവനന്തപുരത്ത് പ്പാടര്ട്ടി പ്രവര്‍ത്തകരെ അറിയാം. കമ്മിറ്റിയില്‍ സംസാരിക്കാറില്ല. അധികാരസ്ഥാനങ്ങളും ആഗ്രഹിച്ചിരുന്നില്ല. ഏജീസ് ഓഫീസില്‍ പാര്‍ട്ടി ഘടകമുണ്ടായിരുന്നു. അതിനാല്‍ മെമ്പര്‍ഷിപ്പു കിട്ടി. ചിലരൊക്കെ എന്റെ അടുത്ത് വരാറുണ്ട്. അവരുമായുള്ള അടുപ്പം ഇപ്പോഴുമുണ്ട്. അക്കാലത്ത് എം. എ ബേബിയെ അറിയും. ഇവിടെ വന്നിട്ടുണ്ട്. എന്റെ എഴുത്തുകള്‍ വായിക്കും.ഞാനടക്കം ജോലിക്കാരെയാണ് ഏജീസില്‍ നിന്നും പിരിച്ചുവിട്ടത്. പി.ടി തോമസ്, എം. ബി ത്രിവിക്രമന്‍, എ. എന്‍. ജി നമ്പ്യാര്‍, എം. ഗംഗാധരക്കുറുപ്പ് ജോമി ജോസപ് തുടങ്ങിയവര്‍. പലരും പലവഴിക്ക് പോയി. പി.ടി.തോമസ് നക്സല്‍ പ്രസ്ഥാനത്തിന്റെ നേതാവായി. ഞാന്‍ ഡോ. മാത്യു കുര്യന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ജോലി യില്‍ ചേര്‍ന്നു. പിന്നീട് ഏജീസില്‍ സഹപ്രവര്‍ത്തകമായിരുന്ന എ എന്‍ ജി നമ്പ്യാര്‍ തുടങ്ങിയ നവചേതന പ്രസ്സില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തു. നമ്പ്യാര്‍ നല്ലൊരു വിവര്‍ത്തകനായിരുന്നു. സ്പാര്‍ട്ടക്കസ് ഉള്‍പ്പെടെ നല്ല പുസ്തകങ്ങള്‍ നവചേതന പ്രസിദ്ധീകരിച്ചിട്ടുണ്ട്..</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'എന്റെ ദു:ഖം അച്ഛനറിയല്ല. അറിഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.' ജലജീവികളുടെരോദനത്തില് എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. താങ്കളുടെ അച്ഛന് കമ്മ്യൂണിസ്റ്റായിരുന്നോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അച്ഛന് ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ശിപായി ജോലിക്കാരനായിരുന്നു. സര്‍വേയറായി പെന്ഷന് പറ്റി. അച്ഛന്റെ വീട് ചിറ്റൂരായിരുന്നു. അമ്മയുടെ വീട് തൃശൂരും. ഞങ്ങള്‍ മന്നാടിയാരാണ്. നായന്മാരിലെ ഒരു വിഭാഗമാണ് മന്നാടിയാര്‍. കൊച്ചിരാജാവിന്റെ പടയാളികളായിരുന്നു മന്നാടിയാര്‍ നായര്നാര്. ജാതിയുടെ പ്രശ്നമൊന്നും അന്നുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. അച്ഛന് ഒരു യാഥാസ്ഥിതികനായിരുന്നു. ചിറ്റൂരിലധികവും കര്‍ഷകരും നെയ്ത്തുതൊഴിലാളികളുമടങ്ങുന്ന ജനവിഭാഗമാണ്. </span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചിറ്റൂരില്‍ പോകാറുണ്ടോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അഞ്ച് വര്‍ഷം മുമ്പ് പോയിരുന്നു. അനുജന് അവിടെയുണ്ട്. ഇപ്പോള്‍ യാത്ര പ്രയാസമാണ്. ചിറ്റൂര്‍ അന്നും ഇന്നും ഏതാണ്ട് ഒരുപോലെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ആളുകളാണ്. വലിയ സാമ്പത്തികശേഷിയുള്ളവര്‍ കുറവാണ്. അതെല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കഥകളിലധികവും ഏകാകികളും നിസ്സാഹത അനുഭവിക്കുന്നവരുമാണ്. അമ്പലവാതിലുകളില് മുടന്തനും വേപ്പിന്പഴങ്ങളില് ഊമയും...ആദ്യകാല കഥകളുടെ പശ്ചത്താലം ചിറ്റൂരും പരിസരങ്ങളുമായിരുന്നല്ലോ? </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അതെ. ഞാന്‍ കാണുകയും അറിയുകയും ചെയ്ത ജീവിതങ്ങള്‍ കഥകളില്‍ വന്നിട്ടുണ്ട്. ആദ്യകാല എഴുത്തില്‍ നാട്ടിലെ ഉത്സവങ്ങളും പട്ടിണിയും അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും കാണും. ചിറ്റൂര്‍ തമിഴ്നാടിന്റെ അടുത്താണ്. തമിഴ് സംസാരിക്കുന്ന ധാരാളം പേര് അവിടെയുണ്ട്. അവരുടെ ജീവിതവും എഴുത്തിന്റെ സ്വാധീനിച്ചിട്ടുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'രഥോത്സവ'ത്തിലെ സുബ്ബലക്ഷ്മി വഞ്ചിതയും ഏകാകിനിയുമാണ്. തിത്തുണ്ണിയിലും ഏതാണ്ട് ഇതുപോലെതന്നെയാണ് സ്ത്രീജിവിതം. മോഹഭംഗങ്ങളുടെ ഇരകള്‍?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അക്കാലത്ത് പട്ടിണിയും ദാരദ്ര്യവും നിലനിന്നിന്നു എന്നു പറഞ്ഞിരുന്നല്ലോ. പല വീടുകളിലും പകല്യാണപ്രായമായിട്ടും വിവാഹിതയാകാന്‍ കഴിയാത്ത നിരവദി പെണ്‍കുട്ടികള്‍ നാട്ടിലുണ്ടായിരുന്നു. അവര്‍ മോഹങ്ങള്‍ ഉള്ളിലൊതുക്കി കുടുംബത്തിനകത്ത് ജീവിച്ചു. തമിഴ് പാട്ടുകളും അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുമാണ് അവരുടെ ലോകം. അവരുടെ സന്തോഷം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും അതുപോലുളള ദിവസങ്ങള്‍ മാത്രം. അങ്ങനെ കഴിയേണ്ടി വന്നരുടെ കഥയാണ് എഴുതിയത്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">തിത്തുണ്ണി എന്ന കഥയാണെല്ലോ കഴകം എന്ന സിനിമയാക്കിയത്.?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അതെ. എം.പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത കഴകം എന്റെ തിത്തുണ്ണി എന്ന കഥയാണ്. വളരെ ചെറിയ കഥയാണ് അത്. സിനിമയ്ക്ക വേണ്ടി ചില കാര്യങ്ങളൊക്കെ അദ്ദേഹം ഭംഗിയായി ചേര്‍ത്തിട്ടുണ്ട്. സുകുമാരന്‍ നായര്‍ ഇവിടെ വരാറുണ്ട്. അടുത്തറിയാം.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">താങ്കളുടെ കഥകളില്‍ പലതും ചലച്ചിത്രമായിട്ടുണ്ട്. സിനിമ കാണാറുണ്ടോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചെറുപ്പത്തിലെ സിനിമയോട് താല്പര്യമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ സീതാംറാം എന്നൊരു ടാക്കീസ് ഉണ്ടായിരുന്നു. തമിഴ് ചിത്രങ്ങളാണ് അവിടെ കൂടുതലും വരാറുള്ളത്. തിയേറ്ററിലെ പ്രൊജ്ക്ര് ഓപ്പറേറ്റര്‍ എന്റെ വീട്ടിനടുത്തുള്ള കുട്ടിമാനനാണ്. അയാള്‍ക്ക് രാത്രി ഭക്ഷണം ഞാനായിരുന്നു കൊണ്ടുപോകുക. അതിനാല്‍ അവിടെ വരുന്ന എല്ലാ ചിത്രങ്ങളും കാണും. തിരവനന്തപുരത്ത് വന്നതിന് ശേഷം ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ അംഗമായി. ക്ലാസിക്കുകള്‍ കണ്ടു. മലയാളത്തില്‍ #്രവിന്ദന് എല്ലാ സിനിമയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ ചാനലുകളില്‍ വരുന്ന ചിത്രങ്ങല്‍ കാണുന്നു. തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കില്ല. ഇരാന് സിനികളൊക്കെ ഇഷ്ടമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ പിതൃതര്‍പ്പണം, സംഘഗാനം, ഉണര്‍ത്തുപാട്ടും, ശേഷക്രിയയും ഒക്കെ സിനിമയായിട്ടുണ്ട്. പി. എ ബക്കറാണ് സംഘഗാനവും ഉണര്‍ത്തുപാട്ടും ചെയ്തത്. രാജീവി വിജയരാഘവനാണ് പിതൃതര്‍പ്പണം മാര്‍ഗം എന്ന സിനിമയാക്കിയത്. രാജീവുമായി നല്ല ബന്ധമാണ്. രാജീവ ഇപ്പോള്‍ വിദേശത്താണ്. ശേഷക്രിയ രവി ആലുംമൂട് സംവിധാനം ചെയ്തു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അടിയന്തരാവസ്ഥയുടെ അനുഭവമായിരുന്നോ ജലജീവികളുടെ രോദനം എന്ന കഥ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അടിയന്താവസ്ഥ കാലത്ത് ഞാന്‍ ഉദയം കാണാന്‍ കാത്തിരുന്നവര്‍ എന്നൊരു കഥ എഴുതിയതിന്റെ പേരില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജയറാം പടിക്കല്‍ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആ കഥയില്‍ നക്സല്‍ പ്രസ്ഥാനത്തിന്റെ നയരേഖ പരാമര്‍ശിക്കുന്നുണ്ട്. അതാണ് സംഭവം. എന്നെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആ അനുഭവമാണ് ജലജീവികളുടെ രോദനം. അടിയന്തരാവസ്ഥയില്‍ സമരങ്ങളിലൊന്നും ഞാന്‍ പങ്കെടുത്തിരുന്നില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാര്‍ട്ടിയില്‍ പുറത്താക്കിയതിനു ശേഷം നക്സല്‍ പ്രസ്ഥാനത്തിനോട് ആഭിമുഖ്യമുണ്ടായിരുന്നോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാര്‍ട്ടിയില്‍ പുറത്തുവന്നപ്പോള്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എഴുപതുകളില്‍ നക്സല്‍ പ്രസ്ഥാനത്തില്‍ കോളജ് അധ്യാപകരും എന്‍ ജി ഒ മാരും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. പല യൂണിയനുകളിലും അതിനോട് ആഭിമുഖ്യമുള്ളവരും ഉണ്ടായിരുന്നു. കെ. വേണുവിനെ ഞാന്‍ കണ്ടിരുന്നു. പക്ഷേ ഞാന്‍ നക്സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നിട്ടില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചിറ്റൂരില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഞാന്‍ വലിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നില്ല. തിരുവനന്തപുരത്ത് വന്നതിന് ശേഷമാണ് സംഘടനകളിലേക്ക് വരുന്നത്. ചിറ്റൂരില്‍ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പുസ്തകങ്ങല്‍ വായിക്കും. എഴുതും. ഇവിടെ വന്നതോടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാലക്കാട്ട് അധ്യാപകനായി ജോലി ചെയ്തിരുന്നു എന്ന് അറിയാം. അതു ഉപേക്ഷിച്ചിക്കാന്‍ കാരണമെന്തായിരുന്നു?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചിറ്റൂരിലെ ബോയ്സ് സ്കൂളിലായിരുന്നു പഠിച്ചത്. പത്താംതരം വരെ. കൂടുതല്‍ പഠിക്കാന്‍ സാധിച്ചില്ല. അനുജന് കോളജിലൊക്കെ പഠിച്ചു. ചിറ്റൂരിലെ കോപ്പറേറ്റീവ് ഷുഗര്‍ മില്ലില്‍ ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് വണ്ടിത്താവളം ഹൈസ്കുളില് താല്‍ക്കാലിക അധ്യാപകനാത്. പ്രൈമറി വിഭാഗത്തില്‍. ശേഷക്രിയ എന്ന നോവലില്‍ വരുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്ക് വണ്ടിത്താവളത്തെ ജോലി സഹായകമായിട്ടുണ്ട്. സ്കൂളിന് അടുത്തള്ള ബാര്‍ബര്‍ഷോപ്പ് രാഷ്ട്രീയചര്‍ച്ചയുടെ വേദിയായിരുന്നു. നോവലില്‍ അതിന്റെ സ്വാധീനമുണ്ട്. 1963-ലാണ് തിരുവനന്തപുരത്ത് വരുന്നത്. ഇരുപതാമത്തെ വയസ്സില്‍. എന്റെ കഥയില്‍ വലിയ മാറ്റമുണ്ടായത് ഇവിടെ വന്നതിന് ശേഷമാണ്. തുക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് എന്ന കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ആദ്യകഥ കൗമുദിയിലാണോ പ്രസിദ്ധീകരിച്ചത്?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അല്ല. മനോരമ ആഴ്ചപ്പതിപ്പില്‍. വായനയിലേക്ക് എനിക്ക് പ്രചോദനം നല്‍കിയത് ഞങ്ങളുടെ മലയാളം അധ്യാപകന് കെ.കെ വാസുദേവന്‍ നായറാണ്. ചിറ്റൂരിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്നും ധാരാളം പുസ്തകം വായിച്ചു. മഴത്തുള്ളി എന്ന കഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. കളത്തില്‍ വര്‍ഗസ് ആയിരുന്ന് അക്കാലത്ത് മനോര ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. ഇരപുത് രൂപ പ്രതിഫലവും കിട്ടി. മാതൃഭൂമി ആവ്ചപ്പതിപ്പൊന്നും കാണാറില്ലായിരുന്നു. അവിടെ അതൊന്നും കിട്ടാറില്ല. എന്റെ കഥ വന്ന മനോരയുടെ ലക്കത്തില്‍ എം. മുകുന്ദന്റെ കഥയും ഉണ്ടായിരുന്നു. പിന്നീടാണ് മാതൃഭൂമിയില്‍ വഴിപാട് എന്ന കഥ വരുന്നത്. തിരുവനന്തപുരത്ത് താമസിക്കാന്‍ തുടങ്ങിയോടെ കെ.ബാലകൃഷ്ണന്റെ കൗമുദിയില്‍ എഴുതിത്തുടങ്ങി. എന്‍.വി.കൃഷ്ണവാരിയരും എം.ടിയും ഉള്ളപ്പോള്‍ മാതൃഭൂമിയില്‍ സജീവമായി എഴുതി. കലാകൗമുദിയിലും കഥകള്‍ വന്നുകൊണ്ടിരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എഴുത്തുകാരുമായി അടുപ്പമുണ്ടായിരുന്നോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എം.ടിയെ ഷൊര്ന്നൂര് റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരിക്കല്‍ കണ്ടിട്ടുണ്ട്. മുകുന്ദനെ ഡല്‍ഹിയില്‍ വെച്ചും. ഈയിടെ മുകുന്ദന് ഇവിടെ വന്നിരുന്നു. എവുത്തുകാരുമായി വലിയ അടുപ്പം ഇല്ല. ഒ.വി വിജയനുമായി നല്ല ബന്ധമായിരുന്നു. വിജയന് ഇവിടെ വന്നിട്ടുണ്ട്. മകള്‍ക്ക് ഒരു ചിത്രം വരച്ചു കൊടുത്തു. പത്മരാജനും ഞാനും ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. എന്റെ കഥയാണ് പത്മരാജന് ആദ്യം തിരക്കഥയാക്കിയത്. അത്സിനിമയായി വന്നിട്ടില്ല. പുറത്ത് പോകാത്തതിനാല്‍ ബന്ധങ്ങളും കുറഞ്ഞു. കെ.പി നിര്‍മല്‍കുമാര്‍ ഈ ഫ്ളാറ്റിലാണ് താമസിച്ചത്. നേരില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ സി. അനൂപ് ഇവിടെയാണ് താമസിക്കുന്നത്. അനൂപ് ഇടയ്ക്ക് വരാറുണ്ട.്</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാലക്കാട്ടുകാരനായിരുന്നല്ലോ ഒ.വി.വിജയന്. അദ്ദേഹത്തെ നേരത്തെ അറിയാമായിരുന്നോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ ഇഷ്പ്പെട്ട എഴുത്തുകാരന് ഒ.വി വിജയനാണ്. ഖസാക്കിന്രെ ഇതിഹാസം നിരവധി തവണ വായിച്ചിട്ടുമ്ട്. നോവലിന്റെ പശ്ചാത്തലം ഞങ്ങളുടെ പ്രദേശത്തിനടുത്താണ്. മൂങ്ങാംകോവിയൊക്കെ പരിചയമുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിജയനെപ്പോലെ താങ്കളും കമ്മ്യൂണിസ്റ്റ് വിമര്‍ശകനായി മാറി?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിജയന് മാത്രമല്ല, ആനന്ദും വിമര്‍ശിച്ച് എഴുതിയില്ലേ പാര്‍ട്ടിയെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് അവരെല്ലാം വിമര്‍ശിച്ചത്. പാര്‍ട്ടിയോട് വിരോധമില്ല. ഞാന്‍ ഇപ്പോഴും ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്നു. മറ്റ് ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. ഇന്ത്യയില്‍ വര്‍ഗീയത വര്‍ധിച്ചു വരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ല. അതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. </span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പിതൃതര്‍പ്പണവും ജനിതകവും നക്സല്‍ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യമല്ലേ പ്രതിഫലിപ്പിക്കുന്നത്?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നക്സല്‍ പ്രസ്ഥാാനത്തിനുവേണ്ടി ജീവിച്ചവരെപറ്റിയാണ് പിതൃതര്‍പ്പണത്തില്‍ പറയുന്നത്. അവരുടെ ത്യാഗം അവഗണിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കാന്‍ നക്സല്പ്രസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കിലും അതിന് ചരിത്രപരമായ സ്ഥാനമുണ്ട്. ജനിതകത്തില്‍ ആത്മീയതയും വിപ്ലവബോധവും തമ്മിലുള്ള സംഘര്‍ഷമാണ് എഴുതിയത്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'അരികുപറ്റി ഉമിനീരുപോലെ ഒഴുകുന്ന വരട്ടിയാറിന്റെ ഗതിയാണ് ഒട്ടുമിക്ക മനുഷ്യര്‍ക്കും' വേപ്പിന്‍പഴങ്ങള്‍ എന്ന കഥയില്‍ താങ്കള്‍ എഴുതിയത് എത്ര ശരിയാണ്. ഇപ്പോഴും സാധാരണക്കാരന്റെ അവസ്ഥയില്‍ വലിയ മാറ്റമുണ്ടോ?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഇല്ല. കഥകളില്‍ അത് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനെ വിട്ട്, കഥകള്‍ വായിച്ച് എഴുതുക. സാഹിത്യത്തില്‍ മണ്തരിയോലം മാത്രം എനിക്ക് എഴുതാന്‍ സാധിച്ചിട്ടുള്ളൂ....(നിറഞ്ഞ ചിരി). 1995-നുശേഷം എഴുതിയിട്ടില്ല. .മെന്റല്‍ സ്ട്രെയിന്‍ വന്നാല്‍ ഉറക്കം കിട്ടില്ല. പൂര്‍ണത ഒരിക്കലും എഴുത്തില്‍ വരില്ല. ആശയങ്ങളും വിമര്‍ശനങ്ങളും മനസ്സിലുണ്ട്. ഞാന്‍ കടുകിട മാറിയിട്ടില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എഴുത്തുനിര്ത്താനുള്ള സാഹചര്യം എന്തായിരുന്നു?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സ്വസ്ഥത കിട്ടാന്‍ വേണ്ടയാണ് എഴുതുന്നത്. കഥകള്‍ ആലോചന മനസ്സിനെയും ശരീരത്തെയും ബുദ്ധിയെയും ബാധിക്കും. കഥ ആലോചിച്ചു തുടങ്ങിയാല്‍ അത് എഴുതിത്തീരാന്‍ മാസങ്ങള്‍ വേണ്ടിവരും. പിന്നീട് വായിച്ചും തിരുത്തിയും അങ്ങനെ നീണ്ടുപപോകും. അത് വല്ലാത്ത അസ്വസ്ഥതയാണ്. പെട്ടെന്ന് എഴുതുന്ന രീതിയല്ല എന്റേത്. ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് എഴുത്ത് നിര്‍ത്തിയത്. പുതുതായി ഒന്നും പറയാന്‍ എനിക്കില്ല എന്ന് മനസ്സിലായി. </span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശേഷക്രിയ എന്ന നോവല്‍ പോലെ താങ്കളുടെ മൗനവും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ കഥകള്‍ക്ക് പ്രത്യേകം ആസ്വാദകരാണ്. ഞാന്‍ എഴുതിയ പ്രമേയങ്ങളും അതുപോലെ. സമകാലികരില്‍ പലരും ഇപ്പോഴും എഴുതുന്നുണ്ട്്. അവരുടെ വിഷയങ്ങള്‍ക്ക് ഇപ്പോഴും വായനക്കാര്‍ ഉണ്ടാകും. ഞാന്‍ പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രാഷ്ട്രീയ ജീര്‍ണതയോടുള്ള എന്റെ പ്രതികരണമാണ് ശേഷക്രിയ. നോവല്‍ കലാകൗമുദിയില്‍ വന്നപ്പോള്‍ നിര്‍ത്തിവെയ്ക്കാന്‍ ശ്രമമുണ്ടായിരുന്നു. അത് സ്വാഭാവികമാണെല്ലോ. ഓര്‍ക്കുമ്പോള്‍ തമാശ തോന്നാറുണ്ട്. ഇതൊക്കെ മതി. ഈ വിധത്തില്‍ തന്നെയാണ് വേണ്ടത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മാധ്യമം ആഴ്്ചപ്പതിപ്പ്, 2016, സെപ്തംബര്‍ 24</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-37104777266618117242016-05-03T00:05:00.001-07:002016-05-03T00:14:30.392-07:00 പുതുകവിതകള്‍ക്കുള്ള ഒരടിക്കുറിപ്പും വി.കെ.എന്നിന്റെ ചിരിയും <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://2.bp.blogspot.com/-pGZTXdjB4fo/VyhNZ33E7gI/AAAAAAAAEP8/7kywIKXQCPQzRjQjdNehAWKaJi7BPeZpgCKgB/s1600/v.k.n.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://2.bp.blogspot.com/-pGZTXdjB4fo/VyhNZ33E7gI/AAAAAAAAEP8/7kywIKXQCPQzRjQjdNehAWKaJi7BPeZpgCKgB/s1600/v.k.n.jpg" /></a></div>
<a href="https://2.bp.blogspot.com/-IAvNnzI4TMk/VyhNTSDOTTI/AAAAAAAAEP8/ohU6jFJmoR8n0Ny3D3Ah1gQhGuwyf8BMgCKgB/s1600/padmanaban.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://2.bp.blogspot.com/-IAvNnzI4TMk/VyhNTSDOTTI/AAAAAAAAEP8/ohU6jFJmoR8n0Ny3D3Ah1gQhGuwyf8BMgCKgB/s320/padmanaban.jpg" width="225" /></a><br />
<a href="https://2.bp.blogspot.com/-BK-FTZZqkDg/VyhNYcUSwMI/AAAAAAAAEP8/WSqMc1eul9AYW8aU0whiDrnFmeGo-d2vwCKgB/s1600/salimkumar.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://2.bp.blogspot.com/-BK-FTZZqkDg/VyhNYcUSwMI/AAAAAAAAEP8/WSqMc1eul9AYW8aU0whiDrnFmeGo-d2vwCKgB/s1600/salimkumar.jpg" /></a><br />
<a href="https://4.bp.blogspot.com/-4UPPZmJVGuI/VyhNWOawg8I/AAAAAAAAEP8/83oSFWWTx_Yha8WcHTDoNovOW0dokosugCKgB/s1600/saheera%2Bthangal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://4.bp.blogspot.com/-4UPPZmJVGuI/VyhNWOawg8I/AAAAAAAAEP8/83oSFWWTx_Yha8WcHTDoNovOW0dokosugCKgB/s320/saheera%2Bthangal.jpg" width="241" /></a><br />
<a href="https://4.bp.blogspot.com/-_Yylc4OrfeI/VyhNRQFG2JI/AAAAAAAAEP8/6kEq3adYdNUOHEUyUOScLiLckqKVGF3zQCKgB/s1600/P_N_Gopikrishnan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://4.bp.blogspot.com/-_Yylc4OrfeI/VyhNRQFG2JI/AAAAAAAAEP8/6kEq3adYdNUOHEUyUOScLiLckqKVGF3zQCKgB/s320/P_N_Gopikrishnan.jpg" width="261" /></a><br />
<a href="https://3.bp.blogspot.com/-UDCt7-BC7t0/VyhNPt8R6yI/AAAAAAAAEP8/_7-TVwoSzfYJLJwMNJQrN95mZMJ3gQn9QCKgB/s1600/indu-menon.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://3.bp.blogspot.com/-UDCt7-BC7t0/VyhNPt8R6yI/AAAAAAAAEP8/_7-TVwoSzfYJLJwMNJQrN95mZMJ3gQn9QCKgB/s1600/indu-menon.jpg" /></a><br />
<a href="https://4.bp.blogspot.com/-CLyJR59TvKk/VyhNNc9XWkI/AAAAAAAAEP8/64unhgHUu6ocpYeSgVdFPaiRq9dka32DACKgB/s1600/indrana.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://4.bp.blogspot.com/-CLyJR59TvKk/VyhNNc9XWkI/AAAAAAAAEP8/64unhgHUu6ocpYeSgVdFPaiRq9dka32DACKgB/s1600/indrana.jpg" /></a><br />
<a href="https://1.bp.blogspot.com/-5zSxDVXrDys/VyhNJkiObZI/AAAAAAAAEP4/ydNKa6hXh-ki_1AS_ikNBc_QqwqHjF4QwCKgB/s1600/anand.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://1.bp.blogspot.com/-5zSxDVXrDys/VyhNJkiObZI/AAAAAAAAEP4/ydNKa6hXh-ki_1AS_ikNBc_QqwqHjF4QwCKgB/s1600/anand.jpg" /></a><br />
<br />
<span style="font-family: AnjaliOldLipi; font-size: medium;">'ഓര്‍മകള്‍ സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പിന്നീടൊരു നാള് പെട്ടെന്ന്, പരാജിതരായി. എല്ലാം ഇട്ടെറിഞ്ഞ്, അവര്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ധൗളാവീരാ ധൗളാവീരായില്ത്തന്നെ കുഴിച്ചു മൂടപ്പെട്ടു. അവരുടെ ഭാഷയും ലിപിയും പിന്നീട്, പഞ്ചാബിലും സിന്ധിലും ഗുജറാത്തിലും രാജസ്ഥാനിലും ഉടലെടുത്ത ഭാഷകളുടെയും ലിപികളുടെയും അടിയില്‍ കുഴിച്ചുമൂടപ്പെട്ടു. കണ്ടെത്തിയിട്ട് മുക്കാല്‍ നൂറ്റാണ്ട് ആകാറായിട്ടും ആര്‍ക്കും ഡിസൈഫര്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലാത്ത അക്ഷരങ്ങളില്‍ എഴുതിയ ഒരു വലിയ സൈന്‍ബോര്‍ഡ് ഉണ്ട് അവിടെ. ഒരു വലിയ ലോകത്തിലേക്കുള്ള ക്ഷണവും. അതിന്റെ താക്കോലും. ദില്ലിയിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള അത് പോയി കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. വെറുതെ കാണുവാന്‍.' എന്നെഴുതി ചേര്‍ത്താണ് ആനന്ദിന്റെ 'വിഭജനങ്ങള്‍' എന്ന നോവല്‍ അവസാനിക്കുന്നത്. ഓര്‍മകളുടെയും ചരിത്രത്തിന്റെയും കലവറ തുറന്നിടുന്ന അകംകാഴ്ചയിലേക്ക് വായനയെ ചേര്‍ത്തുനിര്‍ത്തിയത് പി.എസ് രാധാകൃഷ്ണന്റെ ' രാജ്യത്തെ പ്രവചിച്ച രാഷ്ട്രീയസാഹിത്യം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന ലേഖനമാണ്. വി.കെ എന്നിന്റെ രചനകളുടെ സവിശേഷതകളിലേക്കാണ് രാധാകൃഷണന് വായനക്കാരനെ നടത്തിക്കുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചരിത്രവും ഇന്ത്യന്ജീവിതവും അപഗ്രഥിച്ച എഴുത്തുകാരനായിരുന്നു വി.കെ എന്‍. ഇന്ത്യന്‍ രാഷ്ട്രീയവും ജീവിതവും വി.കെ.എന്നിനെപോലെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ സാധിച്ച എഴുത്തുകാര്‍ അധികമില്ല. ലേഖനത്തിലൊരിടത്ത് രാധാകൃഷ്ണന് എഴുതി:”'ഇന്നിപ്പോള്‍ ആരും ഏകവചനത്തില്‍ ചരിത്രം പറയുന്നില്ല. ഒറ്റയടിപ്പാതയിലൂടെയുള്ള പ്രയാണം ഇനി ചരിത്രകഥനങ്ങള്‍ക്ക് അസാധ്യം. രാജകീയം വിട്ട് കഥ ജനകീയമായതോടെ ആഖ്യാനവഴികളില്‍ സംഘര്‍ഷം പെരുകി...ദേശീയരാഷ്ട്രീയ ജീവിതത്തെ പ്രവചിക്കുകയും വരാനിരിക്കുന്ന പരിഹാസ്യ നിമിഷങ്ങളെയോര്‍ത്ത് ചിരിക്കുകയും ചെയ്തു...'. ഒരര്‍ത്ഥത്തില്‍ വി.കെ എന്‍ കൃതികള്‍ അകംപൊള്ളുന്ന ഒരു ചിരിയാണ്. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ശാഖകള്‍ നീട്ടിനില്ക്കുന്ന വടവൃക്ഷം തന്നെ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാലക്കാട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന ശാന്തം മാസികയിലെ 'സമകാലികം' പംക്തി ശ്രദ്ധേയമാണ്. സാംസ്കാരിക വിശകലനം ഒരു ഇടപെടലിനപ്പുറം നിരൂപണദൗത്യമായി സമകാലികം ഏറ്റെടുക്കുന്നുണ്ട്. മാര്‍ച്ച് മാസത്തെ സാംസ്കാരികരംഗത്തെ മുരളി എസ് കുമാര്‍, ശ്രീജിത്ത് രാമന് എന്നിവര്‍ അവലോകനം ചെയ്യുന്നു. പുതിയകവികള്‍ വിട്ടുപോകാതെ വായിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് സമകാലികം ഓര്‍മപ്പെടുത്തുന്നത്. ' മലയാളത്തില്‍ഒരു വാചകം പോലും തെറ്റു കൂടാതെ എഴുതാന്‍ സാധിക്കാത്തവരാണ് കവികളായി ഞെളിയുന്നത്. കുറെ വരികളെഴുതി അത് നാലായി മുറിച്ചാല്‍ കവിതയാകുമോ?..'(ടി.പത്മനാഭന്- കലാപൂര്‍ണ മാസിക, ഫെബ്രുവരി). കഥാകൃത്ത് ടി.പത്മനാഭന്റെ വാക്കുകള്‍ എത്ര ശരിയാണെന്ന് വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നു ആനുകാലികങ്ങളില്‍ വന്നുനിറയുന്ന (അ)വിശുദ്ധ കവിതകള്‍'. കഥാകൃത്ത് ടി. പത്മനാഭന്റെയും ശാന്തം മാസികയിലെ ലേഖകരുടെയും പുതുകവിതാ നിരീക്ഷണത്തിന് എത്രമാത്രം കാലിക പ്രസക്തിയുണ്ടെന്ന് ആത്മവിശകലനം നടത്തേണ്ടത് കവികളാണ്. വാക്കുകള്‍ ചേര്‍ത്തെഴുതി എങ്ങനെ കവിത സൃഷ്ടിക്കാം എന്ന ആലോചനയ്ക്കും ഇത്തരം പരാമര്‍ശങ്ങള്‍ സഹായകമാകുമെങ്കില്‍ അത് മലയാളകവിതക്കും ഗുണം ചെയ്യാതിരിക്കില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അഭിമുഖങ്ങളില്‍ വ്യത്യസ്ത വായനാനുഭവമാണ് ' തൊഴിലിടത്തെ പീഡനം സഹിച്ച് ഇന്ദുമേനോന്' (ഇന്ദു മേനോന്/ വി ജി നകുല്‍, കലാകൗമുദി, ലക്കം 2119). 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്ന ഇന്ദുമേനോന്റെ പുതിയ നോവലിന്റെ രചനാ പശ്ചാത്തലവും എഴുത്തുകാരിയുടെ നിലപാടുകളും വ്യക്തമാക്കുന്നു. സംഭാഷണത്തിലൊരിടത് ഇന്ദു മേനോന്:'വിശക്കുമ്പോള്‍ പലവിധ ആഹാരം പാകം ചെയ്ത് കഴിക്കുന്ന അത്ര ലാഘവത്വത്തോടെ സംഭവിക്കുന്ന ഒന്നല്ല എഴുത്ത്. പത്രാധിപരുടെ ആവശ്യമോ പ്രസാധകന്റെ നിര്‍ബന്ധമോ അല്ല യഥാര്‍ത്ഥമായ എഴുത്തിന്റെ പുറകില്‍. അത് സ്വത്വപ്രകാശനമാണ്...' എഴുത്തിന്റെ സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് ഇന്ദുമേനോന് സൂചിപ്പിച്ചത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നടന്മാരായ ഇന്ദ്രന്‍സ്, സലിംകുമാര്‍, കവി പി എന്‍ ഗോപീകൃഷ്ണന് എന്നിവരുടെ അഭിമുഖലേഖനങ്ങളും ശ്രദ്ധാര്‍ഹമാണ്. ' എന്റെ രൂപത്തില്‍ നിന്നുണ്ടായ ശബ്ദവും വെളിച്ചവും തന്നെയാണ് ഞാന്‍' (ഇന്ദ്രന്‍സ്/സി.എച്ച് മുഹമ്മദ് തസ്നീം, മാധ്യമം ആഴ്ചപ്പതിപ്പ്). ന്യൂജനറേഷനെപ്പറ്റി ഇന്ദ്രന്‍സ് പറയുന്നു:' ഈ അവസ്ഥ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നു. ഞാനും ഒരു ന്യൂജനറേഷന് പറയുന്ന കാലത്താണ് വന്നത്. അന്ന് ഇംഗ്ലീഷില്‍ പറഞ്ഞില്ലെന്നേ ഉള്ളൂ. ഞാന്‍ വന്നപ്പോള്‍ എല്ലും തോലും കുഴിഞ്ഞ കണ്ണുകളും കണ്ട് ഒരുത്തന് വന്നിരിക്കുന്നു. ഈ മാലപ്പടക്കം, പൂരപ്പടക്കം അതിപ്പോ തീരും. ഇങ്ങനെയൊക്കെ പറയുമായിരുന്നു.ഓരോരുത്തര് വരുമ്പോള്‍ ഇതിങ്ങനെ പറയും.'- ഇന്ദ്രന്‍സ് ഓര്‍മപ്പെടുത്തിയത് എല്ലാ രംഗത്തുമെന്നതുപോലെ ചലച്ചിത്രത്തിലും സംഭവിക്കുന്നത് സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമാണെന്നാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സലിംകുമാറുമായി ഫഹീം ചമ്രവട്ടം നടത്തിയ അഭിമുഖത്തില്‍ (മാടമ്പിത്തങ്ങളുടെ മലയാളസിനിമയും മാറാന്‍ സമയമായിരിക്കുന്നു-മാധ്യമം ആഴ്ചപ്പതിപ്പ്) അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശമുണ്ട്.' എന്നെ ഞാനാക്കിയ 'ആദാമിന്റെ മകന് അബു' പിന്നീട് അറിയാതെ ഞാനല്ലാതാക്കുകയും ചെയ്തു. മിമിക്രി ഹാസ്യതാരങ്ങളെ പുച്ഛത്തോടെ കണ്ടിരുന്ന അവാര്‍ഡ് കമ്മിറ്റിയുടെ ശീലങ്ങളെ പൊളിച്ചെടുത്തത് ഒരുപക്ഷേ, എന്നിലൂടെയായിരിക്കും'. അവാര്‍ഡിന്റെ അതിര്‍ത്തിക്കപ്പുറം ഇടം നല്‍കിയവരെ കൂടി പരിഗണിക്കപ്പെടേണ്ടി വന്നു എന്നത് ഈ രംഗത്തെ കലാകാരന്മാര്ക്കുള്ള അംഗീകാരം കൂടിയാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച കവി പി. എന്‍ ഗോപീകൃഷ്ണന്റെ സംഭാഷണം (നൈതിക പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കവിത കവിതയല്ല- ഗോപീകൃഷ്ണന്/എസ്.കലേഷ്, മലയാളം വാരിക) കവികള്‍ക്കും കവിതാവായനക്കും ചില തുറസ്സുകള്‍ നല്‍കുന്നുണ്ട്. പുതുമക്കുവേണ്ടിമാത്രം ഭാഷ മാറ്റുന്ന പുതിയ കവികള്‍ക്കുള്ള മുന്നറിയിപ്പുകൂടി ഗോപീകൃഷ്ണന് നല്കുന്നു:' നാളത്തെ കവിത നമ്മുടെ ബോധ്യത്തിനപ്പുറത്തു നിന്നാണ് തുടങ്ങേണ്ടത്. ഇന്നത്തെ ചീത്ത കവിതപോലും ഇന്നലത്തെ നല്ല കവിതയുടെ ബോധ്യത്തിനപ്പുറത്തു നിന്നേ തുടങ്ങാന്‍ പറ്റൂ. പ്രാദേശിക പ്രയോഗങ്ങളെ ആദര്ശവല്ക്കരിക്കുന്നത് മാനകഭാഷയെ തള്ളിപ്പറഞ്ഞാവരുത്. മാനകഭാഷ സവര്‍ണ്ണഭാഷയോ, കൂലീനഭാഷയോ അല്ല. അത് ഒരു പൊതുമണ്ഡലമാണ്.'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഈ ആഴ്ചയിലെ കഥകളില്‍ മികച്ച വായനാനുഭവമാകും തോമസ് ജോസഫിന്റെ 'പ്രിയപ്പെട്ട പുതപ്പുവില്പ്പനക്കാരാ' (മലയാളം വാരിക). ' അപ്പോ എല്ലാം പറഞ്ഞതുപോലെ '(പി.എന്‍ വിജയന്, ചന്ദ്രിക ആഴ്ചപ്പതിപ്പ്) എന്നിവ. കവിതകളില്‍ രചനാഭംഗിയുള്ളവയാണ് സഹീറാ തങ്ങള്‍ രചിച്ച 'രണ്ടു കവിതള്‍' (മാധ്യമം ആഴ്ചപ്പതിപ്പ്), ഡോ.ദീപാസ്വരന്റെ 'വാക്ക്' (ചന്ദ്രിക ആഴ്ചപ്പതിപ്പ്). </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്,2404/2016</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<br />
<div class="separator" style="clear: both; text-align: center;">
</div>
<br /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-74558938767490612362016-01-14T03:28:00.001-08:002016-01-14T03:28:35.189-08:00മലയാള കവിതയും വേലയും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-UuAlk1GmJYk/VpeF2fm3sHI/AAAAAAAAD7A/lrmq5CMk4rs/s1600/Adoor%2BBhasi52980.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-UuAlk1GmJYk/VpeF2fm3sHI/AAAAAAAAD7A/lrmq5CMk4rs/s320/Adoor%2BBhasi52980.jpg" width="308" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-p4y7HfMa6LQ/VpeF4SPWVgI/AAAAAAAAD7I/SimKcceqDEw/s1600/appan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-p4y7HfMa6LQ/VpeF4SPWVgI/AAAAAAAAD7I/SimKcceqDEw/s320/appan.jpg" width="312" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-iYuaA5uYBFc/VpeF6RHojkI/AAAAAAAAD7Q/VfyoykN8-6U/s1600/Balabhaskar.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-iYuaA5uYBFc/VpeF6RHojkI/AAAAAAAAD7Q/VfyoykN8-6U/s1600/Balabhaskar.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-8-NyEBuGtnc/VpeF8qwja9I/AAAAAAAAD7Y/5nJHC8fkZMI/s1600/Orhanpamuk.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="294" src="http://4.bp.blogspot.com/-8-NyEBuGtnc/VpeF8qwja9I/AAAAAAAAD7Y/5nJHC8fkZMI/s320/Orhanpamuk.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-RHQr7CVXslY/VpeF-vmv_BI/AAAAAAAAD7g/Lo6fPT9Wt1o/s1600/prathika.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-RHQr7CVXslY/VpeF-vmv_BI/AAAAAAAAD7g/Lo6fPT9Wt1o/s1600/prathika.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-nbKiqcbdQ5g/VpeGBXE7nhI/AAAAAAAAD7o/GzuaNzzo87A/s1600/rajeevan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-nbKiqcbdQ5g/VpeGBXE7nhI/AAAAAAAAD7o/GzuaNzzo87A/s320/rajeevan.jpg" width="270" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-1wb7LFUxiBg/VpeGD829lNI/AAAAAAAAD7w/kEoAyR5FbJA/s1600/sugathakumari.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-1wb7LFUxiBg/VpeGD829lNI/AAAAAAAAD7w/kEoAyR5FbJA/s320/sugathakumari.jpg" width="218" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-EdXT5t0GC4Q/VpeGJmSL-7I/AAAAAAAAD74/TBg2yX6tEa4/s1600/download.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-EdXT5t0GC4Q/VpeGJmSL-7I/AAAAAAAAD74/TBg2yX6tEa4/s1600/download.jpg" /><span style="font-family: AnjaliOldLipi; font-size: medium; text-align: left;">കവിയാവുകയെന്നാലെന്തര്‍ത്ഥംഅഗാധമാ/യറിയാനിടവന്നാല്‍, ലോലലോലമാമുടല്‍/സ്വയമേ തൊലിയുരിച്ചന്യരെയെല്ലാം സ്വന്തം/ രുധിരത്തിനാല്‍ സ്നാനം ചെയ്യിക്കയെന്നാണര്‍ത്ഥം (വിവ: സച്ചിദാനന്ദന്) -എന്നിങ്ങനെ സെര്‍ഗ്യെയ് യെസ്യെനിന്‍ എഴുതിയിട്ടുണ്ട്. കവിതയുടെ നിറവാണ് സെര്‍ഗ്യെയ് വ്യക്തമാക്കിയത്. അത്തലിന് കെടു പായയില്‍നിന്നു/ മുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം- എന്ന് വൈലോപ്പിള്ളിയും ഓര്‍മിപ്പിച്ചു. കവിയുടെ മനമെരിച്ചിലാണ് കവിത. ജീവിതത്തിന് നേരെ കണ്ണടയ്ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കവിതയെഴുത്തുകാരുടെ കൂറ്റന്‍പ്രകടനമാണ് ഈ ആഴ്ച വായനക്കാര്‍ കണ്ടത്. ഈ കവിതകള്‍ വായിച്ചിട്ടില്ലെങ്കിലും കവി കൂടിയായ പോള്‍ കല്ലാനോട് അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ:'കവിതയും കൈക്കോട്ട് പണിപോലെ ഒരു മനുഷ്യപ്രവര്‍ത്തനമാണ്. വേണമെങ്കില്‍ അതിന് ഭാഷ ഉപാധിയാവുകയും സംസ്കാരം പ്രധാന ഉല്‍പ്പന്നമാവുകയും ചെയ്യുന്ന ഒരു ഉയര്‍ന്നതലം അവകാശപ്പെടാം...'(മധുരമാണെനിക്കെന്നുമീ ജീവിതം- പോള്‍ കല്ലാനോട്/ വി.പി ഷൗക്കത്തലി, ചന്ദ്രിക ആഴ്ചപ്പതിപ്പ്).</span></a></div>
<span style="font-family: AnjaliOldLipi; font-size: medium;">കവികള്‍ക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ഇതില്‍പരമെന്തുവേണം? ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ വീണ്ടും വായനക്കാരിലെത്തിയ ആഴ്ചയില്‍ തന്നെയാണ് കവി കൂടിയായ പോള്‍ കല്ലാനോട് കവിതയുടെ സ്വത്വത്തെ ചോദ്യം ചെയ്തത്. കവിയുടെ മനമെരിച്ചിലാണ് കവിത. കവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്ന കാലത്തെ നോക്കിയാണ് പോള്‍ കല്ലാനോട് സംസാരിച്ചത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'അറിയാം വെറുതെയാണൊക്കെയു-മെന്നാകിലും</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മൊരു തൃക്കയ്യാണല്ലോ തെളിപ്പൂ ഭയാഹീനം...(പൂവഴി മരുവഴി -സുഗതകുമാരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്). </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'ആരോടും ഒന്നും പറയാതെ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഒന്നുതിരിഞ്ഞുനോക്കുകപോലും ചെയ്യാതെ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വന്നതുപോലെ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അവര്‍ ഇറങ്ങിപ്പോകും...(മരണാനന്തരം-ടി.പി രാജീവന്, മാതൃഭൂമി ആഴ്ചപ്പതിപ്പ്). </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'നിനക്ക് പേടിയില്ലേ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഒറ്റക്കിതിലെ നടക്കാന്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഉണ്ടായിരുന്നു</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മരിക്കും വരെ...'(രക്തസാക്ഷി-കല്‍പ്പറ്റ നാരായണന്, മാധ്യമം ആഴ്ചപ്പതിപ്പ്).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'മുന്‍കാല പ്രണയികള്‍ക്കു മുഴുവനും</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പെന്ഷന് ഏര്‍പ്പെടുത്തണം...'(നരച്ചു ചുളുങ്ങിയ സമ്മേളനം-റഫീഖ് അഹമ്മദ്, മാധ്യമം ആഴ്ചപ്പതിപ്പ്).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളികള്‍ വീണ്ടും വീണ്ടും വായിച്ചിരിക്കേണ്ട കവിതയാണ് കുഞ്ചന്‍ നമ്പ്യാരുടേത്. പദബോധം തിരിച്ചറിയുന്നതും നമ്പ്യാരുടെ കവിതകളിലാണ്. കുഞ്ചന്‍ നമ്പ്യാരെ ഓര്‍മയിലേക്ക് കൊണ്ടുവന്നത് മലയാളകവിത മാത്രമല്ല, അടൂര്‍ഭാസിയെപ്പറ്റി ഡോ.എം. ജി. ശശിഭൂഷന്‍ എഴുതിയ'ചിരിയുടെ വിധിയെഴുത്തുകള്‍' എന്ന ലേഖനവുമാണ്.'തകില്- നാഗസ്വരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടകളില്‍ അരങ്ങേറാറുള്ള തുലാഭാരങ്ങളെയാണ് തമാശക്കഥകള്‍ പറയുന്ന അടൂര്‍ഭാസി എന്നെ ഓര്‍മിപ്പിച്ചത്.'കുഞ്ചന്‍ നമ്പ്യാരുടെയും ഈ. വി കൃഷ്ണപ്പിള്ളയുടെയും ധിഷണാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു നടന് അടൂര്‍ഭാസി. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">തുര്‍ക്കിയിലെ എഴുത്തുകാരന് ഓര്‍ഹന്‍ പാമുകിന്റെ പുതിയ നോവലിനെപ്പറ്റി വൈക്കം മുരളിയുടെ ലേഖനവും( മലയാളം വാരിക) ഗഹനമായ വിഭവമാണ്. പാമുകിന്റെ ഏറ്റവും പുതിയ നോവലായ 'എന്റെ മനസ്സിനുള്ളിലെ അനുഭവം- എ സ്ട്രെയിഞ്ച്നെസിസ് പ്രേമവും ചതിയും തുര്‍ക്കിയുടെ ചരിത്രവും പറയുന്നു. സമകാലിക ഇന്ത്യയില്‍ ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് വായനക്കാരനെ ഒരിക്കല്‍ കൂടി നടത്തിക്കുകയാണ് ഡോ.ടി. കെ.ജാബിര്‍.'ഖാന് സാമ്രാജ്യങ്ങളുടെ ദേശീയ രാഷ്ട്രീയം'(മലയാളം വാരിക). സല്മാന് ഖാന്, ഷാരൂഖ് ഖാന്, ആമിര്‍ ഖാന് എന്നിവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിനോടുണ്ടായ പ്രതികരണങ്ങളും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ബൃഹത്തായ ബഹുസ്വരതയാണ് ഇന്ത്യയുടെ സ്വത്വം എന്ന് പറയുന്നത്. അത് അട്ടിമറിക്കുന്നത്, ഇന്ത്യയെ അട്ടിമറിക്കുന്നതിന് തുല്യമായിരിക്കും.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നിരൂപകന് വ്യക്തമായി നിലപാടുണ്ടായിരിക്കണ മെന്ന് വിശ്വസിക്കുകയും എഴുതുകയുമായിരുന്നു കെ.പി.അപ്പന്. അദ്ദേഹത്തിന്റെ ധീരമായ ശബ്ദം കേള്‍പ്പിക്കുയാണ് 'പുതിയ സംവേദന സൗന്ദര്യസങ്കല്പങ്ങള്'(പഴയതാളുകൡ നിന്ന്-മലയാളംവാരിക). ചോദ്യം- കഥ എഴുതുന്നതിനെക്കുറിച്ച് കഥയുണ്ടാക്കുന്നു. കഥകള്‍ക്ക് പാരഡികളുണ്ടാകുന്നു. ഈ ഉത്തരാധുനിക സ്വഭാവം തന്നെയാണോ വിമര്‍ശകനായ താങ്കള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നിലുള്ളത്? അപ്പന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ കാര്യത്തില്‍ ഇതു വളരെ ശരിയാണ്. എന്റെ ലേഖനങ്ങള്‍ എല്ലാവരും 3 ഡി കണ്ണടവച്ചാണ് വായിക്കുന്നത്. ഞാന്‍ പറയുന്നതെല്ലാം അവരുടെ നേരെ പാഞ്ഞുചെല്ലുന്നു എന്നാണ് അവര്‍ മിഥ്യയായി കരുതിപ്പോരുന്നത്'.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാട്ടിന്റെപുതുവത്സരങ്ങള്‍ അടയാളപ്പെടുത്തുകയാണ് ദേശാഭിമാനി വാരിക. മലയാളിയുടെ വേറിട്ട സംഗീതശീലങ്ങളെ അവതരിപ്പിക്കുന്നു.'ഇന്ത്യന്‍ സംഗീതത്തിന് വിപ്ലവകരമായ സംഭാവനകള്‍ സിനിമാസംഗീതം നല്‍കിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് ഒരുപാട് അപചയങ്ങളും സങ്കുചിതത്വങ്ങളും ഉണ്ടെന്ന് പുതിയ തലമുറ കണ്ടുപിടിക്കുകയാണ്-എന്നാണ് കെ.എം നരേന്ദ്രന് നിരീക്ഷണം. ബാലഭാസ്കര്‍ സിനിമയോടുള്ള അതിരുകവിഞ്ഞ താല്പര്യത്തെ അഭിമുഖലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.' സംഗീതം ഹൃദയത്തിലേക്കുള്ള വഴി'(ബാലഭാസ്കര്‍/ ഷംസുദ്ദീന്‍കുട്ടോത്ത്). 'എല്ലാവരും സിനിമ മാത്രം സ്വപ്നം കാണുന്ന അവസ്ഥ ഇവിടെയുണ്ട്. പലര്‍ക്കും അതിനപ്പുറം കാണാന്‍ പറ്റുന്നില്ല..'- ബാലഭാസ്കര്‍ വ്യക്തമാക്കുന്നു. വേറിട്ടൊരു സംഭാഷണ ലേഖനമാണ് 'പോരാട്ടമാണ് ജീവിതം' (പ്രിതിക യാഷ്നി, പി. അഭിജിത്ത്,മാധ്യമം ആഴ്ചപ്പതിപ്പ്). പൊലീസ് സബ് ഇന്‍സ്പെക്ടറായ പ്രിതിക യാഷ്നിസൂചിപ്പിക്കുന്നു:'ഐ പി എസ് ഓഫീസറാകുക എന്നതാണ് ആഗ്രഹം. ജനങ്ങള്‍ക്ക് സേവനം ചെയ്യണം. സത്യസന്ധയായ ഓഫീസറായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ അഭിവൃദ്ധിയും ലക്ഷ്യങ്ങളില്‍ ഒന്നാണ്.' ~ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേര്‍പ്പിന്റെ സ്വപ്നം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">-കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 2016 ജനുവപി 10</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-48711172839755274132016-01-01T00:57:00.002-08:002016-01-01T00:57:48.280-08:00വയസ്സാകുന്ന പുസ്തകങ്ങളും കവിത പൂക്കുന്ന കാമ്പസും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-4ku7P1uxI3s/VoY_GUS1SSI/AAAAAAAAD4U/ZhGhqnucm60/s1600/balachandran%2Bchullikkad.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-4ku7P1uxI3s/VoY_GUS1SSI/AAAAAAAAD4U/ZhGhqnucm60/s1600/balachandran%2Bchullikkad.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-vRSvk0sPjFw/VoY_IfgiVmI/AAAAAAAAD4c/E1gBfqNThgo/s1600/k.g.sankarapillai.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-vRSvk0sPjFw/VoY_IfgiVmI/AAAAAAAAD4c/E1gBfqNThgo/s1600/k.g.sankarapillai.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-N185a7B-qeM/VoY_JyM7MoI/AAAAAAAAD4k/0nXfY1JOH18/s1600/k.satchidanadan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-N185a7B-qeM/VoY_JyM7MoI/AAAAAAAAD4k/0nXfY1JOH18/s1600/k.satchidanadan.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-FUGLr64gm8E/VoY_L-zp_cI/AAAAAAAAD4s/-gmXg5V9RoM/s1600/kalpetta%2Bnarayanan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-FUGLr64gm8E/VoY_L-zp_cI/AAAAAAAAD4s/-gmXg5V9RoM/s1600/kalpetta%2Bnarayanan.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-XHOA7Mb5lH8/VoY_OANKCnI/AAAAAAAAD40/zn2tqzeb2PY/s1600/rafeeq%2Bahmamed.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-XHOA7Mb5lH8/VoY_OANKCnI/AAAAAAAAD40/zn2tqzeb2PY/s320/rafeeq%2Bahmamed.jpg" width="214" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-NjH_KjTABeQ/VoY_PxZCmDI/AAAAAAAAD48/GJ6p8-gKn64/s1600/soman%2Bkadalur.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-NjH_KjTABeQ/VoY_PxZCmDI/AAAAAAAAD48/GJ6p8-gKn64/s320/soman%2Bkadalur.jpg" width="294" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-FzT64Z2hhIw/VoY_SDiRntI/AAAAAAAAD5E/owYLgkwA12c/s1600/sreekumaran-thampi-5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-FzT64Z2hhIw/VoY_SDiRntI/AAAAAAAAD5E/owYLgkwA12c/s1600/sreekumaran-thampi-5.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-h9fEbfUYHs0/VoY_UjqHdkI/AAAAAAAAD5M/sO6d8p81KB8/s1600/v.m.girija.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-h9fEbfUYHs0/VoY_UjqHdkI/AAAAAAAAD5M/sO6d8p81KB8/s1600/v.m.girija.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-g5Kq4gVkHuk/VoY_WcLnX7I/AAAAAAAAD5U/vDtm5Tytt60/s1600/veerankutty.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-g5Kq4gVkHuk/VoY_WcLnX7I/AAAAAAAAD5U/vDtm5Tytt60/s1600/veerankutty.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-rpnAZFhzjNE/VoY_YG7e_nI/AAAAAAAAD5c/6d2hK0-kPrc/s1600/vijayalakshmi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-rpnAZFhzjNE/VoY_YG7e_nI/AAAAAAAAD5c/6d2hK0-kPrc/s1600/vijayalakshmi.jpg" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">അതീവ സാമര്‍ത്ഥ്യമുണ്ടെങ്കിലെ കൊല്‍ക്കത്തയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന തിരക്കേറിയ വഴികളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകൂ. അതിന് കാഴ്ചശക്തിയും വേണം. പക്ഷേ, 22-കാരന് അജയ് സായുവിന് കാഴ്ചയില്ല. എങ്കിലും മേല്‍വിലാസങ്ങള്‍ കണ്ടെത്താന്‍ ചോരത്തിളപ്പിന്റെ പ്രചോദനമുള്ള സായുവിന് അതിനൊരു താമസമില്ല, കാഴ്ചശക്തിയില്ലാത്ത സായുവിന് കൊറിയര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു പിശകുപോലും സംഭവിച്ചിട്ടുമില്ല. കാഴ്ചശക്തിയില്ലാത്ത കൊല്ക്കത്തക്കാരന് സായു കൊറിയര്‍ കമ്പനിയില്‍ വിദഗ്ധമായി ജോലി ചെയ്യുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആത്മാഭിമാനമുള്ള ഒരാളുടെ ദൃഢനിശ്ചയത്തോടെയുള്ള സ്ഥിരോത്സാഹത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അജയ് സായു വ്യക്തമാക്കി. ഈയൊരു വാര്‍ത്താശകലം ഇപ്പോള്‍ ഓര്‍മയിലെത്തിച്ചത് 2015-ലെ മലയാളകവിതകളാണ്. മലയാളത്തിലെ മുഖ്യധാരയിലും അല്ലാത്തതുമായ ആനുകാലികങ്ങളിലും വിശേഷാല്‍പ്രതികളിലുമായി ആയിരത്തിലധികം കവിതകള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതിയവരില്‍ കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദന്, സുഗതകുമാരി, കെ.സി.ഉമേഷ് ബാബു, ബാലചന്ദ്രന് ചുള്ളിക്കാട്, വിജയലക്ഷ്മി, ഏഴാച്ചേരി രാമചന്ദ്രന്, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്, റഫീഖ് അഹമ്മദ് തുടങ്ങി ലബ്ധപ്രതിഷ്ഠരും കെ.ആര്.ടോണി, എസ്.ജോസഫ്, വീരാന്‍കുട്ടി, പി.രാമന്, പി.പി.രാമചന്ദ്രന്, എല്‍.തോമസ്കുട്ടി മുതലായ അധ്യാപകകവികളും വി.എം.ഗിരിജ, സാവിത്രി രാജീവന്, പവിത്രന് തീക്കുനി, റോസ്മേരി, സെബാസ്റ്റ്യന്‍, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്, മണമ്പൂര്‍ രാജന്‍ബാബു, ജി.സുധാകരന്, ബിനോയ് വിശ്വം എന്നിങ്ങനെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സോമന് കടലൂരിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ള പ്ലാവിലക്കവികളും പ്രബന്ധപൂരണ കവികളായ ശൈലനും കുഴൂര്‍ വിത്സനും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, വളഞ്ഞു പുളഞ്ഞു പോകുന്ന മലയാളകവിതയുടെ വഴിയിലൂടെ ഒഴുകിപ്പോകുന്ന മേഘമാലകളെ ആരാണ് തിരിച്ചറിയുക? ഇടിമിന്നലിലൂടെ ശക്തമായി പെയ്തിറങ്ങുമ്പോഴാണ് ഹൃദയം പിളര്‍ക്കപ്പെടുക. അത്തരമൊരു ഗംഭീരനിലയില്‍ സംവേദനം ചെയ്യപ്പെടുന്ന പുതിയ കവിത ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന് വായനക്കാരനെ ഓര്‍മിപ്പിച്ച സന്ദര്‍ഭങ്ങള്‍ കൂടിയാണ് പിന്നിട്ട വര്‍ഷം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളകവിത തളിര്‍ക്കുന്നതും പൂക്കുന്നതും ആനുകാലികങ്ങളിലെ കാമ്പസ്, കോളജ് മാഗസിന്, ബാലപംക്തി, പുതുനാമ്പുകള്‍, പുതുമൊഴി തുടങ്ങിയ പേജുകളിലായിരുന്നു. മലയാളകവിതയുടെ കരുത്തുള്ള പൈതൃകം ഓര്‍മ്മിച്ചിട്ടാകാം പുതുലോകത്തിന്റെ കവിത ഏതെന്ന് ആസ്വാദകന് ഇടയ്ക്കിടെ ചോദിക്കുന്നത്. ഈ ചോദ്യത്തെ അഭിമുഖീകരിച്ചത് വിദ്യാര്‍ത്ഥികളാണ്. അവര്‍ ഉള്‍ക്കാഴ്ചയുടെ കാവ്യാംശമുള്ള കവിതകളില്‍ ജീവിതരഹസ്യങ്ങളുടെ നിധിപ്പുരകള്‍ അന്വേഷിച്ചു. ഇതിന് മികച്ച ഉദാഹരണമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക ഫസിത എഴുതിയ 'മൂന്നു സെല്‍ഫികള്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോളജ് മാഗസിന്) എന്ന കവിത. ഫേസ്പേജിന്റെയും സെല്‍ഫികളുടെയും ലോകം മനോഹരമായി അടയാളപ്പെടുത്തുന്നു. പ്രണയത്തിനപ്പുറം വിശപ്പ് തന്നെയാണ് ലോകം നേര്‍ക്കുന്നതെന്ന് അനാമിക ഓര്‍മപ്പെടുത്തുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പുസ്തകങ്ങള്‍ക്ക് വയസ്സാകുന്നു. ചന്തുമോനോന്റെ ഇന്ദുലേഖ ഒരു നൂറ്റാണ്ട് പിന്നിട്ട, പിറകെ ശാരദയും ആ വഴിയിലെത്തും. രണ്ടു നോവലുകള്‍ക്കും മലയാളത്തില്‍ നാടകരൂപങ്ങളും വന്നു. ആലീസിന്റെ അല്‍ഭുതലോകം ഒന്നര നൂറ്റാണ്ടിലെത്തി. എം.ടിയുടെ മുറപ്പെണ്ണ് (തിരക്കഥ), ഗബ്രിയേല്‍ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്നിവയും അമ്പത് വയസ്സിലെത്തി. മാര്‍കേസിന്റെ കൃതിയുടെ പ്രശസ്തിക്കു പിന്നിലുള്ള കഥ വിവരിക്കുകയാണ് പോള്‍ എലിയുടെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ രഹസ്യചരിത്രം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിവ: സൗമ്യ ഭൂഷണ്) എന്ന ലേഖനം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ വിലയിരുത്തുന്ന ലേഖനത്തില്‍ 'അധരദളപുടം നീ വിടുത്തീടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും'- (എസ്. ശാരദക്കുട്ടി, മാതൃഭൂമിആഴ്ചപ്പതിപ്പ്) പറയുന്നു:' ഗാനങ്ങള്‍ക്ക് മേലെയാണ് തങ്ങളുടെ കവിതകള്‍ എന്ന് ഗാനരചയിതാക്കളില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഇതു രണ്ടും സര്‍ഗപ്രകിയയുടെ രണ്ടുതരം ആവിഷ്കാരങ്ങളാണെന്നു വിശ്വാസമുള്ളതു കൊണ്ട് അവ തമ്മില്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്നു കരുതുന്ന കവിയാണ് ശ്രീകുമാരന്‍ തമ്പി. ഒരിക്കല്‍പോലും തന്റെ കവിതയെ ഗാനത്തിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള അമിതാവേശം അദ്ദേഹം കാണിച്ചിട്ടില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ജനപ്രിയഗാനങ്ങളുടെ സാധാരണ ആസ്വാദകര്‍ രാഗമോ, താളമോ, സാഹിത്യമോ സാങ്കേതികാര്‍ത്ഥത്തില്‍ അറിയുന്നവരാകണമെന്നില്ല. പാടുന്നയാളും കേള്‍ക്കുന്നയാളും പാട്ടും മാത്രമേ അവിടെയുള്ളൂ. എഴുത്തുകാരന്റെ മരണം എന്നത് കൃത്യമായി സംഭവിക്കുന്നത് ചലച്ചിത്രഗാനത്തിലാണ്'. മലയാളത്തിലെ പ്രശസ്തകവികളുടെ ഗാനരചനകളെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ലേഖികയുടെ പുതിയ വായന ശ്രദ്ധേയമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">-കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്, -നിബ്ബ് ,20116 ജനുവരി 3 </span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-65974388357425927882015-12-26T00:29:00.001-08:002015-12-26T00:29:19.385-08:00വാക്കിന്റെ വെളിച്ചവും അനുഭവത്തിന്റെ കരുത്തും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-NObotdkLdro/Vn5PU2RPHDI/AAAAAAAAD1k/N4yE21KdNEk/s1600/mt.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-NObotdkLdro/Vn5PU2RPHDI/AAAAAAAAD1k/N4yE21KdNEk/s1600/mt.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-Iuvxbn6Pjbs/Vn5PX_I5_AI/AAAAAAAAD1s/6Hs9qC1rbUs/s1600/download%2B%25281%2529.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-Iuvxbn6Pjbs/Vn5PX_I5_AI/AAAAAAAAD1s/6Hs9qC1rbUs/s1600/download%2B%25281%2529.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-ihRkHjNupWU/Vn5PZiSxuwI/AAAAAAAAD10/DZe-9o1pthE/s1600/download.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-ihRkHjNupWU/Vn5PZiSxuwI/AAAAAAAAD10/DZe-9o1pthE/s1600/download.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-_bpdTXluPEc/Vn5PbXH54NI/AAAAAAAAD18/F3EbvxBPvcE/s1600/download%2B%25282%2529.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-_bpdTXluPEc/Vn5PbXH54NI/AAAAAAAAD18/F3EbvxBPvcE/s1600/download%2B%25282%2529.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-Rm5XL0MpDSA/Vn5PdgXOUII/AAAAAAAAD2E/zB53FL0e91I/s1600/A.-Sethumadhavan%25C2%25A0.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-Rm5XL0MpDSA/Vn5PdgXOUII/AAAAAAAAD2E/zB53FL0e91I/s320/A.-Sethumadhavan%25C2%25A0.jpg" width="268" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-4dega6eLza4/Vn5PfiZMQTI/AAAAAAAAD2M/kB6HcQrFdSs/s1600/john.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-4dega6eLza4/Vn5PfiZMQTI/AAAAAAAAD2M/kB6HcQrFdSs/s1600/john.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-5wjo77hnlPU/Vn5Po3nykYI/AAAAAAAAD2U/pGS4SAEkhbI/s1600/images.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-5wjo77hnlPU/Vn5Po3nykYI/AAAAAAAAD2U/pGS4SAEkhbI/s1600/images.jpg" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">മ</span><span style="font-family: AnjaliOldLipi; font-size: medium;">നുഷ്യഭാവന നിലനില്‍ക്കുന്നിടത്തോളം കാലം പുസ്തകങ്ങള്‍ തേടിയുള്ള ജിജ്ഞാസയുള്ള മനസ്സിന്റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. വായനക്ക് ബദലായി ഒന്നുമില്ല. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വായന എന്ന സാംസ്കാരിക സത്യവും സാങ്കേതികമായ പ്രയോജനവും ഒന്നിച്ചു നീങ്ങുകയാണ്. പുസ്തകങ്ങളുടെ പ്രസക്തിയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ് എം.ടി.വാസുദേവന്‍ നായര്‍ 'വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി' എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പലതരം വേദനകളുടെയും അസഹിഷ്ണുതകളുടെയും വര്‍ത്തമാനകാലത്ത് പുസ്തകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് എം.ടി. അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. ആകാശം വിസ്മയകരമായി ഇടിമുഴക്കുന്നതുപോലെയാണ് ചില അനുഭവങ്ങള്‍ എഴുത്തുകാരന്റെ ഓര്‍മ്മകളിലേക്ക് കടന്നുവരുന്നത്. രാഹുലന് എന്ന കുട്ടിയുടെ ജീവിതവും മരണവും എഴുതിച്ചേര്‍ത്ത ലേഖനത്തില്‍ എം.ടി എഴുതി: 'പുസ്തകങ്ങളുണ്ടാവുമ്പോള്‍ അവനെന്തോ ഒരു ആശ്വാസമാണെന്ന് തോന്നി. ഒരു ചെറിയ ടിവി സംഘടിപ്പിച്ച് മുറിയില്‍ വെച്ചു കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ അവനോട് ചോദിച്ചു: ഞാനൊരു ചെറിയ ടിവി കൊണ്ടുവന്നു വെച്ചാലോ? അതവനു വേണ്ട, പുസ്തകങ്ങള്‍ മതി.'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അഭിമുഖങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നതാകണം. ജീവിതത്തെ സംബന്ധിക്കുന്ന ഉള്ക്കാഴ്ചയിലേക്ക് നമ്മുടെ ബുദ്ധിയെ നയിക്കുന്ന പ്രശ്നങ്ങളാണ് ഈ ആഴ്ചത്തെ മൂന്ന് അഭിമുഖലേഖനങ്ങള്‍. ജീവിതത്തിലേക്ക് വ്യത്യസ്തമായ വാതിലുകള്‍ തുറന്നിടുകയാണ് 'മുഖ്യമന്ത്രിപദം ഏതു സമുദായക്കാരനും ആകാം'-(പി.കെ.കുഞ്ഞാലിക്കുട്ടി/ വി. ഡി സെല്‍വരാജ്, കലാകൗമുദി), എന്ന അഭിമുഖലേഖനം. അനുഭവത്തിന്റെ തെളിച്ചത്തില്‍ വാര്ന്നുവീഴുന്ന വാക്കുകളാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടേത്. ലേഖനത്തില്‍ ഒരിടത്ത് പറയുന്നു: ' രാജ്യങ്ങളുടെ ചരിത്രത്തില്‍ നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് യുദ്ധത്തെപ്പറ്റിയാണല്ലോ. യുദ്ധം നല്ല കാര്യമായതു കൊണ്ടല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. യുദ്ധങ്ങള്‍ ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്ത ശേഷം സ്വന്തം രാജ്യം വളര്‍ന്നകാര്യം എല്ലാ രാജ്യക്കാരും അഭിമാനത്തോടെ പറയാറുണ്ട്. പ്രതിസന്ധികള്‍ മനുഷ്യനെ ശക്തനാക്കും, രാജ്യത്തെയും ശക്തിയുള്ളതാക്കും. അതുപോലെ എനിക്കുണ്ടായ അനുഭവങ്ങള്‍ എന്റെ ശക്തിയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ നനഞ്ഞ പഞ്ഞിപോലെ കിടക്കുന്നതല്ല എന്റെ ജീവിതം.'' </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കണ്ണും കാതുമാണ് ദൈവത്തിന്റെ വരദാനം. കണ്ണുതുറന്നാല്‍ കാണാവുന്നതാകണം ചിത്രങ്ങള്‍ എന്നു വിശ്വസിക്കുകയും അതിന് വരചേര്‍ക്കുകയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.'രേഖയുടെ സമാന്തരങ്ങള്‍'- (ആര്‍ട്ടിസ്റ്റ് നമ്പൂതിരി/ എന്‍.പി വിജയകൃഷ്ണന് മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന സംഭാഷണലേഖനത്തില്‍ വരയുടെ ശാസ്ത്രത്തെപ്പറ്റി നമ്പൂതിരി പറയുന്നു:'ഒരു കഥയാണെങ്കില്‍ കഥാപാത്രങ്ങളെ ആവര്‍ത്തിക്കേണ്ടി വരില്ല. നോവലില്‍ പാത്ര പ്രകൃതി നിലനിര്‍ത്തണം. അവരുടെ പ്രായം ഒക്കെ സൂക്ഷ്മമായി മനസ്സിലാക്കണം. ചില അധ്യായങ്ങളില്‍ ഫ്ളാഷ്ബാക്കാണെങ്കില്‍ പ്രായം, വസ്ത്രധാരണം, ശരീരഭാഷ എല്ലാം വ്യത്യസ്തമാക്കണം. കഥയില്‍ അല്ലെങ്കില്‍ ഇത്തരം ഓര്‍മ്മകളില്‍ സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം.'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഈ ലേഖനങ്ങളോടൊപ്പം വായിക്കാവുന്നതാണ് എം. ബി രാജേഷുമായി സതീശ് സൂര്യന് നടത്തിയ മുഖാമുഖം(മലയാളം വാരിക).'വര്‍ഗീയതയ്ക്കതിരെയുള്ള സമരം നടക്കേണ്ടത്് മൂന്ന് തലത്തിലാണ്. ഒന്ന് പ്രത്യയശാസ്ത്രതലത്തിലാണ്. മറ്റൊന്ന് സാംസ്കാരിക മുഖത്താണ്. മൂന്നാമതായാണ് രാഷ്ട്രീയം കടന്നു വരുന്നത്. വര്‍ഗീയതയ്ക്കെതിരെയുള്ള നമ്മുടെ സമരങ്ങളുടെ പരിമിതി എന്നു പറയുന്നത് അത് രാഷ്ട്രീയതലത്തില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ്.' മനുഷ്യന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ കെട്ടുകള്‍ അഴിക്കുകയാണ് എം.ബി രാജേഷ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എഴുത്തിന്റെ ഉന്മാദങ്ങള് അനുഭവിക്കുന്ന നാടകകൃത്താണ് സാറാ കെയ്ന്‍. ആധുനികോത്തര നാടകകൃത്തും സംവിധായികയുമായ സാറാ കെയ്നിന്റെ നാടകലോകത്തെക്കുറിച്ചുള്ള പഠനമാണ് 'മരണം മണക്കുന്ന നാടകം'(എമില്‍ മാധവി- മലയാളം വാരിക). ജീവിതത്തെയും മരണത്തെയും രാഷ്ട്രീയ സാമൂഹിക ശൈഥില്യങ്ങളുടെ മൂര്‍ച്ചയില്‍ കൊണ്ടുചെന്നിരുത്തി പല രചനകളിലും നാടകകൃത്ത് തന്നെ വിചാരണചെയ്യപ്പെടുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കുന്നു. രാജ്യത്തിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന അത്ലറ്റായിരുന്നു പി.സി.ഇന്ദിര. അവരുടെ ട്രാക്ക്ജീവിതം മുടക്കിയത് ദാരിദ്ര്യമാണ്. എങ്കിലും ഇന്ദിര തോല്ക്കാന് തയാറല്ല. 'സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു നാള് വരും' എന്ന ലേഖനം (മാധ്യമം ആഴ്ചപ്പതിപ്പ്) ഇന്ദിരയുടെ ട്രാക്ക്ജീവിതം അവതരിപ്പിക്കുന്നു. മകന് അദിന് ലാലിനെ അത്ലറ്റിക് ട്രാക്കിലിറക്കിയാണ് ഇന്ദിര നഷ്ടലോകത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്.( എഴുത്ത് എന്‍.എസ് നിസാര്‍).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">റഷ്യന്‍ ചിന്തകനായ ബെര്‍ദിയേവ് എഴുതി: മനുഷ്യര്‍ ഒന്നുകില്‍ ടോള്‍സ്റ്റോയിയുടെ മാനസികനിലയുമായി ജീവിക്കുന്നു. അല്ലെങ്കില്‍ ദസ്തേവ്സ്കിയുടെ മാനസികനിലയുമായി ജനിക്കുന്നു. ഇങ്ങനെയൊരു ആശയം ഓര്‍മ്മിപ്പിക്കുകയാണ് 'പലായനങ്ങള്‍' എന്ന ലേഖനം (ആനന്ദ് സച്ചിന്- ശാന്തം മാസിക). ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ തബലിസ്റ്റ് ഹരിയുടെ മരണം സംബന്ധിച്ച സംഘത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഓരോ വ്യക്തിയുടെയും അപൂര്‍ണമായ ഓര്‍മ്മകളിലൂടെയാണ് ജോണ്‍ ഹരിയുടെ കഥ പറയുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ആനുകാലികങ്ങളില്‍ വരുന്ന നോവലുകളില്‍ വേറിട്ടൊരു വായനാനുഭവം നല്കുന്നു സൈമണ്‍ ബ്രിട്ടാസിന്റെ മഞ്ഞുപെയ്യുന്ന ചരിത്രാങ്കം (ചന്ദ്രിക ആഴ്ചപ്പതിപ്പ്). ഷെര്‍ഷാസാഹിബും അക്ബര്‍ഷായും ഖവാലി സംഗീതവും എല്ലാം കഥയില്‍ വിസ്മയം തീര്‍ക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കഥയിലൂടെ മറ്റൊരു കഥയുടെ സാങ്കേതികത വീണ്ടും അനുഭവിപ്പിക്കുകയാണ് സേതു എഴുതിയ 'ഓണ്‍ലൈന്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്).'പുറത്ത് അപ്പോഴും ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. തലേന്നത്തെ മഴയില്‍ ബാക്കി നിന്നിരുന്നത് പെയ്തൊഴിയാനായി മാനം വീണ്ടും മുഖം വീര്‍പ്പിക്കാന്‍ തുടങ്ങി.' ഫോണ്‍കാലങ്ങളുടെ ലോകത്തിലൂടെയാണ് സേതു കഥപറഞ്ഞുപോകുന്നത്. പുതിയ കഥകള്‍ പലതും പാതിവഴിയില്‍ വായന അവസാനിപ്പിക്കുന്ന കാലത്ത്, വി. എച്ച് നിഷാദിന്റെ 'ഞാന്‍ ഒരു ജേണലിസ്റ്റായ കഥ' യുടെ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) അവസാനവരിയും ആസ്വാദകന് വായിച്ചുതീര്‍ക്കും.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-27/12/2015</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-29006195179859346062015-12-18T01:23:00.003-08:002015-12-18T01:23:58.978-08:00കവിതയുടെ ജനകീയതയും ബുദ്ധിജീവിതത്തിന്റെ ജാതിയും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-X7kQ67tuTLM/VnPQSETJfSI/AAAAAAAADy0/_fJ5DimK1CY/s1600/Batty%2BMol%2BMathew%2B%2528Writer%2529.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-X7kQ67tuTLM/VnPQSETJfSI/AAAAAAAADy0/_fJ5DimK1CY/s320/Batty%2BMol%2BMathew%2B%2528Writer%2529.jpg" width="274" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-u3pNl5fEWVs/VnPQUUeb0VI/AAAAAAAADy8/P3Gt00qNGcU/s1600/m.a.rahman.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-u3pNl5fEWVs/VnPQUUeb0VI/AAAAAAAADy8/P3Gt00qNGcU/s1600/m.a.rahman.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-2YB3yNESTAk/VnPQWaSozhI/AAAAAAAADzE/Uki5vB-qz30/s1600/m.n.vijayan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-2YB3yNESTAk/VnPQWaSozhI/AAAAAAAADzE/Uki5vB-qz30/s1600/m.n.vijayan.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-qFbxf_iS6B0/VnPQYYWMKHI/AAAAAAAADzM/y22tx1lhDyg/s1600/P_VALSALA.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-qFbxf_iS6B0/VnPQYYWMKHI/AAAAAAAADzM/y22tx1lhDyg/s1600/P_VALSALA.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-jey9MeHd59M/VnPQaroLtFI/AAAAAAAADzU/gUgDTi-Qtkc/s1600/ruskinbond.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-jey9MeHd59M/VnPQaroLtFI/AAAAAAAADzU/gUgDTi-Qtkc/s1600/ruskinbond.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-r3dmDKPviSY/VnPQcQ3GSZI/AAAAAAAADzc/0HnSDLGQSp8/s1600/sudheesh.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-r3dmDKPviSY/VnPQcQ3GSZI/AAAAAAAADzc/0HnSDLGQSp8/s1600/sudheesh.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-p2rJvmZvHio/VnPQetTFTpI/AAAAAAAADzk/TZXggjHF4B4/s1600/surendran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-p2rJvmZvHio/VnPQetTFTpI/AAAAAAAADzk/TZXggjHF4B4/s1600/surendran.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-afCrIbdFhLo/VnPQg8Po4rI/AAAAAAAADzs/jI8SDT7zclg/s1600/t.p.rajeevan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-afCrIbdFhLo/VnPQg8Po4rI/AAAAAAAADzs/jI8SDT7zclg/s1600/t.p.rajeevan.jpg" /></a></div>
<br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'സ്വയം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളുടെ മധ്യത്തില്‍ നിന്നുകൊണ്ട് സംശയകരങ്ങളായ ആശയങ്ങള്‍ നമുക്ക് ഉന്നയിക്കാതിരിക്കാം' എന്ന് കെ.പി.അപ്പന് ഓര്‍മപ്പെടുത്തിയത് നിരൂപകരെ മാത്രമായിരുന്നില്ല. മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ പുതിയ എഴുത്തുകാരെയുമായിരുന്നു. കവിതയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമേ പാടുള്ളൂ എന്നു പറയുന്നതുപോലെതന്നെ യാന്ത്രികമാണ് കവിക്ക് യാതൊരു രാഷ്ട്രീയ ആദര്‍ശവും പാടില്ല എന്നു പറയുന്നതും. പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ ബോധപൂര്‍വ്വം കവിതയില്‍ ആവിഷ്കരിക്കുമ്പോള്‍ കവിതയ്ക്ക് താളവും ശുദ്ധിയും നഷ്ടപ്പെട്ടു പോകുന്നു. കലയില്‍ ജനകീയതയെക്കുറിച്ചും ജനകീയ ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്പങ്ങളെല്ലാം പൊള്ളയാണ്- ടി.പി.രാജീവന് കവിതാപഠനത്തെപ്പറ്റി നടത്തിയ നിരീക്ഷണത്തില്‍ (പ്രസന്നരാജന്റെ പുസ്തക റിവ്യൂ, ഇന്ത്യാടുഡേ 1996)നിന്നും മലയാളത്തിലെ കവിതയും കാവ്യനിരൂപണവും ഇനിയും മുന്നോട്ട് പോയിട്ടില്ല. സ്തുതിവചനങ്ങളുടെ മുഴക്കത്തില്‍ മലയാളകവിതയും ക്ലാസുമുറി വ്യാഖ്യാനങ്ങളും മുങ്ങിമരിക്കുന്നുവോ?. ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തി വര്‍ധിപ്പിക്കുകയാണ് കെ.ബി. പ്രസന്നകുമാര്‍ എഴുതിയ റസ്കിന് ബോണ്ട് തുറക്കുന്ന ജാലകങ്ങള്‍ (സാഹിത്യസമീക്ഷ, മലയാളം വാരിക) എന്ന ലേഖനം. ദൈവത്തിന്റെ കരത്തിലെ ഒരു മഴത്തുള്ളിപോലെ കടലിനെ കാണുന്ന റസ്കിന് ബോണ്ട് ഭൂമിയിലെ നമ്മുടെ സ്ഥാനത്തെ ഒരിലപോലെയോ, പെരുമഴയ്ക്കു ശേഷം ഇലയില്‍ നിന്നിറ്റുന്ന ജലകണംപോലെയോ വിനയത്തോടെ കാണുന്നു. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളിയുടെ ചരിത്രബോധം ഇടയ്ക്കിടെ അട്ടിമറിച്ച എഴുത്തുകാരനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ കാലികപ്രസക്തിയിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് എം. എന്‍.വിജയനെ വീണ്ടും വായിക്കപ്പെടുന്ന മൂന്ന് ലേഖനങ്ങള്‍ (ഭാഷാപോഷിണണി, ഡിസംബര്‍ ലക്കം). മറ്റൊരു ചരിത്രം സാധ്യമാണ് എന്ന ലേഖനത്തില്‍ എം. എ. റഹ്മാന് എഴുതി:' അറേബ്യയില്‍ ഉദയം ചെയ്ത സംസ്കാരത്തിന്റെ കോളനി മാത്രമാണ് നമ്മുടെ സംസ്കാരം എന്നു കേസരി പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. അതിനുള്ള മറുപടിയിലൂടെ ബഹുസ്വരതയുടെ നിമിത്തങ്ങള്‍ ഉല്പാദിപ്പിച്ചു എന്നതു തന്നെയാണ് എം. എന്‍. വിജയന്റെ പ്രസക്തി.' പി. എന്‍. ഗോപീകൃഷ്ണന് (എം. എന്‍. വിജയനെ എങ്ങനെ രേഖപ്പെടുത്തും?), ഒ.കെ.ജോണി (ഒരു ദുരന്തപ്രവചനം) എന്നീ ലേഖനങ്ങളും കാഴ്ചപ്പാടിന്റെ പുതുമ അനുഭവപ്പെടുത്തുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കാമ്പസ് രാഷ്ട്രീയവും സര്‍ഗാത്മകതയും പലപാട് നമ്മുടെ ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ഡോ. ബെറ്റിമോള്‍ മാത്യു എഴുതിയ കാമ്പസിന്റെ ഭാവാന്തരങ്ങള്‍ (പച്ചക്കുതിര മാസിക) വേറിട്ടൊരു സമീപനമായി. 1986 മുതല്‍ 1991വരെ നീണ്ട അഞ്ചുവര്‍ഷത്തിനുള്ളില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ നന്മ തിന്മകള് കാണുകയും അനുഭവിക്കുകയും ചെയ്ത ലേഖിക, അവകാശബോധം. ചരിത്രബോധം, രാഷ്ട്രീയവീക്ഷണം എന്നിവ പതിയെ കാമ്പസിനുള്ളില്‍ നിന്നും അകന്നുപോകുന്നത് സൂചിപ്പിക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശ്രദ്ധേയമായ രണ്ട് അഭിമുഖലേഖനങ്ങളാണ് ബുദ്ധിജീവിതത്തിന്റെ ജാതി (എ. എസ്. അജിത്കുമാര്‍/രേഖാചന്ദ്ര, മലയാളം വാരിക), നോവലുകള്‍ പലതും ക്രിയേറ്റീവല്ല... ( പി. വത്സല /പി. എം. ജയന്. ചന്ദ്രിക ആഴ്ചപ്പതിപ്പ്). മലയാളനോവലുകള്‍ ക്രിയേറ്റിവല്ല എന്ന് പി. വത്സല ആരോപിക്കുന്നു. ഇത് പുതിയ നോവലുകളെക്കുറിച്ചാകണം. കാരണം നിരവധി നോവലുകള്‍ വത്സലയുടേതായി മലയാളത്തിലുണ്ട്. വത്സലയുടെ ഒന്നില്‍കൂടുതല്‍ നോവലുകള്‍ അന്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആരോപണത്തിനുള്ള സാധൂകരണമായിരിക്കണം- 'എഴുത്തില്‍ ക്വാളിറ്റിയില്ലാതെ പി.ആര്.ഒ പ്രവര്‍ത്തനത്തിലൂടെ പ്രചാരണം നടത്തിയാല്‍ പണമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ കൃതി കാലത്തെ അതിവര്‍ത്തിക്കില്ല' എന്ന പ്രസ്താവന. പി.ആര്.ഒമാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ് വത്സല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ബുദ്ധിജീവിതത്തിന്റെ ജാതി എന്ന ലേഖനത്തില്‍ ജാതിക്കാര്യം പറയുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്ന സാധാരണ മസ്സിലുപിടുത്തത്തെ അവതരിപ്പിക്കുന്നതിങ്ങനെ: 'മലയാളിയുടെ ബുദ്ധിജീവിതത്തിന് ജാതിയുണ്ടോ? എങ്കില്‍ അത് ഏത് ജാതിയാണ്? ഒരു ശരാശരി മുഖ്യധാരാ ബുദ്ധിജീവിയോടാണ് ചോദിക്കുന്നതെങ്കില്‍ അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കാനിടയില്ല. കേരളത്തിലെ പുരോഗമന പരിഷ്കരണപ്രസ്ഥാനങ്ങളുടെ ദീര്‍ഘചരിത്രവും ജാതിരഹിത-മതരഹിത ഇടപെടലുകളും ഒരുപാട് നിരത്താനുണ്ടാകും അയാള്‍ക്ക്. അവ അങ്ങനെ തള്ളിക്കളയാവുന്ന ചരിത്രമോ, കാര്യങ്ങളോ അല്ലതാനും...'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന രണ്ടു ലേഖനങ്ങളാണ് ജനാധിപത്യത്തിന്റെ വാഗ്ദാനവും സമ്മാനവും (സി.ആര്.പരമേശ്വരന്- മാതൃഭൂമി ആഴ്ചപ്പതിപ്പ്), മായുന്ന ഗാന്ധി പുകയുന്ന അസഹിഷ്ണുത ( പി. സുരേന്ദ്രന്- അകം മാസിക). മാധ്യമ പ്രവര്ത്തകന് കെ. ജയചന്ദ്രനെ അനുസ്മരിക്കുമ്പോള്‍ സി. ആര്.പരമേശ്വരന് പ്രകടിപ്പിച്ച അഭിപ്രായങ്ങല്‍ സ്വാഭാവികമായും ചെന്നുപതിക്കുന്നത് അധികാരം, മാധ്യമപ്രവര്‍ത്തനം എന്നിവയുടെ അകംപൊരുളുകളിലേക്കാണ്. പ്രത്യേകിച്ചും സംഘ്പരിവാറിന്റെ ഹിഡന്‍അജണ്ടകളുടെ കാലത്ത്. പി.സുരേന്ദ്രന് പ്രതിരോധം തീര്‍ക്കാന്‍ മുന്‍കരുതല്‍ കൂടി സൂചിപ്പിക്കുന്നു.' ഫാഷിസത്തിനും വംശീയതയ്ക്കുമെതിരെ വലിയൊരു മതേരബദല്‍ രൂപപ്പെടണം. ഗാന്ധിജിയും നെഹ്റുവുമൊക്കെയാണ് ഫാഷിസത്തെ ചെറുക്കാനുള്ള ആയുധങ്ങള്‍. ഗാന്ധിജിയുടെ ഭാരതത്തെ ഒരു ഫാഷിസത്തിനും വിഴുങ്ങാന്‍ സാധിക്കില്ല. ഗോഡ്സെയല്ല, ഗാന്ധിജി തന്നെയാണ് ജയിക്കുക എന്ന് ബോധ്യപ്പെടാന്‍ നമുക്ക് സാധിക്കണം...'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വാക്കാണ് ജീവിതത്തിന്റെ മഹത്തായ ആയുധം എന്ന് റഷ്യന്‍ നാടകകൃത്ത് വ്ളാദിമിര്‍ ക്റോലങ്കോവ് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ ഇഴചേര്‍പ്പില്‍ തളിര്‍ക്കുന്ന ആവിഷ്കാരത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന കഥയാണ് വി. ആര്. സുധീഷ് എഴുതിയ ഒരു അടുക്കളക്കാരിയുടെ ഓര്മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). കഥാന്ത്യത്തിലെ അഞ്ജലി പ്രിയദര്‍ശിനിയുടെ വാക്കുകള്‍:'അമ്മ പറയാതെ പോയത് പറഞ്ഞില്ലെങ്കിലും വന്നാല്‍.... എനിക്ക് അതുമാത്രം മതി' വായനക്കാരന്റെ മനസ്സില്‍ പ്രതിധ്വനിക്കും. ഹൃദ്യമായ മറ്റു രണ്ട് കഥകളാണ് ബി. എം. സുഹറ എഴുതിയ ദജ്ജാലിന്റെ വരവ് ( മാധ്യമം ആഴ്ചപ്പതിപ്പ്), കരുണയില്ലാത്തവന് (ഉത്തമന് പാപ്പിനിശ്ശേരി, ദേശാഭിമാനി വാരിക) എന്നിവ.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ് പംക്തി, 2015. ഡിസംബര്‍ 20</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com1tag:blogger.com,1999:blog-36687838.post-12388819940534271962015-12-03T23:24:00.001-08:002015-12-03T23:24:20.324-08:00കാലത്തിന്റെ കണ്ണാടികള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-wC751rOzyUQ/VmE_EVSSnsI/AAAAAAAADvA/vwFTLuvmegM/s1600/abraham%2Bmathew.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-wC751rOzyUQ/VmE_EVSSnsI/AAAAAAAADvA/vwFTLuvmegM/s320/abraham%2Bmathew.jpg" width="295" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-ObYfCg-N6kQ/VmE_HfZAUWI/AAAAAAAADvI/rJCu0IwR0yw/s1600/hafizmuhammed.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-ObYfCg-N6kQ/VmE_HfZAUWI/AAAAAAAADvI/rJCu0IwR0yw/s1600/hafizmuhammed.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-rVpPcQ5VS1k/VmE_JO_wwqI/AAAAAAAADvQ/TrkcvF5oYbY/s1600/M._Leelavathy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-rVpPcQ5VS1k/VmE_JO_wwqI/AAAAAAAADvQ/TrkcvF5oYbY/s1600/M._Leelavathy.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-GuS_RTmZ1dE/VmE_MYj_OdI/AAAAAAAADvY/-I2dxWQ-3Q4/s1600/meera.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-GuS_RTmZ1dE/VmE_MYj_OdI/AAAAAAAADvY/-I2dxWQ-3Q4/s1600/meera.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-dPwtSaYP-HE/VmE_Og9JXFI/AAAAAAAADvg/wSS7mKPqJUc/s1600/neyyattinkara-vasudevan.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-dPwtSaYP-HE/VmE_Og9JXFI/AAAAAAAADvg/wSS7mKPqJUc/s1600/neyyattinkara-vasudevan.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-NrJhMGn1JQ8/VmE_RnJi63I/AAAAAAAADvo/h7_Re_jGDXs/s1600/sunieetha.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-NrJhMGn1JQ8/VmE_RnJi63I/AAAAAAAADvo/h7_Re_jGDXs/s1600/sunieetha.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-xF_mrwJXOes/VmE_g63HpVI/AAAAAAAADvw/OntnUJtkaWY/s1600/vijayan3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-xF_mrwJXOes/VmE_g63HpVI/AAAAAAAADvw/OntnUJtkaWY/s1600/vijayan3.jpg" /></a></div>
<br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'ജീവിതം ഭയങ്കരമായ ഒരു പൊരുത്തക്കേടാണ്. നാം പുച്ഛത്തോടെ ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യജന്മത്തിന്റെ മുഴുവന്‍ ദു:ഖവും അടങ്ങിയിരിക്കുന്നു...' എന്നിങ്ങനെ എഴുത്തുകാരന് കാക്കനാടന് ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ കലര്‍പ്പ് അതിന്റെ സകല വിശുദ്ധിയോടുകൂടിയും നല്ല രചനകളില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ഏകാകിയായ മനുഷ്യന്റെ കലാപവാസന ചരിത്രത്തിന്റെ പ്രധാന പാഠമായി തീരുമെന്ന് പറയുന്നത്. അങ്ങനെയുള്ള ജീവിതം അടുത്തറിയുന്ന അയാള്‍ അവതരിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം ഉള്‍ക്കാഴ്ചയുടെ സത്തയാണ്. പ്രൊഫ. എം. എന്‍. വിജയന്റെ വാക്കുകള്‍ക്ക് മലയാളികള്‍ കാതോര്‍ത്തതും മറ്റൊന്നല്ല. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിജയന്മാഷുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത് അവ 'ഉപ്പിലിട്ട മാങ്ങ'യായതുകൊണ്ടാണ് (ഉപ്പിലിട്ട മാങ്ങ എന്ന പ്രയോഗം കേസരി ബാലകൃഷ്ണപ്പിള്ളയുടെ ചിന്തകള്‍ക്ക് എം. എന്‍ വിജയന് നല്കിയ വിശേഷണം). താഹ മാടായി (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എഴുതിയ അളന്നുമുറിച്ചു നടന്ന അകംപുറം വഴികള്‍ എന്ന ലേഖനം എം. എന്‍. വിജയന്റെ ചിന്തകളിലേക്ക് വായനക്കാരനെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നു. വിജയന്മാഷെ അനുസ്മരിക്കുന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ അഗ്നിസ്പര്‍ശം നിറഞ്ഞുനില്‍പ്പുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നരച്ചമുടി ഭീരുത്വത്തിന്റെ ലക്ഷണം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് (കുടിയൊഴിക്കല്‍). എല്ലാ ക്രിമിനലുകളും ഒരുപോലെയാണ് എന്ന് ലേഖനത്തില്‍ ടി. പത്മനാഭന് (മാധ്യമം ആഴ്ചപ്പതിപ്പ്, പ്രതിസ്വരം) മറ്റൊരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു. ലോകം കണ്ട മാഫിയാത്തലവന്മാരില്‍ ഒരാളായ അല്‍ കപോണ്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ പറഞ്ഞത്: 'എന്റെ കോട്ടിനുള്ളില്‍ ഒരു പരീക്ഷീണമായ ഹൃദയമുണ്ട്. അത് ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല' എന്നായിരുന്നുവെന്ന് പത്മനാഭന് സൂചിപ്പിക്കുന്നു. ഇരുതല മൂര്‍ച്ചയുള്ള പ്രയോഗം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഡോ.എം.ലീലാവതിയുടെ വാക്കുകള്‍ ആര്‍ദ്രതയുടെ തളിര്‍പ്പാണ്. നിരൂപണത്തിനും വിമര്‍ശത്തിനും സ്നേഹത്തിന്റെ സൗന്ദര്യശാസ്ത്രം അടയാളപ്പെടുത്തിയ എഴുത്തുകാരിയുമാണ് ലീലാവതി ടീച്ചര്‍. എന്നാല്‍ ആഹാരവും അധികാരവും എന്ന ലേഖനത്തില്‍ (മലയാളം വാരിക) അല്പം കര്‍ക്കശനിലപാടാണ് ലീലാവതി സ്വീകരിച്ചത്. 'ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വാളെടുത്ത് വെളിച്ചപ്പെടുന്ന അസഹിഷ്ണുതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജീവകാരുണ്യം അല്ലതന്നെ. ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് ഉറവ. ഉത്തരരാമ ചരിതം നിങ്ങള്‍ നിരോധിക്കുമോ?'- എന്നൊരു ചോദ്യം ലീലാവതി ടീച്ചര്‍ ഉന്നയിക്കുന്നു. ബീഫ് വിവാദത്തില്‍ പ്രസക്തമാണിത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പോയവാരത്തില്‍ കരുത്തുറ്റ മറ്റൊരു ചോദ്യം തന്നെയാണ് ടി.വി സുനിതയുടേത്. പെണ്ണിന്റെ എഴുത്തുമുറികള്-ആണിന്റേയും (മാധ്യമം ആഴ്ചപ്പതിപ്പ്) എന്ന ലേഖനം. ആണ് എഴുതുമ്പോള്‍ ജീവിതത്തിന്റെ സകല ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത്, ചുരുക്കെഴുത്തുകാരിയായും സെക്രട്ടറിയായും, പ്രണയിനിയായും ഭാര്യയായും സ്ത്രീ ഒതുങ്ങുന്നു. എന്നാല്‍ സ്ത്രീ എഴുതുമ്പോഴോ? എന്താണ് സ്ത്രീയുടെ എഴുത്തുമുറി! അത്തരമൊന്ന് അവള്‍ക്കുണ്ടോ?. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്‍. പി. ഹാഫിസ് മുഹമ്മദ് അഭിമുഖത്തില്‍ അധ്യാപനത്തിന്റെ സവിശേഷത വ്യക്തമാക്കുന്നു. (എന്‍. പി. ഹാഫിസ് മുഹമ്മദ്/വി.കെ.സുരേഷ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്)) 'എന്റെ മുന്നില്‍, ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ രണ്ട് ചോദ്യമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം വേണോ, അധ്യാപനം വേണോയെന്ന്. രണ്ട് ജോലിയും ഒരേസമയത്തുതന്നെ എനിക്ക് കിട്ടി. പക്ഷേ, ഞാന്‍ തെരഞ്ഞെടുത്തത് അധ്യാപനമാണ്. അധ്യാപനത്തിലൂടെ നമുക്ക് കാലത്തെ സ്പര്ശിച്ചറിയാന് സാധിക്കും. അത് വരാനിരിക്കുന്ന തലമുറയുടെ മര്‍മം അറിയാനുള്ള ഒരു പരിശീലനക്കളരികൂടിയാണ്....' .</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സമകാലിക സാമൂഹികവിഷയം എഴുതിയ രണ്ട് കഥകളാണ് ഈ ആഴ്ച വായനക്കാരന് ലഭിച്ചത്. കെ.ആര് മീരയുടെ 'ഭഗവാന്റെ മരണം' (മലയാളം വാരിക), എബ്രഹാം മാത്യുവിന്റെ 'അമ്മ' (മാധ്യമം ആഴ്ചപ്പതിപ്പ്). മീര ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഥയാക്കിയത്. വായനക്കാരനായ പ്രൊഫസറും കഥപറച്ചിലിന് ആക്കം കൂട്ടുന്ന അമരയും. കഥയുടെ ശക്തമായ ഇടപെടലാണ് മീരയുടെ എഴുത്ത്. എബ്രഹാം മാത്യു അമ്മയുടെ വേവലാതി പറയുമ്പോള്‍ ഒരു വീട്ടുകാരനേയും വീട്ടുകാരിയേയും കൊണ്ടുവരുന്നു. കടത്തിണ്ണയിലെ അമ്മയും വീടകത്തെ അമ്മയുമുണ്ട്. ഇങ്ങനെ വ്യത്യസ്ത വിതാനങ്ങളിലൂടെ അമ്മ നേരിടുന്ന പ്രശ്നം അവതരിപ്പിക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പ്രശസ്ത സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതകഥ- ചിട്ടസ്വരങ്ങള്‍ (കൃഷ്ണ മൂര്‍ത്തി, കലാകൗമുദി) വായനയില്‍ വേറിട്ടു നില്ക്കുന്നു. ഉച്ചഭക്ഷണത്തെപ്പറ്റി 'മോഹനചന്ദ്രന് തീര്‍ത്തുപറഞ്ഞു: ഉച്ചയൂണ് എന്റെ വീട്ടില്‍. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന് കഴിഞ്ഞ് കാട്ടാക്കടയ്ക്ക് പോകും വഴി. വഴുതൂര്‍. മിക്ക ദിവസങ്ങളിലും മോഹനചന്ദ്രന് വാസുദേവനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ചിലപ്പോള്‍ പോകും. വീടിനുള്ളിലേക്ക് കടക്കാന്‍ വാസുദേവന്‍ ശങ്കയായിരുന്നു. തീണ്ടല്. തൊടീലിന്റെ കാലം...' (കടല്‍ക്കാക്ക എന്ന വൈലോപ്പിള്ളിക്കവിതയിലെ കുട്ടിയെ പോലെ). സംഗീത മനസ്സിന്റെ രാഗതാളത്തില്‍ വിരിയുന്ന ജീവിതത്തുടിപ്പ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 29 നവംബര്‍ 2015</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-28970188933853582272015-11-26T01:08:00.000-08:002015-11-26T01:08:02.961-08:00 എഴുത്തിന്റെ ഭംഗിയും കഥയുടെ കരുത്തും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-yr4IECSiZe0/VlbLUmBICHI/AAAAAAAADs0/F5i9AdFAYrg/s1600/c.radhakrishnan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-yr4IECSiZe0/VlbLUmBICHI/AAAAAAAADs0/F5i9AdFAYrg/s1600/c.radhakrishnan.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-UseFS1KTPXI/VlbLWYBZ_kI/AAAAAAAADs8/QtwG6FyQFPA/s1600/grecy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-UseFS1KTPXI/VlbLWYBZ_kI/AAAAAAAADs8/QtwG6FyQFPA/s1600/grecy.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-hGTo6t900Ro/VlbLa1YsjTI/AAAAAAAADtE/FJBWkj317rE/s1600/kakkattil.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-hGTo6t900Ro/VlbLa1YsjTI/AAAAAAAADtE/FJBWkj317rE/s1600/kakkattil.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-WJoPVw5sbO0/VlbLeekktOI/AAAAAAAADtM/wXTWZDMLrgc/s1600/PK-Parakadavu1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-WJoPVw5sbO0/VlbLeekktOI/AAAAAAAADtM/wXTWZDMLrgc/s1600/PK-Parakadavu1.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-a3NoIn15TDQ/VlbLiTpCiAI/AAAAAAAADtU/ju9kKAsSc50/s1600/sooryakrishna.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-a3NoIn15TDQ/VlbLiTpCiAI/AAAAAAAADtU/ju9kKAsSc50/s1600/sooryakrishna.jpg" /><span style="font-family: AnjaliOldLipi; font-size: medium; text-align: left;">ഇ</span><span style="font-family: AnjaliOldLipi; font-size: medium; text-align: left;">മേജിസത്തിന്റെ അമരത്ത് നിലയുറപ്പിച്ച എസ്രാ പൗണ്ട് എഴുതി: ‘കവിത കുറുകി ഉറച്ചിരിക്കണം. ഒരു കവിക്ക് സംഗീതജ്ഞന്റെ താളബോധമാവശ്യമാണ്. വിവരണങ്ങളില്‍ നല്ല കവി ഭ്രമിക്കുകയില്ല.' പൗണ്ട് കവിതയെപ്പറ്റിയാണ് പറഞ്ഞതെങ്കിലും അത് ലേഖനത്തിനും ബാധകമാണ്. അങ്ങനെയൊരു ഹൃദ്യമായ ലേഖനമാണ്’</span></a></div>
<span style="font-family: AnjaliOldLipi; font-size: medium;">എം. ചന്ദ്രപ്രകാശ് അരങ്ങിനെക്കുറിച്ച് എഴുതിയ 'അമ്മുവിന്റെ മുറിവുകള്‍'(കലാകൗമുദി). സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം എന്ന നാടകത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനം ചില കാര്യങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു: 'നാടകകലയെ പൊളിച്ചെഴുതി അതിനെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ എത്രയെങ്കിലും നാടകാചാര്യന്മാരും രംഗകലാപ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അരങ്ങും പ്രേക്ഷകനും തമ്മിലുള്ള അകലം കുറയുകയും അരങ്ങിലെ കഥാപാത്രങ്ങളുമായി കാഴ്ചയുടെ അതിരുകളില്‍ കാണികള്‍ സ്വയം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന രൂപാന്തരീകരണം'.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഡോ. ജയകൃഷ്ണന് ടി. ഡോക്ടറുടെ 'ഭരണാധികാരിയായിട്ടും ആരോഗ്യമില്ലാത്ത പെണ്ണുങ്ങള്' (മാതൃഭൂമി) എന്ന ലേഖനം ശ്രദ്ധേയമാണ്. ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാവകാശം ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും സ്ത്രീകളില്‍ വളരെയേറെ കുറവാണെന്നാണ് ആരോഗ്യമേഖലയെ മുന്‍നിര്‍ത്തിയുള്ള വസ്തുതാന്വേഷണ പഠനം വ്യക്തമാക്കുന്നത്. പെണ്‍പക്ഷ വായനക്ക് ഇടം നല്‍കുകയാണ് കെ. വി. സുമംഗല- (വാര്‍ത്തയിലെ സ്ത്രീ നിര്‍മ്മിതി-മാധ്യമം). </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വംശനാശം സംഭവിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പങ്കുവെക്കുന്ന ലേഖനമാണ് 'സൂര്യനെ മറച്ച ചിറകുകള് '(പി.കെ.ഉത്തമന്, മലയാളം). അമേരിക്കന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്സാണ്ടര്‍ വിന്‍സണ്‍ 1810-ല്‍ കെന്റിലെ ഒരു സംഭവം വിവരിക്കുന്നു. പക്ഷിനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ആകാശം മറച്ച് പക്ഷികളുടെ പ്രവാഹം. അദ്ദേഹം പക്ഷികളെ എണ്ണാന്‍ തുടങ്ങി. സഞ്ചാരിപ്രാവുകളുടെ പ്രവാഹത്തിന് 1.6 കിലോമീറ്റര്‍ വീതിയുണ്ടായിരുന്നു ആ ചിറകാര്‍ന്ന നദിക്ക്. 400 മീറ്റര്‍ നീളവും. 223 കോടിലേറെ സഞ്ചാരിപ്രാവുകള്‍. സാങ്കല്പികമായ ഒരു സംഖ്യ. 1910-ല്‍ ഒരൊറ്റ സഞ്ചാരിപ്രാവ് മാത്രം. മാര്‍ത്ത, അവള് മരിച്ചതോടെ ഭൂമിയിലുണ്ടായിരുന്ന സഞ്ചാരിപ്രാവുകളുടെ വംശമറ്റു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അക്ബര്‍ കക്കട്ടിലിന്റെ കഥപറച്ചില്‍ ശൈലിതന്നെ മനോഹരമാണ്. വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുംവിധത്തില്‍. അക്ബര്‍ സാധാരണ ചുറ്റുപാടില്‍ നിന്നാണ് കഥ തുടങ്ങുക. കുട്ടികള്‍ ഉണരുന്ന കാലം ( അക്ബര്‍ കക്കട്ടില്‍, മാതൃഭൂമി) എന്ന കഥയും വ്യത്യസ്തമല്ല. 'ക്ഷമിക്കണം സര്... ഞാന്‍ വിവരക്കേട് കൊണ്ട് പറഞ്ഞുപോയതാണ്. തുടര്‍ന്ന് സാഹിത്യക്യാമ്പ്, ചര്‍ച്ച, നീലിമയുടെ ഇടപെടല്‍, പ്രതിഷേധിക്കുന്ന മോഹനന് മാഷ്. ക്യാമ്പ് കഴിഞ്ഞ് അമ്മയെ കാത്തുനില്ക്കുന്ന നീലിമയാണ് കേന്ദ്രകഥാപാത്രം. ശാന്തന് മാഷും കഥാകൃത്തും. നിലീമയുടെ വാക്കുകളാണ് ഞെട്ടിക്കുന്നത്.'നിങ്ങള്‍ രണ്ടുപേരും ഇവിടെയുള്ളതാ എന്റെ പേടി'- കഥയുടെ ക്ലൈമാക്സില്‍ ഇത് വലിയ ചോദ്യമായി നില്ക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വീടകവും ജീവിതവുമാണ് ഗ്രേസിയുടെ കഥാലോകം. അവിടെയാണ് സ്കൂട്ടര്‍ പോലും കടന്നുവരുന്നത്. ഗ്രേസിയുടെ പുതിയ കഥ (മരിച്ചവരുടെ സമയം-മലയാളം) വേദനയുടെ സംഗീതമാണ.് ടൈംപീസ് വാങ്ങാന്‍ പുറപ്പെട്ടുപോയ അച്ഛനും മകളും ഒരു ക്ലോക്ക് കൂടി വാങ്ങി. മകള്‍ പറഞ്ഞു.'തളത്തിലെ പരേതാത്മാക്കള്‍ക്കിടയില്‍ ഒരു ശവപ്പെട്ടിയിലെന്നോണം മരിച്ചു കിടന്ന ആ ക്ലോക്ക് ദ്രവിച്ചുപോയ ഇരുമ്പാണിയോടൊപ്പമാണ് തറയില്‍ വീണ് ചിതറിയത്.'പകരം ഒന്ന് വാങ്ങിച്ചു. പക്ഷേ, രോഗിയായി ആശുപത്രിയില്‍ നിന്ന് അയാള്‍ തിരിച്ചെത്തിയപ്പോള്‍ ചുവരില്‍ നിന്ന് പരേതരായവരൊക്കെയും അപ്രത്യക്ഷരായെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ ഒഴിഞ്ഞുപോയിട്ടും ഓര്‍മ്മകള്‍ നിറഞ്ഞുനില്ക്കുന്ന ചതുരങ്ങള്‍ അയാള്‍ വല്ലായ്മയോടെ നോക്കി'. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പി.കെ.പാറക്കടവിന്റെ എഴുത്ത് കവിതപോലെയാണ്. 'അവസാനം അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കഥയുണ്ടാക്കുന്ന കൈവിരുത് കൈമോശം വന്ന ഞാന്‍ സ്വന്തം മാളത്തിലേക്ക് ഇഴയുമ്പോള്‍ മനമിളകി മതിയാവോളം ചിരിക്കുന്ന കറുത്ത ഭൂഖണ്ഡത്തിലെ എന്റെ സുഹൃത്ത് മൊഴിയുന്നു- അനുഗു വന്‍ തകയ്യ ഗുരിക. 'ഈത്തപ്പന' എന്ന കഥയിലെ ഒരു ചെറിയഭാഗം വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും ബഹ്റൈനിലെത്തുന്നു' (ഓര്‍മ്മകളുടെ പായ്ക്കപ്പല്‍, അനുഭവം ഓര്‍മ്മ, യാത്ര). </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സി.രാധാകൃഷ്ണന്റെ 'വീണ്ടുവിചാരം' (മലയാളം പംക്തി) വായനയില്‍ വേറിട്ടു നില്ക്കുന്നു. ആഹാരത്തിനായുള്ള ഇടപാടുകളില്‍ എവിടെയാണ് ഹിംസ തുടങ്ങുന്നതെന്നോ അഹിംസ അവാസാനിക്കുന്നതെന്നോ ആരാണ് നിശ്ചയിക്കേണ്ടത്? ബാഹ്യമായ ഇടപെടല്‍ ഒരിക്കലും ന്യായമാവില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് എഴുതുന്ന കഥയാഴത്തില്‍ രാത്രിയാണ് കടന്നുവരുന്നത്- ' എന്തൊക്കെയായാലും രാത്രി ലോകം ഉറങ്ങുമ്പോള്‍ പ്രശ്നങ്ങള്‍ ഉരുത്തിരിയാതിരിക്കില്ല. നാളെയും പ്രശ്നപരിഹാരങ്ങള്‍ വേണമല്ലോ. എന്നാലും എപ്പോഴും പരിഹാരം കാണാതെ കുറേ പ്രശ്നങ്ങള്‍ ബാക്കിയാവും...അച്ഛനും മകനുമാണ് പമ്പരത്തിലെ കഥാപാത്രങ്ങള്‍. എം.എസ് സുബ്ബലക്ഷ്മിയുടെ ജീവിതവും സംഗീതലോകവും അവതരിപ്പിക്കുന്ന ടി. എം. കൃഷ്ണയുടെ ലേഖനമാണ് ദേശാഭിമാനിയിലെ പ്രധാന വിഭവം. സംഗീതപ്രിയര്‍ക്ക് ഇഷ്ടവിഷയമാകും. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-നവംബര്‍ 22, 2015</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-33294905611570784662015-11-26T00:58:00.003-08:002015-11-26T00:58:22.862-08:00നവംബറിന്റെ നേട്ടവും മേതിലിന്റെ അടുക്കളയും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-uEyzjrZLTFE/VlbJTSmhwGI/AAAAAAAADr4/O-EI9_3LQCQ/s1600/dona%2Bmyroora.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-uEyzjrZLTFE/VlbJTSmhwGI/AAAAAAAADr4/O-EI9_3LQCQ/s1600/dona%2Bmyroora.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-wcI1uqt_3Ys/VlbJWKcge4I/AAAAAAAADsA/zFRAyl625vc/s1600/K.venu_.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-wcI1uqt_3Ys/VlbJWKcge4I/AAAAAAAADsA/zFRAyl625vc/s320/K.venu_.jpg" width="313" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-HbKOGbEG5V4/VlbJYKbp6ZI/AAAAAAAADsI/hFyOqvC10zM/s1600/Maythil_Radhakrishnan1.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="318" src="http://4.bp.blogspot.com/-HbKOGbEG5V4/VlbJYKbp6ZI/AAAAAAAADsI/hFyOqvC10zM/s320/Maythil_Radhakrishnan1.JPG" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-nnKdxXhKHPA/VlbJajfjyGI/AAAAAAAADsQ/7vBT1O5Hn9c/s1600/shihab.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-nnKdxXhKHPA/VlbJajfjyGI/AAAAAAAADsQ/7vBT1O5Hn9c/s1600/shihab.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-jvKJZZ1RKNc/VlbJcc-Q5CI/AAAAAAAADsY/2xGshBs2RJg/s1600/SJayachandranNair.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-jvKJZZ1RKNc/VlbJcc-Q5CI/AAAAAAAADsY/2xGshBs2RJg/s1600/SJayachandranNair.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-08y4u41h9nw/VlbJeXyGUxI/AAAAAAAADsg/Zoapa-NaBBM/s1600/sudheesh.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-08y4u41h9nw/VlbJeXyGUxI/AAAAAAAADsg/Zoapa-NaBBM/s320/sudheesh.jpg" width="231" /><span style="font-family: AnjaliOldLipi; font-size: medium; text-align: left;">'നവംബറിന്റെ നഷ്ടത്തെപ്പറ്റി ഭംഗിയായി ഓര്‍ത്തെടുത്തത് പി. പത്മരാജനായിരുന്നു. ടി. എസ് എലിയറ്റിന് ഏപ്രിലിനോട് തോന്നിയ അടുപ്പം പത്മരാജന് നവംബറിനോടായിരുന്നു. (നവംബറിന്റെ നഷ്ടം എന്ന ചിത്രം). മഞ്ഞുകാലം, തണുത്തവെളുപ്പാന് കാലം, കരിയിലകള്‍ എന്നിവയോട് പത്മരാജന്റെ മനസ്സ് ഒരുപാട് ഇഷ്ടം കൂടിയിരുന്നു. നവംബര്‍ പത്മരാജന് നഷ്ടത്തിന്റേതാണെങ്കില്‍ കഥാകൃത്ത് വി. ആര്.സുധീഷിന് നവംബര്‍ നേട്ടങ്ങളുടെ കാലമാണ്. സുധീഷിന്റെ സംഗീതസ്പര്‍ശമുള്ള വാക്കുകളില്‍ നവംബര്‍ കടന്നുവരുന്നത് മനസ്സടുപ്പത്തിന്റെ മനോഹരമായ ചിത്രം വരച്ചുകൊണ്ടാണ്. സുധീഷ് നവംബറിനെപ്പറ്റി എഴുതിയ ഒരു സന്ദര്‍ഭം: 'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നവംബറിലാണ് ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള കോളജില്‍ അധ്യാപകനായി എത്തുന്നത്. പ്രിയപ്പെട്ടതൊക്കെ എനിക്ക് നല്‍കിയത് നവംബറാണ്. ജീവിതത്തിലെ ഭാഗ്യങ്ങളും സമ്പാദ്യങ്ങളും... ഡിഗ്രിക്ക് എന്റെ കഥ പഠിക്കാനുണ്ട്. അവള് ഒരു കുട്ടിയായിരുന്നപ്പോള്‍' ഞാന്‍ തന്നെ പഠിപ്പിക്കണമെന്ന് സഹാധ്യാപകര്‍. പണ്ട് അതൊരു കുറച്ചിലാണ്. ഞാന്‍ ചെന്ന് കഥയ്ക്ക് പിന്നിലെ കഥ പറയുന്നു. കുട്ടികള്‍ക്ക് അത് മതി. വ്യാഖ്യാനം പഠനസഹായിയില്‍ കിട്ടും. കഥ പറഞ്ഞും പാടിയും പ്രണയിച്ചും ക്ലാസുമുറിയില്‍ അങ്ങനെ ജീവിതത്തിന് ശ്രുതി ചേര്‍ക്കുമ്പോള്‍ ആരൊക്കെയോ കൂടെവന്ന് നില്‍ക്കുന്നുണ്ട്. (ഇടനാഴികള്‍ തുറന്ന വാതില്‍- മാതൃഭൂമി ഓണ്‍ലൈന്‍).</span></a></div>
<span style="font-family: AnjaliOldLipi; font-size: medium;">രാഷ്ട്രീയ വിശകലനത്തില്‍ ശ്രദ്ധേയമായ അഭിമുഖമാണ് 'അവര്‍ ചോരപ്പുഴ ആഗ്രഹിക്കുന്നു'(കെ വേണു/ താഹാ മാടായി, പച്ചക്കുതിര). നേരത്തെ സംഘ്പരിവാറിന് നിയമവാഴ്ചയെ അല്പം ഭയമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വാജ്പേയിക്കും നിയമവാഴ്ചയെ കുറെയൊക്കെ ഭയമുണ്ടായിരുന്നു. ഇപ്പോഴത് ഒട്ടും ഇല്ല. നിയമവാഴ്ചയെ അവര്‍ ഒട്ടും പരിഗണിക്കുന്നില്ല. ഈ അന്തരീക്ഷമാറ്റത്തിന്റെ കാരണം മോദി- അമിത്ഷാ രംഗപ്രവേശമാണ്... -വേണു വര്‍ത്തമാനകാലത്തെ നിരീക്ഷിക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എസ്.ജയചന്ദ്രന് നായരുടെ വാക്കുകളും എഴുത്തും വായനക്കാരനെ കൂടെ നടത്തിക്കുന്നത് അവ നല്കുന്ന അറിവിന്റെ തീരങ്ങളാണ്. നിസ്സഹായരാകുന്ന ഞാന്‍ (മാധ്യമം) എന്ന ലേഖനത്തിലും ജയചന്ദ്രന് നായര്‍ പതിവുശൈലി തെറ്റിക്കുന്നില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കേരളത്തില്‍ മുഴങ്ങിയ മേഘഗര്‍ജ്ജനത്തില്‍ സാര്‍വദേശീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വാധീനം പ്രകടമായിരുന്നു. തന്നെ കാത്തിരുന്ന പ്രാദേശികമായ ഭാവിയെ ഇടങ്കൈകൊണ്ട് തെന്നിത്തെറിപ്പിച്ച് കലാപത്തിന്റെ വഴിയിലെത്തിയ കെ.വേണു അതിന്റെ തിളങ്ങുന്ന ഒരു ഉദാഹരണമായിരുന്നു...'എന്ന് പറയുന്നു. പ്രക്ഷുബ്ധകാലത്തിന്റെ </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മുഴക്കം ഈ ലേഖനത്തിലുണ്ട്. എഴുത്തിടത്തിന്റെ മാറ്റത്തെപ്പറ്റിയാണ് എം. ആര്. വിഷ്ണുപ്രസാദ് എഴുതുന്നത്: പത്രമാധ്യമങ്ങളോ മുന്‍തലമുറ എഴുത്തുകാരോ സമ്മാനിച്ച സ്ഥലത്തല്ല പുതുതലമുറ അവരുടെ ആവിഷ്കാരങ്ങള്‍ പ്രകാശിപ്പിക്കുന്നത്. നവമാധ്യമം നല്കിയ എഴുത്തിടത്തില്‍ ഓരോരുത്തരും അവരവരുടെ അച്ചടിശാലകള്‍ പണിതു... (പച്ചക്കുതിര, സാഹിത്യവും ടെക്നോളജിയും).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ബാലസാഹിത്യത്തിന്റെ മാമ്പഴക്കാലം അടയാളപ്പെടുത്തിയ പി. നരേന്ദ്രനാഥിനെപ്പറ്റി മകള്‍ സുനീത നെടുങ്ങാടി എഴുതിയ ലേഖനം ശ്രദ്ധേയമാണ് (ചന്ദ്രിക ആഴ്ചപ്പതിപ്പ്). എല്ലാം എളുപ്പം വിസ്മരിക്കപ്പെടുന്ന കാലത്ത് നരേന്ദ്രനാഥിനെപോലുള്ള പ്രതിഭയെ ഓര്‍മ്മിക്കുക എന്നത് ചെറിയ കാര്യമല്ല. വായനയില്‍ കനപ്പെട്ട വിഭവമാണിത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സമയത്തെ സംഗീതകലയാക്കിയ, ദിനോസറുകളില്‍ ജീവിതത്തിന്റെ ആരോഹണം വായിച്ചെടുത്ത എഴുത്തുകാരന് മേതില്‍ രാധാകൃഷ്ണനുമായി കഥാകൃത്ത് ടി.കെ. ശങ്കരനാരായണന് നടത്തിയ അഭിമുഖത്തില്‍ മേതിലിന്റെ വ്യക്തിചിത്രം വരച്ചിടുന്നു: പറയുന്ന പലതും മനസ്സിലാകാതിരുന്നിട്ടും സാമ്പിള്‍ നിറച്ച മരുന്നു ബാഗും ചുമന്ന് ഷര്‍ട്ട് ഇന്‍ചെയ്ത് ബൈക്കില്‍ ഇറങ്ങിയിരുന്ന എന്നെ ജോലിയില്‍ നിന്നും വിലക്കി ആ പടിവാതിക്കല്‍ എത്തിച്ചിരുന്നത് മേതിലിന്റെ കളങ്കമില്ലാത്ത പെരുമാറ്റമായിരുന്നു. സ്നേഹം മാത്രമല്ല, മേതിലിനടുത്തിരിക്കുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു സുരക്ഷിതത്വംപോലും തോന്നിയിരുന്നു.' ഇങ്ങനെ വായിക്കുമ്പോള്‍ വലിയൊരു ചോദ്യം മനസ്സില്‍ നിറയുന്നു-ഇത്തരമൊരു വ്യക്തിചിത്രം ഇക്കാലത്ത് എത്ര എഴുത്തുകാരെപ്പറ്റി എഴുതാന്‍ സാധിക്കും? (അടുക്കളയുടെ രാഷ്ട്രീയം ഞാനറിഞ്ഞു- മാതൃഭൂമി).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിഷയം ഏതായാലും കഥ എങ്ങനെ പറയണം എന്നതില്‍ കണിശമായ നിലപാടുള്ള എഴുത്തുകാരനാണ് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. മികച്ചൊരു ഉദാഹരണമാണ് ഭാഷാപോഷിണിയില്‍ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് എഴുതിയ 'നഗരത്തിലെ കുയില്‍' എന്ന കഥ. ഒരിടത്ത് ഒരാളുണ്ടായിരുന്നു. അയാള്‍ ഒരു ദിവസം മൊറാവി എന്ന സ്ഥലത്തേക്ക് ഒരു വിനോദയാത്ര പോയി...എന്നിങ്ങനെ പതിഞ്ഞതാളത്തില്‍ തുടങ്ങുന്നു. ക്രമേണ കുടുംബജീവിതം, യാത്ര, ഭാര്യ, മൊബൈല്‍ഫോണ്‍, ഐടി ലോകം, ദാമ്പത്യപ്പോര് തുടങ്ങി കഥയില്‍ ഒട്ടേറെ അടരുകള്‍.' അയാളുടെ വിലകൂടിയ മൊബൈല്‍ഫോണ്‍ ഒട്ടും ഉപയോഗിക്കപ്പെടാത്ത ഹൃദയംപോലെ ഏകാന്തമായി നശിച്ചുതുടങ്ങി. ജീവിതത്തിന്റെ പൊരുള്‍ മനോഹരമായി പറഞ്ഞുവെക്കുന്ന കഥ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചില പംക്തികള്‍ വായനക്കാരന്റെ മനസ്സില്‍ ഇടംപിടിക്കുന്നത് അത് നിവര്‍ത്തിയിടുന്ന അറിവിന്റെ വിശാലത കൊണ്ടാണ്. ദേശാഭിമാനിയില്‍ വി.സുകുമാരന്റെ ഓപ്പണ്‍ വിന്റോ ഇങ്ങനെയൊരു പംക്തിയാണ്. ഈ ലക്കത്തില്‍ നോവലിന്റെ നീളമാണ് സുകുമാരന്റെ വിഷയം. മാര്‍സല്‍ഫ്രൂസ്റ്റിന്റെ കൃതിയാണോ, റിച്ചാര്‍ഡ്സിന്റെ ക്ലാരിസ ആണോ വലിയ നോവല്‍? ചോദ്യത്തിലൂടെ മലയാളത്തിലെ സി.വി.രാമന്പിള്ളയെ വരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു. കവിതയുടെ ഹൃദ്യത അനുഭവപ്പെടുത്തുകയാണ് ഡോണ മയൂര. 'ഏതു ദേശത്തുമുണ്ട്/പല ഭാഷകളില്‍/ ഒരേ സങ്കടം...' (വെയില്‍പൂക്കളാല്‍..., മാധ്യമം).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍,</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ് നവംബര്‍ 15, 2015-നിബ്ബ്</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-8738543873856050072015-11-12T02:28:00.003-08:002015-11-12T02:28:35.354-08:00നമുക്കിടയില്‍ ചില ഗോപുരങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-CPPUb0Nl9lI/VkRovPomD7I/AAAAAAAADls/a1knCzG_jsc/s1600/sethu.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-CPPUb0Nl9lI/VkRovPomD7I/AAAAAAAADls/a1knCzG_jsc/s320/sethu.jpg" width="273" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-qykLKo3eBk8/VkRoxaoUKbI/AAAAAAAADl0/DEDzTBYiVl0/s1600/vengidesh2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-qykLKo3eBk8/VkRoxaoUKbI/AAAAAAAADl0/DEDzTBYiVl0/s320/vengidesh2.jpg" width="268" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-x4mswauZjtE/VkRoZHxMd1I/AAAAAAAADlI/ibtlllATN9M/s1600/Ashitha.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-x4mswauZjtE/VkRoZHxMd1I/AAAAAAAADlI/ibtlllATN9M/s320/Ashitha.jpg" width="288" /></a></div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-p0Y4x75oWXc/VkRoh_bGXmI/AAAAAAAADlY/tvw4sMWXG0o/s1600/khader.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-p0Y4x75oWXc/VkRoh_bGXmI/AAAAAAAADlY/tvw4sMWXG0o/s1600/khader.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-uKCrwUpExic/VkRofLjjTbI/AAAAAAAADlQ/zolqD0TrXSI/s1600/k-g-george.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-uKCrwUpExic/VkRofLjjTbI/AAAAAAAADlQ/zolqD0TrXSI/s320/k-g-george.jpg" width="285" /></a></div>
<br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;"></span>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-3DLp-cRLf4g/VkRopHyP9aI/AAAAAAAADlo/oFtROZ0_a2Y/s1600/ramanunni.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-3DLp-cRLf4g/VkRopHyP9aI/AAAAAAAADlo/oFtROZ0_a2Y/s320/ramanunni.jpg" width="271" /></a></div>
<br style="text-align: start;" /><span style="text-align: start;">പ്രശസ്ത സംവിധായകന് ലൂയി ബുനുവലിന്റെ വിറിഡിയാന എന്ന ചിത്രത്തില്‍, വിശ്വാസത്തകര്‍ച്ചയ്ക്കുശേഷം വെറുമൊരു വ്യക്തിത്വമായി രൂപാന്തരപ്പെട്ട വിറിഡിയാന ജോര്‍ജ്ജും റമോണയും ഒന്നിച്ചുള്ള ചീട്ടുകളി സീനില്‍ കലരുന്നത് ജാസ്സംഗീതമാണ്. മുറിയില്‍ നിന്ന് ക്യാമറ പിന്‍വാങ്ങുമ്പോള്‍ ഒടുവിലത്തെ ഇമേജിനുമേല്‍ അതിന്റെ താളം ദ്രുതവും ഉന്മത്തവുമാകുന്നുണ്ട്. കാലത്തെ അതിജീവിക്കുന്ന ചിത്രനിമിഷം എന്നു പേരിട്ടുവിളിക്കാവുന്ന സീന്‍. ബുനുവലിന്റെ അസാധാരണ പ്രതിഭയുടെ തിളക്കം കൂടിയാണിത്. ഈ സീന്‍ ഓര്‍മ്മയിലെത്തിച്ചത് കേരളഭാഷ, സമൂഹം, സംസ്കാരം എന്ന മാധ്യമം പതിപ്പാണ്. മാറുന്ന കാലത്ത് പ്രാദേശികഭാഷകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതിനകംതന്നെ ചര്‍ച്ചയായിട്ടുണ്ട്. ലോകത്ത് പല ഭാഷകളും നശിക്കുകയോ, പിന്‍വാങ്ങുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ചില സ്ഥലങ്ങളില്‍ മൃതപ്രായമായ ഭാഷകള്‍ കരുത്താര്‍ജ്ജിച്ചു തിരിച്ചുവരുന്നു. അക്കാദമിക താല്പര്യങ്ങളും അധികാരകേന്ദ്രങ്ങളും ഭാഷകള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റമാണിത്. മലയാളഭാഷയുടെ നിലനില്പ് ഇനി എത്രകാലമെന്ന് പലപ്പോഴും ഭാഷാ സ്നേഹികള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഭാഷ സംവേദന മാധ്യമം മാത്രമല്ല, മനുഷ്യജീവിതത്തിന്റെ താളവും രാഗവുമാണ്. അധിനിവേശത്തിന്റെ പടയോട്ടത്തില്‍ പല ഭാഷകളും നിര്‍ജീവമായിട്ടുണ്ട്. ഭാഷാപ്രശ്നത്തിന്റെ കാതല്‍ എന്ന ലേഖനത്തില്‍ കെ.പി.രാമനുണ്ണി (മാധ്യമം) എഴുതി: 'മാതൃഭാഷാ മാധ്യമം ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പഠനത്തില്‍ മാത്രമല്ല, അന്യഭാഷാ പഠനത്തിനു കൂടി അത്യന്തം ഗുണകരമാണെന്നാണ് പുതിയ കണ്ടെത്തല്‍...' മാതൃഭാഷയുടെ മാഹാത്മ്യം തിരിച്ചറിയുമ്പോഴാണ് ജീവിതത്തിന്റെ താളവും രാഗവും സജീവമാകുക. ബുനുവല്‍ ചിത്രത്തിലെ സീന്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. </span><br style="text-align: start;" /><span style="text-align: start;">ഫാഷിസത്തിന്റെ പ്രശ്നങ്ങളിലേക്കാണ് സേതുവും വെങ്കിടേഷ് രാമകൃഷ്ണനും വായനക്കാരെ നയിക്കുന്നത്. 'പതിറ്റാണ്ടു നീണ്ട ഒരു ബൃഹത് ഹിന്ദുത്വ പ്രൊജക്റ്റിന്റെ ഏറ്റവും പുതിയ നടപ്പാക്കല്‍ രീതികള്‍ക്കാണ് ബീഫ് നിരോധനവും ദളിത് കൊലയും മുസ്ലിം ആക്രമണവുമൊക്കെയായുള്ള സമീപകാല ഇന്ത്യന്‍ സാമൂഹിക അവസ്ഥ സാക്ഷ്യം വഹിക്കുന്നത്.' എന്നിങ്ങനെ വെങ്കിടേഷ് രാമകൃഷ്ണന് കാം ജാരീ ഹെ ഭായ് എന്ന ലേഖനത്തില്‍ (മാതൃഭൂമി) വ്യക്തമാക്കുന്നു. സാഹിത്യ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട് സേതുവും ഫാഷിസത്തിന്റെ മറ്റൊരു മുഖം അനാവരണം ചെയ്യുന്നു.' മുമ്പുണ്ടാകാത്ത തരത്തില്‍ പുകഞ്ഞു കൊണ്ടിരിക്കുകയാണ് നമ്മുടെ സാംസ്കാരിക രംഗം...' (സംസ്കാരവും അവരുടെ കൈയിലാകുമ്പോള്‍- മലയാളം വാരിക).</span><br style="text-align: start;" /><span style="text-align: start;">കെ.ജി. ജോര്‍ജ്ജിന്റെ ചലച്ചിത്രജീവിതമാണ് ഗ്രന്ഥാലോകം മാസികയുടെ കവര്‍സ്റ്റോറി. ജോര്‍ജ്ജിന്റെ സിനിമകളുടെ സവിശേഷതകളും അദ്ദേഹം ആവിഷ്കരിച്ച പ്രശ്നങ്ങളും അപഗ്രഥിക്കുകയാണ് മിക്ക ലേഖനങ്ങളും. ഐ. ഷണ്മുഖദാസ് ഒളിനോട്ടക്കാരന്റെ ഇരകള്‍ എന്ന ലേഖനത്തില്‍ കോലങ്ങള്‍ മുന്‍നിറുത്തി വിവരിക്കുന്നതിങ്ങനെ:' ഇതിവൃത്ത നിബദ്ധമായ കഥാകഥനരീതി ഒഴിവാക്കിക്കൊണ്ട് സാധാരണ സംഭവങ്ങള്‍ കോര്‍ത്തിണക്കി, ഒരു പെണ്‍കുട്ടിയുടെ ജീവിതം, ഒരു ഗ്രാമത്തിന്റെ ജീവിതം സംവിധായകന് അവതരിപ്പിക്കുകയാണ്. പാട്ടും നൃത്തവും ഇല്ലാതെ പച്ചയായ ഗ്രാമജീവിതം ആവിഷ്കരിക്കുന്നു. കോലങ്ങള്‍ മലയാളസിനിമയിലെ വേറിട്ട ഒരു പ്രണയകഥ കൂടിയാണ്.'</span><br style="text-align: start;" /><span style="text-align: start;">പോയവാരത്തില്‍ ഏറെ ശ്രദ്ധേയമായ കഥയാണ് അഷിത എഴുതിയ സര്‍പ്പദംശനങ്ങള്‍ (മാധ്യമം). ലളിതമായി തുടങ്ങുന്ന കഥ. അതിന്റെ മന്ദഗതി തകര്‍ക്കാതെ തന്നെ ചടുലത കൈവരിക്കുന്നു. കുടുംബജീവിതമാണ് അഷിതയുടെ കഥയിലെ വിഷയം. കുടുംബജീവിതം എത്ര എഴുതിയാലും മടുപ്പുവരില്ല, പക്ഷേ, എഴുതുന്നത് സര്‍ഗാത്മകതയുടെ തിളക്കത്തില്‍ വേണം. അതാണ് അഷിതയുടെ കഥ വായനക്കാരന് മടുപ്പുളവാക്കാത്തത്. 'വാതില്‍ തുറന്നുകൊണ്ട് വിഷം വമിക്കുന്ന ശാന്തതയോടെ അവള് പറഞ്ഞു. ആദ്യം കാണുന്ന ചെളിയില്‍ ചവിട്ടി, പിന്നെ കാണുന്ന കുളത്തില്‍ കുളിക്കാന്‍ എന്തേ'. ഇങ്ങനെ എളുപ്പത്തില്‍ ഉത്തരം നല്കാന് കഴിയാത്ത വിഷമവൃത്തമായി കുടുംബജീവിതം മാറുന്നു. വ്യത്യസ്തമായ അവതരണം സൂക്ഷ്മനിരീക്ഷണം എന്നിവ കൊണ്ട് വേറിട്ടു നില്ക്കുന്ന രചനകളാണ് യു. എ. ഖാദറിന്റെ കോഴിക്കോട്ടെ കോലായത്തിണ്ണ (ചന്ദ്രിക ആഴ്ചപ്പതിപ്പ്), വയലാറിലെ രാജമല്ലി (ദേശാഭിമാനി- എം സുരേന്ദ്രന്),തിളച്ചു തൂവുന്ന മുലപ്പാല്‍ (ജി. ഉഷാകുമാരി- മലയാളം) എന്നിവ. കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യത്തിലൂടെ യു. എ. ഖാദര്‍ സഞ്ചരിക്കുന്നത്. വീടുവിട്ടുപോകുന്നവരെപ്പറ്റി നിരവധി കവിതകള്‍ ആകുലതയുണര്‍ത്തിയുണ്ട്. പക്ഷേ, ഡോണ മയൂര യുടെ മഷിത്തുള്ളി എന്ന കവിത (മലയാളം) ഹൃദ്യമായൊരനുഭവമാകുന്നത് കവിയുടെ ഗൃഹപാഠം കൊണ്ടാണ്. മനസ്സില്‍ മഷിയായി പടരുന്ന കവിത. </span><br style="text-align: start;" /><span style="text-align: start;">നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 8/11/2015</span><br style="text-align: start;" /><span style="text-align: start;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br />
</div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-83427709960687992752015-10-30T05:14:00.005-07:002015-10-30T05:14:58.408-07:00വാക്ക് മുട്ടുന്ന, നാടിനെ ഭയക്കുന്ന കാലം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-LEXrnZXHLW0/VjNe0EQNOjI/AAAAAAAADgI/ALNWeKbgej0/s1600/anand.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-LEXrnZXHLW0/VjNe0EQNOjI/AAAAAAAADgI/ALNWeKbgej0/s1600/anand.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-Qk_tMHRNhwU/VjNe2sHEL-I/AAAAAAAADgQ/_4EVB1FrNBY/s1600/n.s.madavan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-Qk_tMHRNhwU/VjNe2sHEL-I/AAAAAAAADgQ/_4EVB1FrNBY/s320/n.s.madavan.jpg" width="234" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-lWZ50IM8Yzc/VjNe4gQraAI/AAAAAAAADgY/ugvoDXMohm4/s1600/c.r.parameshswaran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-lWZ50IM8Yzc/VjNe4gQraAI/AAAAAAAADgY/ugvoDXMohm4/s1600/c.r.parameshswaran.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-040t6Px-XK4/VjNe6iQBg8I/AAAAAAAADgg/C7S94s_m31Q/s1600/sachidanan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-040t6Px-XK4/VjNe6iQBg8I/AAAAAAAADgg/C7S94s_m31Q/s320/sachidanan.jpg" width="271" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-CXfmme5lePU/VjNe9S743nI/AAAAAAAADgo/qSfyeOeRu3M/s1600/susmesh%2Bchandroth.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://3.bp.blogspot.com/-CXfmme5lePU/VjNe9S743nI/AAAAAAAADgo/qSfyeOeRu3M/s320/susmesh%2Bchandroth.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-ibYGp8Og3XE/VjNfADONYLI/AAAAAAAADgw/tBIfY4HavCQ/s1600/o.p.suresh2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-ibYGp8Og3XE/VjNfADONYLI/AAAAAAAADgw/tBIfY4HavCQ/s320/o.p.suresh2.jpg" width="235" /></a></div>
<br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എഴുത്തുകാരന്റെ ഒസ്യത്ത് അദ്ദേഹത്തിന്റെ കൃതികളാണെന്ന് സര് വാള്‍ട്ടര്‍ സ്കോട്ട് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന് മരണമില്ലായ്മ ദാനം ചെയ്യുന്നതും ആ സൃഷ്ടികള്‍ തന്നെ. അക്ഷരങ്ങളിലൂടെ കവിയും നോവലിസ്റ്റും കഥാകാരനും ആചന്ദ്രതാരം ജീവിക്കുന്നു. എഴുത്തിന്റെയും എഴുത്തുകാരന്റെയും കരുത്തിനെപ്പറ്റിയാണ് സ്കോട്ട് ഓര്‍മ്മിപ്പിച്ചത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കഴിഞ്ഞവാരത്തിലെ ആനുകാലികങ്ങളില്‍ മുഖ്യവിഷയം വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ചില പ്രശ്നങ്ങളാണ്. ഫാഷിസം അതിന്റെ പല രൂപങ്ങളായി സാമൂഹികജീവിതത്തിലേക്ക് കടന്നുവരുന്നതിനെപ്പറ്റിയാണ് ഏതാനും മാസങ്ങളായി മുഖ്യധാരാ ആനുകാലികങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും സ്ഥാനമാനങ്ങള്‍ ത്യജിച്ചും പ്രതികരിക്കുന്നു. എക്കാലത്തും ഫാഷിസം അതിന്റെ ചെങ്കോലുകള്‍ ഉറപ്പിക്കാന്‍ സാംസ്കാരിക സ്ഥാപനങ്ങളെ ഉപയോഗിക്കാറുണ്ട്. ഇതേപ്പറ്റി പ്രൊഫ. എം. എന്‍ വിജയന് സ്വര്‍ണ്ണമത്സ്യങ്ങള്‍ (പുസ്തകം-ചിതയിലെ വെളിച്ചം) എന്ന ലേഖനത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്-എഴുത്തുകാര്‍ എസ്റ്റാബ്ലിഷ്മെന്റിന്റെ പൊണ്‍വലയില്‍ കുരുങ്ങുമ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നത് സ്വാതന്ത്ര്യമാണ്. അവാര്‍ഡുകളും അംഗീകാരങ്ങളും സ്ഥാനങ്ങളും (എം. എന്‍ വിജയന് 'ചിതയിലെ വെളിച്ചത്തിന്' ലഭിച്ച അക്കാദമി അവാര്‍ഡ് നിരസിച്ചിരുന്നു) ഈ നിരയില്‍ വരും. അവാര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ച ഇടയ്ക്കെങ്കിലും സജീവമാണ്. മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടും അവാര്‍ഡിനെ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ അവാര്‍ഡല്ല വിഷയം. ഫാഷിസമാണ്. അതിലും എഴുത്തുകാര്‍ രണ്ട് തട്ടിലെന്നരീതിയില്‍ നിലപാട് സ്വീകരിക്കുന്നു. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മാതൃഭൂമിയിലെ(നികുതിയടയ്ക്കുന്നവരുടെ നീതി) ലേഖനത്തില്‍ ടി. പി. രാജീവന് അവാര്‍ഡ് നിരാസത്തെ ചെറിയതരത്തില്‍ ഒന്നു നോവിച്ചു. കവി സച്ചിദാനന്ദന് കടുത്തഭാഷയില്‍ രാജീവനെ ചോദ്യം ചെയ്യുന്നു(ഗാലറിയിലെ സിനിക്കുകള്‍). ഒരു യാഥാര്‍ത്ഥ്യം തൊട്ടുകാണിക്കാന്‍ സച്ചിദാനന്ദന് മറന്നില്ല- 'ഒരു ജാഥയിലും പങ്കെടുക്കാത്ത, ഒരു മുദ്രാവാക്യവും വിളിക്കാത്ത ആനന്ദിനെപ്പോലെ ഒരു എഴുത്തുകാരന് പ്രാമുഖ്യം നേടുന്നത് അധികാരത്തിനെതിരെ എഴുത്തിലൂടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചുപോരുന്ന നിലപാടിലൂടെയാണ്. ഞാനും നിവൃത്തികെട്ട അവസരങ്ങളില്‍ മാത്രമാണ് മറ്റു രീതികളില്‍ പ്രതികരിച്ചിട്ടുള്ളത്.'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിഷയം അധികാരമായതിനാല്‍ ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ലേഖനമാണ് മുസഫര്‍ അഹമ്മദ് എഴുതിയ 'വാക്ക് മുട്ടുന്ന, നാടിനെഭയക്കുന്ന കാലം '(മാതൃഭൂമി). ലോകം മുഴുവന്‍ ഭയം നിറയുന്ന കാഴ്ചയിലേക്കാണ് മുസഫര്‍ അഹമ്മദ് വായനക്കാരനെ നയിക്കുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വെറുപ്പിന്റെയും പകയുടെയും ഹിന്ദുരാഷ്ട്രം എന്ന ലേഖനത്തില്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) സി.ആര്.പരമേശ്വരന് ഫാഷിസത്തെ, സംഘ്പരിവാറിനെ തോല്പിക്കാന് രണ്ടുവഴികള്‍ നിര്‍ദേശിക്കുന്നു. അവരുടെ തന്നെ രണ്ട് ഋണാത്മക ഘടകങ്ങള്‍.അഴിമതിയും ജാതീയതയുമാണത്. ഫാഷിസത്തിന്റെ കാലത്ത് ഏകാന്തതയും പ്രതിരോധമാണ് എന്ന അഭിമുഖലേഖനത്തില്‍ എന്‍. എസ് മാധവന് (അനില്‍ ചേലേമ്പ്ര, സമീര്‍ കാവാദ്/ ദേശാഭിമാനി) ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ശബ്ദിച്ചിട്ട് കാര്യമില്ല എന്ന ഒരുതരം തോന്നലിലേക്ക് പൊതുസമൂഹം പോവുകയാണ്. പ്രതികരിക്കുന്നൊരു സമൂഹമായിരുന്നെങ്കില്‍ ഇത്ര കണ്ടാല്‍പോര- എന്നിങ്ങനെ കേരളീയ സമൂഹവുമായി ബന്ധപ്പെട്ട ഗഹനമായ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയാണ് എന്‍. എസ് മാധവന്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വായനയില്‍ വേറിട്ട അനുഭവമായിമാറുന്ന ഇതര വിഷയങ്ങള്‍ മൊബൈല്‍ഫോണ്‍ മലയാളചെറുകഥയും തമ്മിലെന്ത് (സുനില്‍ സി. ഇ / മാധ്യമം), ആരുടെ കാഞ്ചനമാല (ജയന്തി പി/ കലാകൗമുദി) എന്നിവയാണ്. മിണ്ടാട്ടം മുട്ടുന്ന കാലത്തിന്റെ വേവലാതികള്‍ കവിതയിലൂടെ ഒ.പി.സുരേഷും (തെളിവുകള്‍-മാധ്യമം) ഭംഗിയായി അവതരിപ്പിച്ചു. ജീവിതത്തിന്റെ വൈതരണികളാണ് സുസ്മേഷ് ചന്ത്രോത്ത് നിത്യസമീല്‍ (മാതൃഭൂമി) എന്ന കഥയില്‍ ആവിഷ്കരിക്കുന്നത്. ദാമ്പത്യജീവിതം കഥയില്‍ പ്രധാനഘടകമായി കടന്നുവരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്. നവം.1 /2015</span><br style="font-family: AnjaliOldLipi; font-size: large;" /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-12968236717443790762015-10-24T04:26:00.003-07:002015-10-24T04:26:31.831-07:00ചില ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-9SOdfr4RJKg/VitqR4ry9tI/AAAAAAAADeY/wOgtozIjxCw/s1600/subashchandran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-9SOdfr4RJKg/VitqR4ry9tI/AAAAAAAADeY/wOgtozIjxCw/s1600/subashchandran.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-l0UfqXTI46M/VitqUXGLxeI/AAAAAAAADeg/06A7APp0knw/s1600/manoj%2Bjathavedaru.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-l0UfqXTI46M/VitqUXGLxeI/AAAAAAAADeg/06A7APp0knw/s1600/manoj%2Bjathavedaru.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-OeHa8ZnjJ5I/VitqXmon9tI/AAAAAAAADeo/sqxT7D1uIgY/s1600/rs-vimal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-OeHa8ZnjJ5I/VitqXmon9tI/AAAAAAAADeo/sqxT7D1uIgY/s1600/rs-vimal.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-1vrEVOJXzwI/VitqaDbWOEI/AAAAAAAADew/GStIzShMPcg/s1600/t.p.rajeevan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-1vrEVOJXzwI/VitqaDbWOEI/AAAAAAAADew/GStIzShMPcg/s1600/t.p.rajeevan.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-RKzyeeI8pYQ/VitqcVmBnRI/AAAAAAAADe4/TFaln9nUqNo/s1600/t.n.gopakumar.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-RKzyeeI8pYQ/VitqcVmBnRI/AAAAAAAADe4/TFaln9nUqNo/s1600/t.n.gopakumar.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-bkYSa1Twc-Q/VitqempctGI/AAAAAAAADfE/SVEuqth34eA/s1600/m.t.vasudevan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://1.bp.blogspot.com/-bkYSa1Twc-Q/VitqempctGI/AAAAAAAADfE/SVEuqth34eA/s320/m.t.vasudevan.jpg" width="282" /></a></div>
ഇപ്പോള്‍ എല്ലാറ്റിനും വ്യക്തതയും നിര്‍വ്വചനങ്ങളും ലഭ്യമാകുന്ന കാലമാണല്ലോ. വിവരാവകാശ കമ്മീഷന് പറഞ്ഞത് ഒരാളുടെ വരുമാനംപോലും രഹസ്യമായതൊന്നുമല്ലെന്നാണ്. ആ നിലയില്‍ നമുക്ക് സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ് എന്താണ് യഥാര്‍ത്ഥ സ്നേഹം അഥവാ പ്രണയം? മാധ്യമപ്രവര്‍ത്തകരും ലേഖകരും തലങ്ങും വിലങ്ങും എഴുതിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും വലുതും ചെറുതുമായ ചലച്ചിത്രനിരൂപകപ്രതിഭകള്‍. പ്രേമം എന്ന സിനിമ വന്നപ്പോള്‍ ഭൂമിമലയാളത്തില് വിശുദ്ധ പ്രണയത്തിന്റെ (സിനിമയുടെയും) താമ്രപത്രമാണ് നിവിന്‍പോളി ചിത്രമെന്ന് ഘോഷിച്ചു. ഇപ്പോഴിതാ 'എന്ന് നിന്റെ സ്വന്തം മൊയ്തീന്' എന്ന സിനിമയുടെ പിറകെയാണ് എഴുത്തുകാര്‍. ചില ആനുകാലികങ്ങള്‍ ഒറ്റ ലേഖനം കൊണ്ട് അവസാനിപ്പിക്കാതെ പ്രത്യേകപതിപ്പോ, അതിനു തുല്യമോ പ്രസിദ്ധീകരിച്ചു. മാതൃഭൂമി കാലികമായ ജീവല്‍ പ്രശ്നങ്ങള്‍ മാറ്റിവെച്ച് ആര്. എസ് ബിമലിന്റെ (യുവസംവിധായകന്റെ കരിയറിലെ മഹത്തായ വിജയംതന്നെ) ചിത്രത്തെ മതമൈത്രിയുടെ വിജയമെന്ന് പ്രഖ്യാപിക്കുന്ന തരത്തില്‍ രണ്ടു പ്രശസ്ത നിരൂപകരുടെലേഖനം കൊടുത്തു. മലയാളത്തിലെ ഇതര വാരികകളും ഇതേ പാത തുടരുന്നു. ദിലീപിന്റെ മീശമാധവന് വന്നപ്പോള്‍ ഇന്ത്യാടുഡേ ഉള്‍പ്പെടെ വിശേഷാല്‍ പതിപ്പുകള്‍ ഇറക്കി സായൂജ്യമടഞ്ഞത് ഓര്‍ക്കാം.<span style="font-family: AnjaliOldLipi; font-size: medium; text-align: left;"> </span><br />
<span style="font-family: AnjaliOldLipi; font-size: medium;">ബുദ്ധിജീവികളെ ആര്‍ക്കു വേണം എന്നൊരു ചോദ്യം സക്കറിയ സാക്ഷരകേരളത്തില്‍ ഉയര്‍ത്തിയപ്പോള്‍ പലരും കോപിച്ചു. ബുദ്ധിപ്രയോഗം കേവലം സ്തുതിവചനമായി മാറിക്കൊണ്ടിരുന്നപ്പോഴായിരുന്നു സക്കറിയയുടെ കമന്റ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ചോദ്യമാണ് ആര് എസ് ബിമലിന്റെ സിനിമയാണോ യഥാര്‍ത്ഥ പ്രണയം പ്രസരിപ്പിക്കുന്നത്? കോപം അരുത് (ഒരു സംശയം തുറന്നിട്ടു എന്നേയുള്ളൂ).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ടി.പി.രാജീവന്റെ വിവര്‍ത്തകരുടെ ഇരിപ്പിടങ്ങള്‍ (മലയാളം വാരിക) എന്ന ലേഖനം വലിയ ചോദ്യമാണ്. വിവര്‍ത്തകര്‍ക്ക് ലോകത്തെവിടെയും വേണ്ടത്ര പരിഗണന കിട്ടാറില്ലെന്ന് എഡ്വിത്ത് ഗ്രോസ്മാന്റെ നിഗമനം എഴുതി വ്യക്തമാക്കുന്നു. ബൈബിളിന്റെ ആദ്യത്തെ ആധികാരിക ഭാഷ്യമായ കിങ് ജെയിംസ് പതിപ്പിന്റെ ആമുഖത്തില്‍ നിന്നും: 'വിവര്‍ത്തനം, അത് ജനാലകള്‍ തുറന്ന് വെളിച്ചത്തെ അകത്തേക്ക് കൊണ്ടുവരുന്നു. തോടു പൊട്ടിച്ച് അകക്കാമ്പ് നമുക്ക് തിന്നാന്‍ തരുന്നു. തിരശീല നീക്കി വിശുദ്ധസ്ഥലങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ജലസ്രോതസ്സുകളുടെ വായ തുറന്ന് ജലം ഒഴുക്കി വിടുന്നു'. തൃശൂരില്‍ പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന് ശ്രീദേവി എസ്. കര്‍ത്തയെ (പുസ്തകത്തിന്റെ വിവര്‍ത്തക) മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് രാജീവന് എഴുതിയത്. എങ്കിലും വിവര്‍ത്തനം സര്‍ഗാത്മക സൃഷ്ടിയാണോ എന്ന ചോദ്യം വീണ്ടും വായനാ സമൂഹത്തിന് മുമ്പില്‍ ഉന്നയിക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍ വേറിട്ടുനില്ക്കുന്നു 'കണ്ണാടികള്‍ മുഖം കാണുന്ന നേരത്ത് '(ടി. എന്‍ ഗോപുകുമാര്‍/ കെ .പി റഷീദ,് മാധ്യമം). ഗോപകുമാറിന്റെ എഴുത്തുജീവിതത്തെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുന്നു: നോണ്‍ ഫിക്ഷന്‍ എഴുതുമ്പോള്‍ ഞാന്‍ കള്ളം എഴുതാറില്ല. ടി. എന്‍.ജി നെഞ്ചുകീറി നേരിനെ കാട്ടുന്നു.(കടപ്പാട്: കവി വൈലോപ്പിള്ളി ശ്രീധര മേനോന്).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളത്തിലെ രണ്ട് കഥാകൃത്തുക്കളുടെ രചനാ സവിശേഷത അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് മലയാളകഥയിലെ ഒറ്റയാന് (മലയാളം വാരിക, വി. എച്ച് നിഷാദ്), കലാബോധത്തിന്റെ കഥകള്‍ (മാധ്യമം , ഡോ. എന്‍ പി വിജയകൃഷ്ണന്) എന്നിവ. ഫാന്റസിയുടെ ഒരു വല്ലാത്ത കഥാലോകം മനോജ് ജാതവേദര്‍ക്ക് സ്വന്തമായുണ്ട്... ആത്മഭാഷണങ്ങളുടെ പുതിയൊരു കണ്ണാടിക്കാഴ്ചയാണിത്...എന്നിങ്ങനെ മനോജ് ജാതവേദരുടെ കഥകളിലെ ബിംബങ്ങളും അവ ഒളിപ്പിച്ചുവെക്കുന്ന വായനകളുമാണ് വി. എച്ച്. നിഷാദ് വ്യക്തമാക്കുന്നത്. സുഭാഷ് ചന്ദ്രന്റെ കഥകളുടെ പ്രകൃതിതാളത്തിലേക്കാണ് ഡോ. എന്‍. പി. വിജയകൃഷ്ണന് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കവിതയില്‍ പി. കുഞ്ഞിരാമന് നായര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന കലാതന്ത്രമാണ് കഥയില്‍ സുഭാഷ് ചന്ദ്രന് നിര്‍വ്വഹിക്കുന്നതെന്ന് ലേഖകന്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം സൂചിപ്പിക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സര്‍ഗാത്മകതയെപ്പറ്റി ഏറെ ചിന്തിപ്പിക്കുകയാണ്യാണ് എം .ടിയുടെ കുറിപ്പ് (പഴയതാളുകള്‍,മലയാളം വാരിക):'താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ശാസ്ത്രീയമായ വികാസപരിണാമങ്ങള്‍ ഒരെഴുത്തുകാരന്റെ മുഖ്യമായ ആകുലതകളിലൊന്നാണ്. സാഹിത്യനിര്‍മ്മാണം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് കാട്ടുന്ന ഇന്ദ്രജാലമല്ലല്ലോ'. (എഴുത്തുകാരന്റെ ആകുലതകള്‍ എന്ന ലേഖനം).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നിബ്ബ്- കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015 ഒക്ടോബര്‍ 25.</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-82558618554604681082015-10-20T04:12:00.002-07:002015-10-20T04:12:48.096-07:00അക്ഷരങ്ങളെ ഭയക്കുമ്പോള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-xdrPf_9mOrc/ViYgzQlDQNI/AAAAAAAADdE/EAHBCeyh7Wc/s1600/v.h.nishad.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-xdrPf_9mOrc/ViYgzQlDQNI/AAAAAAAADdE/EAHBCeyh7Wc/s320/v.h.nishad.jpg" width="320" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-_GN7zGbZ7g8/ViYg5Ssz8eI/AAAAAAAADdM/lhxM7zWsixs/s1600/sreekumaran-thampi-3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-_GN7zGbZ7g8/ViYg5Ssz8eI/AAAAAAAADdM/lhxM7zWsixs/s320/sreekumaran-thampi-3.jpg" width="315" /></a></div>
<br />
<br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന് പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത് ആലപ്പുഴയിലെ ഐക്യഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്തകത്തില്‍ നിന്നാണ്. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്.- കെ. പി. അപ്പന് (കാറ്റും കഥകളും ജീവിതവും മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ് നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്. വിമര്ശകന് ചരിത്രത്തിന്റെ മുന്നിലേക്ക് കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന് വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഫാഷിസം ഇന്ത്യയില്‍ മനുഷ്യാവസ്ഥക്ക് മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്കാരികരംഗം കയ്യടക്കി ഹിഡന്‍ അജന്‍ഡ നടപ്പാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍. പുസ്തകപ്രകാശനംപോലും വെറുതെ വിടാന്‍ അവര്‍ തയാറല്ല. ഇതിന് പ്രതിവിധിയെന്ത്? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സ്വപ്നങ്ങള്‍ പൊലിപ്പിച്ചെടുത്ത് സമകാലിക ഉത്കണ്ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയാണ് എഴുത്തുകാര്‍. ഇത് എന്റെ ആത്മകഥയല്ല (-മാതൃഭൂമി) എന്ന ലേഖനത്തില്‍ ആനന്ദിന്റെ കാഴ്ചപ്പാടുകള്‍ക്ക് സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. മനുഷ്യന് നേടിരുന്ന നവദുരിതങ്ങളിലേക്കാണ് ആനന്ദ് വീണ്ടും വായനക്കാരനെ നടത്തിക്കുന്നത്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന കവര്‍സ്റ്റോറിയാണ് ഭാഷാപോഷിണിയുടേത് (2015,ഒക്ടോബര്‍,ലക്കം)-കൊലയും സെന്‍സര്‍ഷിപ്പും. എഴുത്തുകാരെ കൊല്ലുന്നതും സെന്‍സര്‍ഷിപ്പാണ്. നാസികള്‍ പുസ്തകം കത്തിച്ചതും സ്റ്റാലിന് നാടുകടത്തിയതും ആഫ്രിക്കയിലെ ഏകാധിപതികള്‍ എഴുത്തുകാരെ ചുട്ടുകൊന്നതുംപോലെ. ഇത് ധ്വനിപ്പിക്കുകയാണ് നിശബ്ദതയാണ് ഏറ്റവും വലിയ പ്രഹരമെന്ന ലേഖനത്തില്‍ (ശാന്തന്- ഭാഷാപോഷിണി) </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വൈരുധ്യാത്മകമായ സാംസ്കാരിക തീര്‍ത്ഥാടനങ്ങള്‍ക്കൊണ്ട് ജാഗരൂകമായിരുന്നു ആനുകാലികങ്ങളുടെ പേജുകള്‍. ഒഴിഞ്ഞ കസേരയില്‍ കയറിയിരിക്കരുത് (ബാലചന്ദ്രന് വടക്കേടത്ത്, മാധ്യമം) എന്ന ലേഖനം ഫാഷിസത്തിന്റെ മറ്റൊരു മുഖം തുറന്നിടുന്നു. ഒഴിഞ്ഞ കസേരകള്‍ പലേയിടങ്ങളിലുമായി നിറച്ചിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാഷിസം. കലാകാരന്മാരേയും എഴുത്തുകാരേയും അവര്‍ പ്രതീക്ഷിക്കുന്നു. ചില എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കുമുള്ള മുന്നറിയിപ്പുകൂടിയാണ് ബാലചന്ദ്രന് നല്‍കിത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പെണ്‍മൊഴികളുടെ തുറന്നുപറച്ചിലുകളും നിലപാടുകളുമാണ് ദേശാഭിമാനിയുടെ പേജുകളെ സജീവമാക്കി നിര്‍ത്തിയത്. പെണ്കൂട്ടങ്ങള് ഇറങ്ങി നടക്കട്ടെ (അഭിമുഖം, സിത്താര എസ്/ എ പി സജിഷ), അരങ്ങിലേക്കൊരു പെണ്‍ദൂരം (അഭിമുഖം, സജിത മഠത്തില്‍/ വി കെ ജോബിഷ്). എഴുത്തിലും ദൃശ്യകലയിലും സ്വാതന്ത്ര്യത്തിന്റെ വായുസഞ്ചാരത്തിനുള്ള പ്രസക്തിയാണ് ഈ രണ്ടു സംഭാഷണങ്ങളും ഊന്നല്‍ നല്‍കുന്നത്. സാമൂഹിക സാഹചര്യത്തിന്റെ സമ്മര്‍ദം സ്ത്രീജീവിതത്തെ എങ്ങനെയെല്ലാം ബന്ധിക്കപ്പെടുന്നുവെന്ന് ഇതില്‍ സൂചിപ്പിക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മണ്ണും വിത്തും ഭാഷയും നഷ്ടപ്പെടുന്നതോടെ മനുഷ്യരുടെ മാത്രമല്ല, ജീവരാശിയുടെതന്നെ തനതു ജീവിതവും സര്‍ഗാത്മകതയും അപകടകരമായ രീതിയില്‍ ഇല്ലാതാകുമെന്ന് കല്ലേന്‍ പൊക്കുടന് പറഞ്ഞത് കടങ്കഥയല്ല. അദ്ദേഹത്തിന്റെ ജീവിതം തുറന്നുവായിക്കാന്‍ പ്രചോദനമാകുന്നു എ.വി അനില്‍കുമാര്‍ എഴുതിയ പൊക്കുടനെക്കുറിച്ചുള്ള അനുസ്മരണലേഖനം- ഓര്‍മകളുടെ ശാഠ്യങ്ങള്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്). പ്രകൃതിയുടെ മണം അന്യമാകുന്ന മനുഷ്യദുരിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ് പൊക്കുടന്റെ സ്മരണയില്‍ ലേഖകന്‍ അനുഭവപ്പെടുത്തിയത.്</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കലയുടെയും ജീവിതത്തിന്റെയും അസാധാരണ മുദ്രകളാണ് ശ്രീകുമാരന്‍ തമ്പി എഴുതിയ പ്രതിസ്വരം (കുന്നും കുഴിയും-മാധ്യമം). മനസ്സില്‍ അണയാത്ത കനലായി മാറിയ കവിതകളാണ് കെ.ടി സുപ്പി (രണ്ടു കവിതകള്‍, മാധ്യമം) പവിത്രന് തീക്കുനി (മഴ- മാധ്യമം), വി. എച്ച്. നിഷാദ് (തിരിച്ചറിയല്‍ പരേഡ്- ചന്ദ്രിക) എന്നിവര്‍ എഴുതിയത്. കവിത ചിന്തയും പ്രതിബോധവും സൃഷ്ടിച്ചെടുക്കാനുള്ള വഴിയാണെന്ന് പറഞ്ഞുറപ്പിക്കാനുള്ള ജാഗ്രതയാണ് ഈ കാവ്യപാഠാവലികള്‍.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">്-കുഞ്ഞിക്കണ്ണന് വാണിമേല്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 18/10/2015</span><div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-bKM-rw7vW_Q/ViYg9AD_iXI/AAAAAAAADdU/uScO_QTrxCw/s1600/sithara%2Bs.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-bKM-rw7vW_Q/ViYg9AD_iXI/AAAAAAAADdU/uScO_QTrxCw/s1600/sithara%2Bs.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-voo8u_dF3IU/ViYhACTpdxI/AAAAAAAADdc/ZawsZMAJEMs/s1600/Sajitha-Madathil-actress-2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-voo8u_dF3IU/ViYhACTpdxI/AAAAAAAADdc/ZawsZMAJEMs/s1600/Sajitha-Madathil-actress-2.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-MFSlLmaBUx0/ViYhDGxjs0I/AAAAAAAADdk/5B51S-oYj_Q/s1600/k.t.sooppy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://2.bp.blogspot.com/-MFSlLmaBUx0/ViYhDGxjs0I/AAAAAAAADdk/5B51S-oYj_Q/s320/k.t.sooppy.jpg" width="301" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-CpJP-HdoGQc/ViYhG85jnNI/AAAAAAAADds/II7paoQoczc/s1600/anand.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-CpJP-HdoGQc/ViYhG85jnNI/AAAAAAAADds/II7paoQoczc/s1600/anand.jpg" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-zpoVBGd4LEg/ViYhJQ_Ml3I/AAAAAAAADd0/ODQuvKVH4PM/s1600/pokkudan.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="212" src="http://2.bp.blogspot.com/-zpoVBGd4LEg/ViYhJQ_Ml3I/AAAAAAAADd0/ODQuvKVH4PM/s320/pokkudan.jpg" width="320" /></a></div>
<br /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com1tag:blogger.com,1999:blog-36687838.post-72021473777878970612015-10-10T03:51:00.001-07:002015-10-10T03:51:02.129-07:00നാവടക്കത്തിന്റെ വേവലാതികള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-thfVtbh2Rhg/VhjtFoVEhDI/AAAAAAAADb0/OvoHV6PU4_Y/s1600/vijayalakshmi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-thfVtbh2Rhg/VhjtFoVEhDI/AAAAAAAADb0/OvoHV6PU4_Y/s1600/vijayalakshmi.jpg" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<a href="http://4.bp.blogspot.com/-HmVy46uIxgQ/VhjtES2ob-I/AAAAAAAADbs/YBzwMs2fMH8/s1600/veerankutty.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-HmVy46uIxgQ/VhjtES2ob-I/AAAAAAAADbs/YBzwMs2fMH8/s1600/veerankutty.jpg" /></a><a href="http://2.bp.blogspot.com/-AG2geKwG2ac/VhjtCXQixuI/AAAAAAAADbk/euvtJ1KfBno/s1600/unni-r.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-AG2geKwG2ac/VhjtCXQixuI/AAAAAAAADbk/euvtJ1KfBno/s1600/unni-r.jpg" /></a><br />
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-aQWXWTPj9n8/VhjtAB_vgJI/AAAAAAAADbc/uST_ozBEFc4/s1600/George_joseph.K_DSC_0070.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="http://4.bp.blogspot.com/-aQWXWTPj9n8/VhjtAB_vgJI/AAAAAAAADbc/uST_ozBEFc4/s320/George_joseph.K_DSC_0070.JPG" width="307" /></a></div>
<a href="http://3.bp.blogspot.com/-SqOcMAK89fo/Vhjs8adHCuI/AAAAAAAADbU/3sgXMuDnkjg/s1600/thahamadayi1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-SqOcMAK89fo/Vhjs8adHCuI/AAAAAAAADbU/3sgXMuDnkjg/s1600/thahamadayi1.jpg" /></a><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സമൂഹം, ചരിത്രം, ഭാഷ, സിനിമ, യാത്ര, സാഹിത്യം, മതം എന്നിങ്ങനെ ജീവിതത്തിന്റേയും സമൂഹത്തിന്റേയും സാഹിത്യത്തിന്റേയും വിവിധ വശങ്ങള് ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് കഴിഞ്ഞ വാരത്തിലെ മുഖ്യധാരാ ആനുകാലികങ്ങള്‍. ഗഹനമായ വിഷയങ്ങളോടെപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രശ്നങ്ങള്‍ക്കും പ്രാമുഖ്യം നല്കി പുതിയ ഭാവുകത്വം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഒട്ടുമിക്ക ആനുകാലികങ്ങളും വിഷയങ്ങളുടെ പ്രസക്തിക്കനുസരിച്ച് അവതരിപ്പിക്കുന്നതിലും ശ്രദ്ധിച്ചിട്ടുണ്ട്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വാക്സിനേഷന് തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റിയാണ് ഡോ. പി എന്‍ എന്‍ പിഷാരോടി രണ്ടു പ്രസിദ്ധീകരണങ്ങളില്‍ എഴുതിയത്. വാക്സിനുകള്‍ ഉറങ്ങുന്നില്ല (പച്ചക്കുതിര മാസിക), വാസ്കിന് ശാസ്ത്രവും മിഥ്യയും (മാതൃഭൂമി) എന്നിവ. വാക്സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പോരായ്മയാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. ഡിഫ്തീരിയപോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്റെ പ്രസക്തി വര്‍ധിക്കുന്നതായി അദ്ദേഹം എഴുതുന്നു. വരും നാളുകളില്‍ ആരോഗ്യക്കുറിപ്പുകള്‍ സജീവമാകാനുള്ള വകുപ്പ് ഡോക്ടര്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട ഗൗരവ വിഷയത്തില്‍ ഇടപെടുകയാണ് ഡോക്ടര്‍ എന്ന് നമുക്ക് മനസ്സിലാക്കാം. വാക്സിന് ഉല്പാദനം വന്‍വ്യവസായമായി മാറിയപ്പോള്‍ ഇതിന്റെ പിറകില്‍ നടക്കുന്ന ചതിക്കുഴികള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ലേഖനമാണ് 'ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന് വ്യാപാരം' (ജീവന് ജോബ് തോമസ്. മാതൃഭൂമി-മാര്‍ച്ച് 9, 2014) മരുന്നു കമ്പനികളുടെ വ്യാപാര മനോഭാവത്തിലേക്ക് സംശയത്തിന്റെ വാതിലുകളാണ് ജീവന് ജോബ് ലേഖനത്തില്‍ തുറന്നിട്ടത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളിയുടെ സാഹിത്യവീക്ഷണത്തിലും വായനയിലും അട്ടിമറികള്‍ സൃഷ്ടിക്കുന്ന കഥാകൃത്താണ് ഉണ്ണി. കഥാകൃത്ത് എസ്. ഹരീഷ് ഉണ്ണിയുമായി നടത്തിയ അഭിമുഖം (മലയാളം വാരിക) ചില അടയാളപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമാണ്. കഥയുടെ രാഷ്ട്രീയവും എഴുത്തിലെ നിലപാടുകളുമാണ് ഉണ്ണിയുടെ രചനകളുടെ സവിശേഷത. ലീല മുതലുള്ള ഉണ്ണിയുടെ കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നതും മറ്റൊന്നല്ല. ' സ്വന്തം രചനകളില്‍ ഒട്ടും ആത്മരതിയുള്ളയാളല്ല ഞാന്‍ എന്ന് ഉണ്ണി നയം വ്യക്തമാക്കുന്നു. തന്റേത് ഒഴികെ മറ്റൊന്നും വായിക്കാത്തവര്‍ക്ക് ഉണ്ണിയുടെ തുറന്നുപറച്ചില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നു വരാം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കഥപറച്ചിലില്‍ വീണ്ടും നവീന ഭാവുകത്വം തീര്‍ക്കുകയാണ് കാട്ടുപന്നികള്‍ (മാതൃഭൂമി) എന്ന കഥയിലൂടെ ജോര്‍ജ് ജോസഫ് കെ. ചാരായം കൊണ്ട് അസ്ഥികള്‍ വെന്ത ദിവസമാണ് കഥാപുരുഷന് തബീഥയെ വിവാഹം കഴിച്ചത്. ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നൊന്നായി അയാള്‍ സ്വീകരിക്കുന്നു. കഥാന്ത്യത്തില്‍ ഇരകളെ രക്ഷപ്പെടുത്തുന്ന വെടിയൊച്ച കേള്‍ക്കുന്നു. പക്ഷെ, ആരാണ് ഇര? ആരാണ് സംരക്ഷകന്‍ എന്ന ചോദ്യമാണ് കഥാകൃത്ത് ഭംഗിയായി ധ്വനിപ്പിക്കുന്നത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മനുഷ്യന്റെ സങ്കടം നിവാരണം ചെയ്യാനുള്ള മാര്‍ഗം എന്താണെന്ന ആലോചനയാണ് വിജയലക്ഷ്മിക്കും വീരാന്‍കുട്ടിക്കും കവിത. 'എതിരൊച്ച കേള്‍പ്പിക്കുന്നവരെ തട്ടിക്കളയുമെന്ന പേടി ബാധിക്കുന്നേയില്ല'-എന്നിങ്ങനെ നാവടക്കം (മാതൃഭൂമി) എന്ന കവിതയില്‍ വീരാന്‍കുട്ടി എഴുതി. നാവടക്കി പണിചെയ്യേണ്ടുന്ന മറ്റൊരു ജീവിതസാഹചര്യം ഇരുളായി, കാര്‍മേഘമായി തലയ്ക്കുമുകളില്‍ നിറയുന്ന ജീവിതാവസ്ഥയാണ് വീരാന്‍കുട്ടി വരച്ചിടുന്നത്. വിജയലക്ഷ്മി തച്ചന്റെ മകള്‍ എന്ന കവിത എഴുതിയതിനുശേഷം വീണ്ടും അച്ഛന്റെ ചിരി (മാതൃഭൂമി) എഴുതുന്നു. അച്ഛന് മരങ്ങളെചുറ്റുന്ന കാറ്റായി മാറുന്ന കാഴ്ചയാണ് ഈ കവിത. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">രണ്ടു പ്രണയ ചിത്രങ്ങളാണ് അടുത്തകാലത്ത് കേരളത്തിലെ തിയേറ്ററുകളെ ചലിപ്പിച്ചത്. ഒന്നില്‍ മോഹവും മറ്റൊന്നില്‍ ശോകവുമായി പര്യവസാനിക്കുന്ന പ്രണയം. മലരും കാഞ്ചനയും രണ്ടു നായികമാര്‍. ഒരാള്‍ക്കുവേണ്ടി മാത്രമുള്ള ആത്മമബലിക്ക് പിന്തുണ പുരുഷപക്ഷത്തും പ്രതീക്ഷിക്കാമോ എന്ന ചോദ്യം കൊണ്ടാണ് കാഞ്ചനയുടെയും മൊയ്തീന്റെയും കഥപറയുന്ന സിനിമയെ താഹമാടായി വിലയിരുത്തുന്നത്(കാഞ്ചനയാണ് കാമുകി- മാധ്യമം ആഴ്ചപ്പതിപ്പ്). </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്് 2015, ഒക്ടോബര്‍ 11</span><br style="font-family: AnjaliOldLipi; font-size: large;" /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-69946047103928295382015-10-07T02:31:00.002-07:002015-10-07T02:32:06.753-07:00കവിതകൊണ്ട് ജീവിതം തൊടുന്നവര്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-zgcTh6az28I/VhTlXwnp4WI/AAAAAAAADas/dfmxNZ7z4p4/s1600/v.mohanan.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://4.bp.blogspot.com/-zgcTh6az28I/VhTlXwnp4WI/AAAAAAAADas/dfmxNZ7z4p4/s1600/v.mohanan.jpg" /></a><a href="http://1.bp.blogspot.com/-ErBNekDyn4g/VhTlIcyAVHI/AAAAAAAADaU/rsnUjQqip6c/s1600/sugathakumari.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-ErBNekDyn4g/VhTlIcyAVHI/AAAAAAAADaU/rsnUjQqip6c/s1600/sugathakumari.jpg" /></a><a href="http://4.bp.blogspot.com/-HxhcRKAZZMI/VhTlU66TToI/AAAAAAAADak/KzfZhNq6umQ/s1600/tony2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-HxhcRKAZZMI/VhTlU66TToI/AAAAAAAADak/KzfZhNq6umQ/s1600/tony2.jpg" /></a></div>
<br />
<br style="font-family: AnjaliOldLipi; font-size: large; text-align: start;" />
<br />
<br style="font-family: AnjaliOldLipi; font-size: large; text-align: start;" />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്ന മൂന്നുകവിതകളാണ് സുഗതകുമാരിയുടെ കടല്‍പോലൊരു രാത്രി (മാതൃഭൂമി, സെപ്തംബര്‍ 20), അമൃതയുടെ - മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20), കെ. ആര് ടോണിയുടെ ഊഹം (ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 19). ഒഴുക്ക് അടിസ്ഥാനധാരയായി നില്‍ക്കുകയാണ് ഈ കവിതകളില്‍.</span><br />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">അവനവനെ ഊഹിച്ചെടുക്കുകുയാണ് കെ. ആര് ടോണി ഊഹം എന്ന കവിതയില്‍. കുടുംബാംഗങ്ങളുടെ മരണ വര്‍ഷം എഴുതുന്ന കവി, സ്വന്തം ജീവിത്തിന്റെ ഓരോ ഘട്ടവും ഊഹിച്ചെടുക്കുന്നു. പഴയ കുടുംബചിത്രം പാലന്‍മൂട്ട തിന്നുന്നതും കുട്ടിക്കാലവും കവിയിലേക്ക് ഒഴുകിയെത്തുന്നു. രാത്രിമഴക്ക് ശേഷം സുഗതകുമാരി മഴയും രാത്രിയും ഇഴചേര്‍ത്ത് രചിച്ച ഹൃദ്യകവിതയാണ് കടല്‍പോലൊരു രാത്രി. ബാല്യസൂര്യന്റെ കയ്യുംപിടിച്ച് പുലരിയെത്തുമ്പോള്‍ വാതില്‍ തുറക്കാന്‍ എനിക്കാവുമോ എന്ന് കവയിത്രി സംശയിക്കുന്നു. മൂടിക്കെട്ടിയ ആകാശംപോലെ ഊഹം സുഗതകുമാരിയുടെ എഴുത്തിലും മുനിഞ്ഞുകത്തുന്നു. ഒഴുക്കിനെ കേന്ദ്രീകരിച്ചാണ് അമൃതയുടെ കവിതയും-മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20). മഹാസങ്കടങ്ങളുടെ ഉഷ്ണപ്രവാഹങ്ങള്‍ക്കുമേല്‍ കടല്‍ ശാന്തമാണ്. ഈ കവിതയിലെ അടിയൊഴുക്കാണ് വായനക്കാരന്റെ ഉള്ളുണര്‍ത്തുന്നത്.</span><br />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. </span><br />
<br style="font-family: AnjaliOldLipi; font-size: large; text-align: start;" />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">്വയനാട്ടില്‍ മഴ പെയ്യുമ്പോള്‍</span><br />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന പുസ്തകം. നാല്പത്തിയൊന്പത് കവിതകളുടെ ഉള്ളടക്കം. നിശബ്ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്.</span><br />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">നിശബ്ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്ണന് തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്തകത്തിലെ അവസാന കവിത (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്ദതയ്ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് മഴ വയനാട്ടില്‍ പെയ്യുമ്പോള്‍ അനുഭവപ്പെടുന്നത്. </span><br />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്ചകളും വിസ്മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്ക്കുന്ന ജീവിതഖണ്ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ‘ഭൂമിയിലേക്കും ശാഖകള്‍ വിരിച്ചു നില്ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെയുള്ള സഞ്ചാരമാണ് മോഹനകൃഷ്ണന് കവിതകള്‍. </span><br />
<span style="font-family: AnjaliOldLipi; font-size: small; text-align: start;">നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015, സെപ്തംബര്‍ 27</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-42882341706023340702015-10-07T02:04:00.000-07:002015-10-07T02:06:41.337-07:00കഥയുടെ വര്‍ത്തമാനം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-TByc4hScyyM/VhTgioUHiZI/AAAAAAAADaE/0ZaTXZnfxQg/s1600/susmesh-chandroth.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-TByc4hScyyM/VhTgioUHiZI/AAAAAAAADaE/0ZaTXZnfxQg/s1600/susmesh-chandroth.jpg" /></a></div>
<a href="http://3.bp.blogspot.com/-KK-fZcW0cnQ/VhTd3AEDOrI/AAAAAAAADZ0/ejgcFTmhzRo/s1600/chandraprakash.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="294" src="http://3.bp.blogspot.com/-KK-fZcW0cnQ/VhTd3AEDOrI/AAAAAAAADZ0/ejgcFTmhzRo/s320/chandraprakash.jpg" width="320" /></a><br />
<a href="http://2.bp.blogspot.com/-jPZWKupMHtQ/VhTd1OmMrwI/AAAAAAAADZs/jWuZ8ZyzNOY/s1600/CHANDRAN%2BPOOKAD.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-jPZWKupMHtQ/VhTd1OmMrwI/AAAAAAAADZs/jWuZ8ZyzNOY/s1600/CHANDRAN%2BPOOKAD.jpg" /></a><br />
<a href="http://4.bp.blogspot.com/-kPcXbemVBYU/VhTduktGPHI/AAAAAAAADZc/fDeQ79j-wuE/s1600/t.n.prakash.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-kPcXbemVBYU/VhTduktGPHI/AAAAAAAADZc/fDeQ79j-wuE/s1600/t.n.prakash.jpg" /></a><br />
<a href="http://4.bp.blogspot.com/-RhnXKQV1ZtE/VhTdycGVjFI/AAAAAAAADZk/uD2g1hkpX8g/s1600/shihabuddin-poythumkadavu-.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-RhnXKQV1ZtE/VhTdycGVjFI/AAAAAAAADZk/uD2g1hkpX8g/s1600/shihabuddin-poythumkadavu-.jpg" /></a><br />
<a href="http://2.bp.blogspot.com/-lIuXxuVIOSc/VhTdlQHes6I/AAAAAAAADZU/-0l12-fS8Xs/s1600/N-prabhakaran.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="296" src="http://2.bp.blogspot.com/-lIuXxuVIOSc/VhTdlQHes6I/AAAAAAAADZU/-0l12-fS8Xs/s320/N-prabhakaran.jpg" width="320" /></a><br />
<br style="font-family: AnjaliOldLipi; font-size: large;" />
<span style="font-family: AnjaliOldLipi; font-size: medium;">പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും മലയാളകഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്. പുതിയ കഥകള്‍ പറയുന്നതും മറ്റൊന്നല്ല. ടി. എന്‍.പ്രകാശിന്റെ പഗോഡ (മാധ്യമം, ഒക്ടോ.5), ശിഹാബുദ്ദീന് പൊയ്ത്തും കടവിന്റെ ഓട്ടോറിക്ഷ (മാതൃഭൂമി, ഒക്ടോ.10), എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി, ഒക്ടോ.4), സുസ്മേഷ് ചന്ത്രോത്തിന്റെ പിന്കഴുത്തില് പക്ഷിയുടെ ടാറ്റു വരയക്കുന്ന നിര്ഭാഗ്യവാന് (കലാകൗമുദി, ഒക്ടോ.4)), ചന്ദ്രന് പൂക്കാടിന്റെ വായനശാല (മലയാളം വാരിക, ഒക്ടോ.2) എന്നിവ വര്‍ത്തമാനകാലത്തിന്റെ ചില മുള്മുനകള് അനുഭവപ്പെടുത്തുന്നു.</span><br />
<span style="font-family: AnjaliOldLipi; font-size: medium;">തീവണ്ടി അപകടം ഒഴിവാക്കാന്‍ ജീവിതം നീക്കിവെക്കുന്ന ഫ്രാങ്ക്ലിന് ഫെര്‍ണാണ്ടസിന്റെ കഥയാണ് ടി. എന്‍ പ്രകാശ് എഴുതുന്നത്. ''നി തന്നെ പറ. ഈ കൊച്ചു സമയത്തിനുള്ളില്‍ നിനക്കെവിടെ നിന്നാണ് ഒരു ചുവന്ന തുണിക്കഷ്ണം കിട്ടുന്നത്. ട്രാക്കില്‍ കയറി മംഗ്ളൂരു മഡ്ഗാവ് ഇന്റര്‍സിറ്റി നിര്‍ത്തിക്കാന്‍...''. ഫ്രാങ്ക് ലിന് ഫെര്‍ണാണ്ടസിന്റെ കൈയില്‍ അയാളുടെ ഹൃദയം തന്നെ അടര്‍ന്നുവീണു. എത്ര പെട്ടെന്നാണ് അതൊരു പെഗോഡയായി മാറിയത്. ഇപ്പോഴത് ആയിരമായിരം ചോന്ന പൂക്കളുള്ള ഒരു പഗോഡകുലയായി മാറിയിരിക്കുന്നു. ഫ്രാങ്ക്ലിന് തന്റെ ലക്ഷ്യം നേടുന്നു. മാനുഷികതയുടെ പച്ചപ്പ് കഥാകൃത്ത് കൊച്ചുകഥയില്‍ ഭംഗിയായി അവതരിപ്പിച്ചു.</span><br />
<span style="font-family: AnjaliOldLipi; font-size: medium;">എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി) ഭാര്ഗവന് മാഷ് സ്കൂള്‍ വരാന്തയില്‍ നില്ക്കാന് തുടങ്ങിയിട്ട് ഒരുപാട് നേരമായി.....അദ്ദേഹം ഗോകുലന് മാഷെ കാത്തിരിക്കുന്നു. ഗോകുലന് മാഷുടെ തിരോധാനമാണ് ഭാര്ഗവന് മാഷെ അലട്ടുന്നത്. ഏഴാം ക്ലാസിലെ ബിപീഷിന്റെ ഉത്തരകടലാസിലെ വാക്കുകള്‍ ഉരുവിട്ടു ഭാര്ഗവന് മാഷ് നൃത്തം ചെയ്യുമ്പോള്‍ വരാന്തയില്‍ കയറിനിന്ന ആടിനുപോലും ചിരിവരുന്നു. വിദ്യാഭ്യാസ പദ്ധതികളുടെ വിഷവൃത്തം വരച്ചാണ് കഥ അവസാനിപ്പിക്കുന്നത്. </span><br />
<span style="font-family: AnjaliOldLipi; font-size: medium;">സുസ്മേഷ് ചന്ത്രോത്തിന്റെ പിന്കഴുത്തില് പക്ഷിയുടെ ടാറ്റു വരയ്ക്കുന്ന നിര്ഭാഗ്യവാന് (കലാകൗമുദി) പിന്കഴുത്തില് കിളിയുടെ ടാറ്റു വരക്കുന്ന പെണ്‍കുട്ടിയെ കണ്ടശേഷമാണ് അയാള്‍ ചില സുപ്രധാന ചിന്തകളിലേക്ക് അവിചാരിതമായി വീണുപോയത്. പിന്നീട് അയാളുടെ ഓരോ തിരിഞ്ഞുനോട്ടത്തിലും നിരവധി പിന്‍കഴുത്തുകള്‍ കടന്നുവരുന്നുണ്ട്. എങ്കിലും അയാളുടെ ദൃഷ്ടിയില് ഭാര്യയുടെ പിന്‍കഴുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.</span><br />
<span style="font-family: AnjaliOldLipi; font-size: medium;">ചില ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി വായനയെ നേര്‍ക്കുന്ന കഥയാണിത്. കഥ കാലിക വിഷയത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ.്ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത.്ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല എന്ന കഥയില്‍ (മലയാളം വാരിക, ഒക്ടോ.2) എഴുതുന്നു: ഉടുമ്പ് അശോകന്റെ പുതിയ പുസ്തകങ്ങളെയോര്‍ത്ത് പ്രബീഷിന് കലികയറി. ആ 'പുസ്തകങ്ങള്‍ക്കൊന്നും ജനമൈത്രി വായനശാലയില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചില്ലെങ്കില്‍ എത്ര നന്നായിരുന്നു. പ്രതികാരം ഒരു വലിയ തമാശയാണ്. എതിര്‍ചേരിയെ വീഴ്ത്തുക ഉടുമ്പിനെ സംബന്ധിച്ച് അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന ജനമൈത്രി വായനശാലയും പൊതുയിടങ്ങളും പകജീവിതത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നതിലേക്കാണ് കഥ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. </span><br />
<span style="font-family: AnjaliOldLipi; font-size: medium;">ശിഹാബുദ്ദീന് പൊയ്ത്തുംകടവിന് പറയാനുള്ളത് മറ്റൊന്ന്. വാക്കുകള്‍ കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നത് പഴയമൊഴിയാവാം. ജീവിതത്തില്‍ ഇതിന് നേര്‍സാക്ഷ്യങ്ങള്‍ നിരവധിയാണ്. ഉപകാരമാണ് ശിഹാബുദ്ദീന്റെ ഓട്ടോറിക്ഷ എന്ന കഥയുടെ അടിസ്ഥാനധാര. ആര്‍ത്തിരമ്പുന്ന തിരമാലയിലേക്ക് എടുത്തുചാടി എങ്ങനെയോ മറുകരപറ്റിയ കുട്ടി, നീന്തിവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെയാണ് ഉപകാരം ചെയ്തയാള്‍ പിന്നെ ഉപകാരപ്പെട്ടവനെ കാണുന്നത്. കഥയില്‍ അയാള്‍ ഓടി രക്ഷപ്പെടുന്നു. സഹായിച്ചവരെക്കൊണ്ട് രണ്ടുതവണ നാടുവിട്ടവനാണ് ഞാന്‍ എന്നാണ് കഥപറച്ചിലുകാരന്റെ വെളിപ്പെടുത്തല്‍.</span><br />
<span style="font-family: AnjaliOldLipi; font-size: medium;">പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍</span><br />
<span style="font-family: AnjaliOldLipi; font-size: medium;">എം. ചന്ദ്രപ്രകാശിന്റെ കാല്‍നൂറ്റാണ്ടിലെ കഥാജീവിതത്തെ അന്വയിക്കുമ്പോള്‍ സവിശേഷമായ ഒരു കഥാശൈലി വ്യക്തമാകുന്നുണ്ട്. വാങ്മയത്തെയും ദൃശ്യമാധ്യമത്തെയും അര്‍ത്ഥവത്തായി ഇണക്കുന്ന ആഖ്യാനഘടന കൊണ്ടുവന്ന എഴുത്തുകാരനാണ് ചന്ദ്രപ്രകാശ്. സംഭവബഹുലമായ നൂതനഭാവരാശികളാണ് പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍ എന്ന പുസ്തകത്തിന്റെ (ഡി. സി ബുക്സ്)പ്രത്യേകത. </span><br />
<span style="font-family: AnjaliOldLipi; font-size: medium;">കഥ പറയുക, കേള്‍ക്കുക, കഥയാകുക എന്ന രൂപാന്തരങ്ങളുടെ നാഗരികസാക്ഷ്യങ്ങളാണ് എം. ചന്ദ്രപ്രകാശിന്റെ കഥകള്‍. ആഖ്യാനത്തിന്റെ നൂതനസാധ്യതകള് തേടുന്നവയാണ്. കഥയേക്കാള്‍ കഥപറയുന്ന രീതിക്ക് പ്രാധാന്യം നല്കുന്ന എഴുത്തുകാരനാണ് എം. ചന്ദ്രപ്രകാശ്. ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ച് കഥയെ മറച്ചുപിടിക്കാനും യാഥാര്‍ത്ഥ്യങ്ങളെ കഥയുമായി ഇഴചേര്‍ക്കാനുമുള്ള ശ്രമം ഓരോ കഥയിലുമുണ്ട്. ചന്ദ്രപ്രകാശിന്റെ കഥകള്‍ ഒരു കാലഘട്ടത്തിലെ മലയാളകഥാഭിരുചി സാക്ഷ്യപ്പെടുത്തുന്നു. പൊതുധാരയില്‍ നിന്ന് ഈ കഥകളെ വ്യത്യസ്തമാക്കുന്നത് </span><br />
<span style="font-family: AnjaliOldLipi; font-size: medium;">കഥാകൃത്ത് അബോധപൂര്‍വ്വം നടത്തുന്ന സ്വയം വെളിപ്പെടുത്തലുകളാണ്. </span><br />
<span style="font-family: AnjaliOldLipi; font-size: medium;">നിബ്ബ്- ചന്ദ്രിക വാരാന്തപ്പതിപ്പ്, ഒക്ടോബര്‍ 4/ 2015</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com1tag:blogger.com,1999:blog-36687838.post-43610071276890625552014-11-09T22:32:00.002-08:002014-11-09T22:32:35.549-08:00invitation.book release 2014 nov 29th in vatakara<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-3-fz1us4EJE/VGBbkdTCauI/AAAAAAAACzU/EnQMmmMCTvE/s1600/invitation.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-3-fz1us4EJE/VGBbkdTCauI/AAAAAAAACzU/EnQMmmMCTvE/s1600/invitation.jpg" height="320" width="226" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">എല്ലാ സുഹൃത്തുക്കളേയും പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-nLSOYsO3Qrw/VGBbsjkWSBI/AAAAAAAACzc/3khI8I1ARqc/s1600/Poster%2Bnew.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-nLSOYsO3Qrw/VGBbsjkWSBI/AAAAAAAACzc/3khI8I1ARqc/s1600/Poster%2Bnew.jpg" height="320" width="233" /></a></div>
</div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-51774063537954078102014-11-08T02:35:00.001-08:002014-11-08T02:35:14.397-08:00 മലയാളസാഹിത്യത്തിലെ 30 സ്ത്രീകഥാപാത്രങ്ങള്‍- <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-sm4eEwyv7iE/VF3xs6xugjI/AAAAAAAACyo/dTWodO3cN1U/s1600/malayalathile%2Bmuppathu%2Bpennungal%2B%2Bsample12.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/-sm4eEwyv7iE/VF3xs6xugjI/AAAAAAAACyo/dTWodO3cN1U/s1600/malayalathile%2Bmuppathu%2Bpennungal%2B%2Bsample12.jpg" height="239" width="320" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">എന്റെ പുതിയ പുസ്തകം- മലയാളസാഹിത്യത്തിലെ 30 സ്ത്രീകഥാപാത്രങ്ങള്‍- പ്രസാധനം: പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്. വില -115രൂപ).</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളത്തിലെ നോവല്‍, കഥ, കവിത കൃതികളിലെ തെരഞ്ഞെടുത്തു 30 പേരെ അവതരിപ്പിക്കുന്നു. അനുബന്ധം- മലയാളനോവലുകളിലെ മുസ്ലിംസ്ത്രീകഥാപാത്രങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു..... ആവശ്യം നാം വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന പുസ്തകമെന്ന്- അവതാരികയില്‍ ഡോ. റോസി തമ്പി. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പുസ്തകത്തിന്റെ പ്രകാശനം 2014 നവംബര്‍ 29 ശനിയാഴ്ച, വടകരയില്‍ നടക്കും. ഖദീജാ മുംതാസ്, ഡോ.രോസി തമ്പി, മൈന ഉമൈബാന്‍, ടി. പി.രാജീവന് തുടങ്ങിയവര്‍ പങ്കെടുക്കുന്നു.....</span><br /></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com1tag:blogger.com,1999:blog-36687838.post-57574762145566863042014-08-28T02:11:00.003-07:002014-08-28T02:11:23.912-07:00ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-_DLsRbYroTY/U_7yFhBfrRI/AAAAAAAAClg/7ipdz3DIIkI/s1600/attenborough%2C%2Brichard.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://1.bp.blogspot.com/-_DLsRbYroTY/U_7yFhBfrRI/AAAAAAAAClg/7ipdz3DIIkI/s1600/attenborough%2C%2Brichard.jpg" height="320" width="252" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">കാഴ്ച</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ആഗസത് 25-ന് അന്തരിച്ച വിഖ്യാത ചലച്ചിത്രസംവിധായകന്‍ ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോയുടെ കലാസപര്യയെപ്പറ്റി</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിഖ്യാത ചലച്ചിത്രശില്‍പികളായ ക്ലയര്‍ ഡെനിസ് , ഗൊരാന്‍ പാസ്കല്‍ജെവിക്, മാര്‍കോ ബലാച്ചിയോ, ഹാറൂണ്‍ ഫറോകി, ജീന്‍ റിനോയര്‍, താക്ഷി മികി, ബ്രെസര്‍, ഒഷിമ, ആഞ്ചലോ പൗലോസ്, ജിബ്രില്‍ ദിയോങ്, അലന് റെനെ, മാമ്പെട്ടി, ജിറി മല്വിന്, അല്‍മദോവര്‍, ഇംകോന്‍ തെക എന്നിങ്ങനെ ചലച്ചിത്രത്തിന്റെ പിന്നിട്ട വഴികളും മാറുന്ന വ്യാകരണവും സൗന്ദര്യശാസ്ത്രവും പഠിക്കുമ്പോള്‍ കണ്ടിരിക്കേണ്ട മാസ്റ്റേഴ്സിന്റെ നിരയിലാണ് ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ എന്ന ബ്രിട്ടീഷ് ചലച്ചിത്രസംവിധായകന്റെ സ്ഥാനം. ബറോ ചിത്രങ്ങള്‍ കലങ്ങിമറിഞ്ഞ ജീവിതങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ അടയാളമാണ്. സമചിത്തതയോടെ ജീവിതാവസ്ഥ നോക്കിക്കാണുന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വാട്ട് എ ലൗലി വാര് (1969), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977), ഗാന്ധി (1982) ക്രൈം ഫ്രീഡം (1987) തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ക്ലോസപ്പ് ഷോട്ടുകളോട് വിയോജിക്കുന്ന സംവിധായകനാണ് ആറ്റന്‍ബറോ. നിശ്ചലമായ കാമറയില്‍ വിരിയുന്ന നീണ്ട ടേക്കുകളോടാണ് അദ്ദേഹത്തിന് പ്രിയം. ആഫ്രിക്കയിലെ കൊളോണിയലിസത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍ ശക്തമായി ആവിഷ്കരിച്ച് ക്രൈം ഫ്രീഡം (1987) മനുഷ്യപ്രകൃതിക്കും ശരീരഭാഷക്കും ഊന്നല്‍ നല്കി. വെള്ളക്കാരും കറുത്തവരും തമ്മിലുള്ള പോരാട്ടം. ദേശാടനത്തിന്റെ അര്‍ത്ഥമാനങ്ങളും അന്വേഷിക്കുകയാണ് ഈ സംവിധായകന്. സ്വത്വബോധം, ദേശീയത, വര്‍ഗബോധം എന്നീ മൂന്നു ഘടകങ്ങളാണ് ബറോ ചിത്രങ്ങളുടെ അന്തര്‍ധാര. കുടിയേറ്റക്കാരുടെ നിത്യജീവിതവും രാഷ്ട്രീയവീക്ഷണവും ഇഴചേര്‍ന്നു നില്ക്കുന്ന സിനിമകള്‍. ആത്മകഥാപരമായ ചിത്രങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് യങ് വിന്‍സ്റ്റണ്‍ (1972), ഗാന്ധി(1982), ചാപ്ലിന് (1992), ഗ്രേ ഔള്‍ (1999) എന്നിവ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ബഹുമുഖപ്രതിഭയായിരുന്നു ബറോ. നടന്, നിര്‍മ്മാതാവ്, നാടകനടന്‍, ഫുട്ബോള്‍ പ്രേമി, ഉന്നതനായ ഉദ്യോഗസ്ഥന് എന്നീ നിലകളിലും പ്രശസ്തനാണ്. ഇംഗ്ലീഷ് സിനിമകളുടെ അറുപതുകളെ പിന്തുടര്‍ന്ന ചിത്രഭാഷയിലൂടെ ബറോ ശ്രദ്ധേനേടി. രാഷ്ട്രീയപക്ഷവാദമുള്ള സിനിമകളെന്ന് ബറോ ചിത്രങ്ങളെ വിശേഷിപ്പിക്കാം. സിനിമയെക്കാള്‍ മനുഷ്യനെ സ്നേഹിച്ച കലാകാരന്. തന്റെ ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ പറയാനുദ്ദേശിച്ചത് തന്നെ വേട്ടയാടിയ ചരിത്ര- സാമൂഹിക സംഭവങ്ങള്‍ തന്നെ. ‘അദ്ദേഹം അതേപ്പറ്റി പറഞ്ഞതിങ്ങനെ:'ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, അവ എനിയ്ക്ക് വളരെ പ്രധാനമാണ്. ഒരു എഴുത്തുകാരന് അല്ലാത്തതുകൊണ്ട് ഞാന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നു'.’ </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ലോക മഹായുദ്ധങ്ങളുടെ പശ്ചത്തലത്തിലുള്ളതാണ് വാട്ട് എ ലൗലി വാര് (1969), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977) തുടങ്ങിയ ചിത്രങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെപ്പറ്റിയാണ് ക്രൈം ഫ്രീഡം (1987). വര്ണവിവേചനത്തിന് എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ബറോ 'ക്രൈം ഫ്രീഡം' ഒരുക്കിയത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മഹാരഥന്മാരുടെ ജീവചരിത്ര ചിത്രങ്ങളിലൂടെ, അവരെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വീക്ഷണം നല്‍കാനും ആറ്റന്‍ബറോ ശ്രമിച്ചിട്ടുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുപ്പകാലത്തെ ചിത്രീകരിക്കുന്ന യങ് വിന്‍സ്റ്റണ്‍ (1972), ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഗാന്ധി (1982), ചാര്‍ലി ചാപ്ലിന്റെ കഥ പറയുന്ന ചാപ്ലിന് (1992), ആര്‍ക്കിബാള്‍ഡ് ബെലാനിയുടെ ജീവിത വഴികളിലൂടെ നടന്നുനീങ്ങുന്ന ഗ്രേ ഔള്‍ (1999) തുടങ്ങിയ ചിത്രങ്ങള്‍. ഇതില്‍ ഗാന്ധിയാണ് ഒരു ചലച്ചിത്രകാരന് എന്ന നിലയില്‍ ആറ്റണ്‍ബറോയെ ചലച്ചിത്രരംഗത്ത് ഉയരങ്ങളില്‍ എത്തിച്ചത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഗാന്ധി ചിത്രത്തോടെ ആറ്റന്‍ബറോ ഒരു സംവിധായകനെന്ന നിലയില്‍ ലോകസിനിമയില്‍ ചിരപ്രതിഷ്ഠ നേടി. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആറ്റന്‍ബറോയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരവും മികച്ച സംവിധായകനുള്ള പുരസ്കാരവും ഗാന്ധിയായി വേഷമിട്ട ബെന്‍ കിങ്സിലിയ്ക്ക് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. എട്ട് ഓസ്ക്കാറാണ് ഗാന്ധിചിത്രത്തിന് ലഭിച്ചത്. രണ്ട് ബാഫ്റ്റ പുരസ്കാരങ്ങളും രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങളും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചിരകാല സ്വപ്നമായ ഗാന്ധിജിയെക്കുറിച്ചുള്ള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ആറ്റന്‍ബറോ അധ്വാനിച്ചത് ഇരുപത് വര്‍ഷമാണ്. ചിത്രം പൂര്‍ത്തിയാക്കാന്‍ തന്റെ കാര്‍ വിറ്റ ആറ്റന്‍ബറോയ്ക്ക് വീടു വരെ പണയപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. പണമുണ്ടാക്കാനായി ഇഷ്ടമില്ലാത്ത ചിത്രങ്ങളില്‍പോലും അഭിനയിച്ചിരുന്നു. മാജിക് (1977), എ കോറസ് ലൈന്‍ (1985), ഷാഡോലാന്‍ഡ് (1993), ഇന്‍ ലൗ ആന്‍ഡ് വാര് (1996), ക്ലോസിങ് ദ റിങ് (2007) എന്നിവയാണ് ആറ്റന്‍ബറോയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. സംവിധാനം ചെയ്ത പന്ത്രണ്ട് ചിത്രങ്ങളില്‍ എ ബ്രിഡ്ജ് ടൂ ഫാര്‍, മാജിക്, എ കോറസ് ലൈന്‍ എന്നിവ ഒഴികെയുള്ള ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം തന്നെയായിരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സംവിധായകനായാണ് കൂടുതല്‍ അംഗീകാരം നേടിയതെങ്കിലും നടനായാണ് ആറ്റന്‍ബറോ ചലച്ചിത്ര രംഗത്ത് എത്തുന്നത്. പതിനൊന്നാം വയസ്സില്‍ പിതാവിനോടൊപ്പം കണ്ട വിഖ്യാത ചാപ്ലിന് ചിത്രം ഗോള്‍ഡ് റഷ്’ ആണ് അദ്ദേഹത്തെ അഭിനയത്തിലേക്ക് ആകര്‍ഷിക്കുന്നത്. 1942-ല്‍ ഇരുപതാം വയസ്സില്‍ 'ഇന്‍ വിച്ച് വി സര്‍വ്' എന്ന ചിത്രത്തിലൂടെ ആറ്റന്‍ബറോ അഭിനയരംഗത്ത് തുടക്കം കുറിച്ചു. 1947-ല്‍ 'ബ്രിങ്ടണ് റോക്കി'ലെ പിങ്കീ ബ്രൗണ്‍ ആണ് ആറ്റന്‍ബറോയുടെ ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രം. ഡലസിമെര്‍ സ്ട്രീറ്റ്, ഐ ആം ഓള്‍റൈറ്റ് ജാക്ക് പോലുള്ള ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ അമ്പതുകളില്‍ തന്നെ അഭിനയരംഗത്ത് അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ആറ്റന്‍ബറോ പേരെടുത്തു. 1952-ല്‍ അഗതാ ക്രിസ്റ്റിയുടെ ‘ദ മൗസ്ട്രാപ്പ്’ എന്ന കഥയുടെ നാടകാവതരണത്തില്‍ അദ്ദേഹത്തിന്റെ ഡിറ്റക്ടീവ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറ്റന്‍ബറോയുടെ ഭാര്യയും ഈ നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം എന്ന റെക്കോര്‍ഡ് മൗസ്ട്രാപ്പിനാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">1960-കളില്‍ ദ ഗ്രേറ്റ് എസ്കേപ്പ് പോലുള്ള ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1964-ല്‍ പ്രൈവറ്റ്സ് രേപാഗ്രസ്, ഗണ്‍സ് അറ്റ് ബാറ്റസി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ബാഫ്റ്റ പുരസ്കാരം കിട്ടിയിട്ടുണ്ട്. 1966-ല്‍ ഡോക്ടര്‍ ഡോലിറ്റലില്‍, 1967-ല്‍ ദ സാന്‍ഡ് പെബ്ബിള്‍സ് എന്നിവയിലൂടെ മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടി.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അദ്ദേഹത്തിന്റെ സിനിമയുടെ ആത്മാവു തന്നെ മാറുന്ന കാഴ്ചയാണ്. സ്വാഭാവികമായും ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങള്‍ മാത്രമാണ്. 1969-ല്‍ എ കോറസ് ലൈന്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ പാരമ്പര്യവഴിയില്‍ നിന്നും വേറിട്ടൊരു ദൃശ്യ ചാരുതയാണ് . പാരമ്പര്യം നിലനിര്‍ത്താനും യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കാനും തയാറാകുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">രണ്ട് യൂണിറ്റുകളായിരുന്നു ‘ഗാന്ധി’ സിനിമയ്ക്ക് ബറോ ഒരുക്കിയത്. ഒന്നാം യൂണിറ്റില്‍ ബ്രിട്ടീഷ് കലാകാരന്മാര്. രണ്ടാം യൂണിറ്റ് നിഹലാനിയാണ് നയിച്ചത്. ഗാന്ധി’ സിനിമകൊണ്ട് ഇന്ത്യയില്‍ ഏറെ സഞ്ചരിക്കാനും ആറ്റന്‍ബറോക്ക് സാധിച്ചു. 1977-ല്‍ ദ ഹ്യൂമര്‍ ഫാക്ടറിക്ക് ശേഷം 1993-ല്‍ സ്പില്‍ബര്‍ഗിന്റെ ജുരാസിക്ക് പാര്‍ക്കിലാണ് ബറോ അഭിനയിച്ചത്. ഇന്‍ ലവ് ആന്റ് വാര്, എലിസബത്, ദ മിറാക്കില്‍ ഓഫ് തേര്‍ട്ടിഫോര്‍ത്ത് മുതലായ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2002-ലെ പക്കൂണ്‍ എന്ന ചിത്രത്തിലാണ് ബറോ അവസാനമായി അഭിനയിച്ചത്. ആറ്റന്‍ബറോയുടെ നിര്യാണത്തോടെ കാമറയില്‍ മനുഷ്യഗീതം തീര്‍ത്ത ഒരു സംവിധായകന് കൂടി ഓര്‍മ്മയായി.</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com1tag:blogger.com,1999:blog-36687838.post-69535481389043002432014-08-28T01:58:00.002-07:002014-08-28T01:58:16.361-07:00മുരളീരവം തിരികെ വരുമ്പോള്‍ കുഞ്ഞിക്കണ്ണന് വാണിമേല്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://4.bp.blogspot.com/-nN4rAloMosk/U_7u81hIB3I/AAAAAAAAClQ/Se5woOKK-hs/s1600/CK%2BTHANSEER%2B4.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="http://4.bp.blogspot.com/-nN4rAloMosk/U_7u81hIB3I/AAAAAAAAClQ/Se5woOKK-hs/s1600/CK%2BTHANSEER%2B4.JPG" height="237" width="320" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">സംഗീതം</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വി.ടി.മുരളി മൂന്നുപതിറ്റാണ്ടിനു ശേഷം ചലച്ചിത്രരംഗത്ത് സജീവമാകുന്നു. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിലെ 'ഇനിയീ മഞ്ഞില്‍... 'എന്ന പാട്ടിലൂടെ</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'വ്യത്യസ്തമായ ശബ്ദസൗകുമാര്യവും ആലാപനഭാവുകത്വവും കൊണ്ട് നമ്മുടെ ജനകീയ സംഗീതത്തില്‍ സ്വന്തം ഇടം നിലനിര്‍ത്തിയ പാട്ടുകാരനാണ് വി.ടി.മുരളി. മലയാളിയുടെ പൊതുസംഗീതബോധത്തെ യേശുദാസിന്റെ മാന്ത്രിക സാന്നിധ്യം പൂര്‍ണ്ണമായും നിയന്ത്രിച്ചു കൊണ്ടിരുന്ന കാലത്താണ് നമ്മുടെ തനതു നാടോടിത്തത്തിന്റെ ആഴമേറിയ സംസ്കാരബലം കൊണ്ട് വി.ടി.മുരളി തന്റേതുമാത്രമായ ഒരു പാട്ടുവഴി സൃഷ്ടിച്ചത്. കുറച്ചുപാട്ടുകളെ പാടിയുള്ളുവെങ്കിലും നമ്മുടെ ചലച്ചിത്രഗാന ചരിത്രത്തിലും ലളിതഗാന, നാടകഗാന ചരിത്രത്തിലും മുരളിയുടെ പാട്ടുകള്‍ അടയാളപ്പെട്ടുകിടക്കുന്നു.'- എന്നിങ്ങനെ ആലങ്കോട് ലീലാകൃഷ്ണന് വി.ടി.മുരളിയുടെ സംഗീതയാത്രയുടെ ആത്മരേഖ വരച്ചിടുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഏതോ പാട്ടുപെട്ടിയില്‍ നിന്നോ, മൊബൈല്‍ റിങ്ടോണില്‍ നിന്നോ ഒഴുകി വരുന്നു...''ഓത്തുപള്ളിലന്നു നമ്മള് പോയിരുന്ന കാലം....ഓര്‍ത്തു കണ്ണീര് വാര്‍ത്തു... ''. വി.ടി.മുരളി എന്ന ഗായകനെ മലയാളി നെഞ്ചിനുള്ളില്‍ ചേര്‍ത്തുവെച്ച ഗാനം. കെ.പി. കുമാരന് സംവിധാനം ചെയ്ത 'തേന്‍തുള്ളി' (1979) എന്ന ചിത്രത്തിനുവേണ്ടി കവി പി.ടി. അബ്ദുറഹിമാന് എഴുതിയ വരികള്‍. കെ.രാഘവന് മാഷിന്റെ സംഗീതത്തില്‍ എത്ര കേട്ടാലും മതിവരാത്ത പാട്ട്. തേന്തുള്ളിയിലെ ഈ പാട്ടിന് രണ്ടു തരത്തില്‍ പ്രാധാന്യമുണ്ട്. വി.ടി മുരളിയുടെ ആദ്യസിനിമാ ഗാനം. അന്നും ഇന്നും സൂപ്പര്‍ ഹിറ്റ്. രണ്ടാമത് പി.ടി.അബ്ദുറഹിമാന് എന്ന കവിയുടെ രചന. ഓത്തുപള്ളിപോലെ മുരളിയുടെ ശബ്ദത്തില്‍ പിറന്ന 'മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യകുയിലേ...'. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍. ഒ.എന്‍.വി രചിച്ച് കെ. പി. എന്‍ പിള്ള ഈണം നല്കി. ഇതേ ചിത്രത്തില്‍ 'തുള്ളി തുള്ളിവാ...' എന്ന ഗാനവും മുരളിയാണ് ആലപിച്ചത്. വി.പി.മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച 'കത്തി' എന്ന സിനിമയില്‍ എം.ബി.ശ്രീനിവാസന്റെ സംഗീതത്തില്‍ ഒ.എന്‍.വിയുടെ വരികള്‍ 'പൊന്നരളിപ്പൂവൊന്ന്...' എന്നിങ്ങനെ മുരളി പാടിയ ഗാനങ്ങള്‍ അതുവരെ മലയാളത്തില്‍ നിലനിന്ന ആലാപനരീതിയില്‍ നിന്നും വേറിട്ടുനിന്നു. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മൂന്ന് പതിറ്റാണ്ടിനുശേഷം മുരളി വീണ്ടും പാടി. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍. ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിലെത്തുന്ന ഈ ചിത്രം വടക്കന്‍ കേരളത്തിലെ തെയ്യം കലാകാരന്റെ ജീവിതമാണ് പറയുന്നത്. 'ഇനിയീ മഞ്ഞില്‍ നനയാന്‍പോലും ഇരുളുകളുണ്ടോ കൈയില്‍... ' കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസംവിധാനത്തിലാണ് 'പേടിത്തൊണ്ട'നിലെ ഈ പാട്ട്. മുരളിയുടെ തിരിച്ചുവരവ് മെലഡിയുടേയും നാട്ടുതാളത്തിന്റേയും സാഹിത്യഭംഗിയുടേയും ഇഴചേര്‍പ്പില്‍ മലയാളിക്ക് നെഞ്ചേറ്റാന്‍ ഒരു ഗാനം കൂടി. കേട്ടുപഴകിയ ശബ്ദത്തില്‍ നിന്നും പുതിയ വിതാനത്തിലേക്ക് ഗാനാലാപനത്തിന്റെ വഴിമാറ്റം തെന്നയാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളത്തില്‍ നിലനില്‍ക്കുന്ന ചലച്ചിത്രഗാന രീതിയെപ്പറ്റിയും സംഗീതത്തെക്കുറിച്ചും മുരളിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഗീതം പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെടുകയാണിന്ന്. പ്രത്യേകിച്ച്ന്യൂജനറേഷന്‍ ചിത്രത്തില്‍, പാടുന്നവരുടെ പ്രായംപോലും അന്വേഷിച്ചാണ് ഗായകരേയും സംഗീതജ്ഞരേയും വിളിക്കുന്നതെന്ന് മുരളി സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലും സംഗീതത്തിലും പുതുമകള്‍ കൊണ്ടുവന്നവരധികവും യുവാക്കളായിരുന്നില്ല. പ്രായമുള്ളവരായിരുന്നു. ഹിന്ദിയില്‍ പുതിയ തരംഗം സൃഷ്ടിച്ച ആര്.ഡി.ബര്‍മനും നൗഷാദും ഗായകരില്‍ കിഷോര്‍കുമാര്‍, മുഹമ്മദ്റഫി, ലതാമങ്കേഷ്കര്‍, സംവിധായക നിരയില്‍ സത്യജിത്റേ, മൃണാള്‍സെന്‍ മുതലായ പ്രതിഭകളുടെ പ്രായം ആരും അന്വേഷിച്ചില്ല. ഇന്ത്യകണ്ട എക്കാലത്തേയും വലിയ കലാകാരന്മാരാണവര്‍. മലയാളത്തില്‍ യേശുദാസിന്റെ പ്രായം ആര്‍ക്കും പ്രശ്നമല്ല. കാരണം വിപണിയില്‍ യേശുദാസ് ഇപ്പോഴും ശക്തനാണ്. സംഗീതബാഹ്യമായ കാര്യങ്ങളാണ് വിപണി നിയന്ത്രിക്കുന്നത്. വേറൊരാളുടെ പാട്ടു വേണ്ട എന്നു പറയാന്‍പോലും അവരെപ്പോലുള്ളവര്‍ക്ക് കഴിയും എന്ന് മുരളി അഭിപ്രായപ്പെടുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചെറുപ്പത്തില്‍ അച്ഛന്- കവി വി.ടി.കുമാരന് മാഷ് ചൊല്ലിക്കേള്‍പ്പിച്ച കവിതകള്‍ എന്റെ മനസ്സിലുണ്ട്. കവിത ഗദ്യവല്‍ക്കരിക്കുമ്പോള്‍ നഷ്ടമാകുന്നത് താളമാണ്. പി.കുഞ്ഞിരാമന് നായര്‍ക്കും സുഗതകുമാരി ടീച്ചര്‍ക്കും ഒ.എന്‍.വിക്കുമെല്ലാം ഗദ്യം നന്നായി വഴങ്ങും. പക്ഷേ, അവര്‍ താളത്തില്‍ തന്നെയാണ് കവിത എഴുതുന്നത്. മലയാളത്തില്‍ ഏറ്റവും മനോഹരമായ ഗദ്യം പി. കുഞ്ഞിരാമന് നായരുടേതാണ്. അതുപോലെ നാടന്‍പാട്ടിന്റെ പാരമ്പര്യവും മാപ്പിളപ്പാട്ടുകളുമെല്ലാം വിസ്മരിക്കപ്പെടുകയോ, അന്യവല്ക്കരിക്കപ്പെടുകയോ ചെയ്യുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഗുരുനാഥനായ കെ.രാഘവന് മാഷിന് മാപ്പിളപ്പാട്ടിന്റെ ഇശലുകളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന് പൊതുസമൂഹത്തില്‍ ഇടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഘവന് മാഷ് അവസാനമായി സംഗീതം നല്കിയ ബാല്യകാലസഖിയിലെ 'കാലം പറക്ക്ണ...' എന്ന പാട്ട് മുരളി തന്നെ പാടി.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">തേന്‍തുള്ളിക്ക് ശേഷം രാഘവന് മാഷ് സംഗീതം നല്കിയ രണ്ട് ചിത്രങ്ങള്‍ക്കുവേണ്ടി മുരളി പാടിയിരുന്നു. ചിറകുകള്, തളിരണിയും കാലം എന്നിവക്ക്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കാസറ്റായി ഇറങ്ങിയെങ്കിലും സിനിമകള്‍ പുറത്തുവന്നില്ല. പിന്നീട് മുരളിയുടെ പാട്ടുജീവിതത്തില്‍ നീണ്ടൊരുവിടവായിരുന്നു. ഇതിനിടയില്‍ മലയാളത്തില്‍ സംഗീതത്തിനുണ്ടായ മാറ്റങ്ങള്‍ പലതാണ്. മുരളിക്ക് പലതിനോടും യോജിക്കാനും സാധിച്ചില്ല. അതേപ്പറ്റി മുരളി: പുതിയകാലത്തിലേക്ക് വരുമ്പോള്‍ മനുഷ്യന്റെ ശബ്ദത്തിന് പ്രാധാന്യം വന്നു. ഇന്‍സ്ട്രുമെന്റ് മ്യൂസിക്കിന്റെ കാലഘട്ടം ഉണ്ടായെങ്കിലും അതിലൂടെ മ്യൂസിക്ക് മാത്രമല്ല, കമ്പ്യൂട്ടര്‍ എന്നൊരു സാധനത്തിലൂടെ അനുപല്ലവി, ചരണം എന്നിവയെല്ലാം വെട്ടിക്കളയുന്ന പ്രവണത വന്നു. പലരുടേയും നോട്ടം സമയലാഭമാണ്. അതിനുവേണ്ടി കത്തിവെക്കുന്നത് പാട്ടിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉണ്ടാക്കിയ പാട്ടിലാണ് സമയം ലാഭിക്കുന്നത്. ഇങ്ങനെ പാട്ട് പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്നും എടുത്തുമാറ്റുകയും സിനിമയില്‍ ഇല്ലാതെ വരികയും ചെയ്യുന്നു. പാട്ട് വല്ലാതെ എഡിറ്റു ചെയ്യുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നാറുണ്ട്. സംഗീതലോകത്തെ ഇന്നത്തെ പ്രവണതയില്‍ മുരളി ആകുലപ്പെടുന്നു. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പാട്ട് ഒരു സാംസ്കാരിക ഉല്പന്നമാണ്. അത് രൂപപ്പെടുന്ന കാലത്തെ സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ പാട്ടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് വിപണി മാത്രം ലക്ഷ്യമാക്കിയുള്ള ഉല്പന്നമായി മാറുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം നിരവധി നാടകഗാനങ്ങള്‍ മുരളി പാടിയിട്ടുണ്ട്. ലളിതഗാനങ്ങളും. കെ.പി.ഏ.സിക്കുവേണ്ടിയും അല്ലാതെയും. കെ.ടി.മുഹമ്മദിന്റെ നാടകത്തിനുവേണ്ടിയും പാടി. ഗാനരചയിതാക്കളില്‍ വയലാര്‍, ഒ. എന്‍.വി, കൈതപ്രം, കാനേഷ് പൂനൂര്, വടകര കൃഷ്ണദാസ് തുടങ്ങി നിരവധി പ്രതിഭകള്‍ രചിച്ച ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരവും ലഭിച്ചു. ഇവയില്‍ ഒട്ടുമിക്കതും മലയാളിക്ക് പ്രിയപ്പെട്ട പാട്ടുകളാണ്. അഞ്ചിന്ദ്രിയങ്ങളും ആരുമറിയാത്ത ബന്ധനത്തിന് തടവറയില്‍..., അന്നൊരിക്കല്‍ പൊന്നരിവാള്‍ അന്തിയില്‍..., വിരുന്നു ചൊല്ലി പദം പറഞ്ഞവളെ.., മണ്ണാന്കട്ടയും കരിയിലയും കൂടി..., അരളിപ്പൂ മരംചാരി... അഴകാര്‍ന്നോരീശല്‍ മൂളി... മുതലായവ ആ നിരയിലുണ്ട്. റിയാലിറ്റി ഷോയിലും പങ്കാളിത്തം വഹിച്ചു. സംഗീതത്തോടൊപ്പം എഴുത്തിലും ശ്രദ്ധപതിപ്പിച്ച മുരളി അനുഭവങ്ങളും സംഗീതവും അടിസ്ഥാനധാരയായ ഏഴ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രാഘവന് മാഷിന്റെ ഓര്‍മയ്ക്കായി 'നീലക്കുയിലെ നിന് ഗാനം' എന്ന പേരില്‍ സിഡി തയാറാക്കി. രാഘവന് മാഷ് സംഗീതസംവിധാനം നിര്‍വ്വഹിച്ച് മുരളി ആലപിച്ച 20 പാട്ടുകളുടെ സിഡി. 'ഇനിയീ മഞ്ഞിലൂടെ...' ചലച്ചിത്രഗാനത്തില്‍ മുരളി സജീവമാകുന്നു.</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com1tag:blogger.com,1999:blog-36687838.post-54934015195981832312014-07-04T02:15:00.002-07:002014-07-04T02:15:48.504-07:00പൊതുമുറയ്ക്ക് വഴങ്ങാത്ത എഴുത്തുകാരന് എസ്.വി.വേണുഗോപന്‍നായര്‍/കുഞ്ഞിക്കണ്ണന് വാണിമേല്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-NcAdm1VYAL8/U7ZwbLvajyI/AAAAAAAACb8/NsJOwdFC6xw/s1600/venu+sir.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-NcAdm1VYAL8/U7ZwbLvajyI/AAAAAAAACb8/NsJOwdFC6xw/s1600/venu+sir.jpg" height="320" width="213" /></a></div>
<a href="http://3.bp.blogspot.com/-nLQIunxubwI/U7Zwptti8pI/AAAAAAAACcE/noOQa9Z0ZVw/s1600/vgn5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-nLQIunxubwI/U7Zwptti8pI/AAAAAAAACcE/noOQa9Z0ZVw/s1600/vgn5.jpg" height="211" width="320" /></a><span style="font-family: AnjaliOldLipi; font-size: medium;">അസ്തിത്വദു:ഖത്തന്റെയും അന്യവല്‍കരണത്തിന്റെയും വലക്കണ്ണിയില്‍ നിന്നു വഴുതിമാറി മലയാളകഥയില്‍ ഒറ്റയാന് നടപ്പുശീലം കൊണ്ടുവരികയായിരുന്നു എസ്.വി.വേണുഗോപന്‍ നായര്‍. വ്യക്തിചിത്രങ്ങളുടെ എഴുത്തുകകാരനായ എസ്വി.കഥയെഴുത്തിന്റെ ആദ്യകാലത്തുതന്നെ എഴുപതുകളുടെ കഥാഭാഷ പൊളിച്ചെഴുതി. സാമൂഹിക പ്രശ്നങ്ങള്‍ ആവിഷ്കരിക്കുമ്പോഴും മാനവികതയുടെ അടയാളവാക്യം പോലെ നിറവാര്‍ന്ന ഒരു കഥാപാത്രം ഇദ്ദേഹത്തിന്റെ കഥകളില്‍ കാണാം. മൂല്യശോഷണത്തെ നേരിടാന്‍ കരുത്തുറ്റ ഒരു ജീവിതവീക്ഷണം അനിവാര്യമാണെന്ന് ഈ കഥാകൃത്ത് വിശ്വസിക്കുന്നു. മലയാളകഥയുടെ രചനാതലത്തില്‍ പരീക്ഷണ കഥാകൃത്ത് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കഥകള്‍ എസ്.വി. രചിച്ചിട്ടുണ്ട്. ലളിതമായോ, സങ്കീര്‍ണ്ണമായോ തുടങ്ങുന്ന കഥപറച്ചില്‍ വൃത്തനിബദ്ധമായ ഭാഷയില്‍ വ്യത്യസ്തവിതാനങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയും ഇദ്ദേഹത്തിന്റെ കഥാലോകത്തുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചരിത്രത്തിന്റെ നീറ്റലും വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുക്കവും പ്രാദേശികതനിമയും മലയാളകഥയുടെ ഭാഗമാറ്റി മാറ്റിയെഴുതുകയാണ് വേണുഗോന്‍ നായര്‍. എതിരെഴുത്തിന്റെയും കാഴ്ചയുടെയും പ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവും കണ്ണി ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ എസ്.വി.യുടെ ഭാവതീവ്രമായ എഴുത്തിന്റെ സാക്ഷ്യമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'വേനല്‍മഴ'യിലെ സരസുവും, 'അടുക്കളയില്‍ നിന്ന്' എന്ന കഥയിലെ ആനന്ദകൃഷ്ണനും, 'എരുമ'യിലെ ആമിയും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സ്നേഹവും രതിയും വിശ്വാസമാനങ്ങളും എസ്.വി. എഴുത്തിന്റെ വിഷയങ്ങളാക്കുന്നു. നുഷ്യന്റെ വിഹ്വലതകളും അതിജീവനത്വരയും ജാതിയുടെയും ആചാരങ്ങളുടെയും ജീവിതകാമനകളുടെയും സ്ഥിവാരത്തില്‍ സ്പര്‍ശിച്ച് അവതരിപ്പിക്കുന്ന കഥകള്‍ സ്വത്വവിചാരത്തിന്റെ അഗ്നിപഥ സാന്നിധ്യമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഭൂമിപുത്രന്റെ വഴി, മൃതിതാളം, ആദിേശഷന്‍, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഒറ്റപ്പാലം, വരുമ്പോള്‍ ഞാനെന്ത് പറയും, എന്റെ പരദൈവങ്ങള്, 51 തെരഞ്ഞെടുത്ത കഥകള്‍, വീടിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ 12 കഥാസാമാഹരങ്ങള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, സി.വി.പുരസ്കാരം, പത്മരാജന് അവാര്‍ഡ്, ലളിതാംബികാ പുരസ്കാരം, ഡോ.കെ.എം.ജോര്‍ജ് ട്രസ്റ്റ് പുരസ്കാരം തുടങ്ങിയവ ഇതിനകം ലഭിച്ചിട്ടുണ്ട്. ധനുവച്ചപുരത്ത് താമസിക്കുന്ന എസ്.വി.വേണുഗോപന്‍ നായര്‍ സപ്തതിയുടെ നിറവിലാണ.് </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? ആധുനികതയെ കളിയാക്കി എഴുതിയതിന് പിന്നാലെ, അത് സ്ഥാപിച്ചെടുക്കാനും എഴുതിയല്ലോ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ ആദ്യത്തെ കഥ ആധുനികരെ കളിയാക്കിക്കൊണ്ടുള്ളതാണ്. മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച അന്വേഷണം മാസികയിലാണ് അത് വന്നത്. ഞാന്‍ അന്ന് മഞ്ചേരി കോളജില്‍ ജോലി ചെയ്യുകയായിരുന്നു. കാക്കനാടന്, സക്കറിയ തുടങ്ങിയവരുടെ കഥകള്‍ വായിച്ചിട്ട് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആധുനികതയെ തമാശയാക്കി കഥ എഴുതിയത്.കഥയെഴുതാനറിയുമോ എന്നായിരുന്നു കഥയുടെ പേരുതന്നെ. കഥയിലെ ഒരു സന്ദര്‍ഭത്തില്‍ ' ഒന്നും മനസ്സിലാവരുത്' എന്നാണ് കഥാകൃത്തിന് പത്രാധിപര്‍ നല്കുന്ന നിര്‍ദേശം. കാമതീര്‍ത്ഥം, പ്രസിഡണ്ടിന്റെ മരണം മുതലായ കഥകള്‍ പിന്നീട് ഞാന്‍ എഴുതിയിട്ടുണ്ട്. ധനുവച്ചപുരത്ത് വന്നതിന് ശേഷമാണ് വിമോചനം എഴുതിയത്. അതായിരുന്നു മാതൃഭൂമിയില്‍ വന്ന എന്റെ ആദ്യകഥ. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? ജാതിപ്രശ്നമായിരുന്നു വിമോചനത്തിന്റെ വിഷയം. ഇത് വ്യക്തിപരമായ അനുഭവമാണോ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിമോചനം എഴുതുന്ന കാലത്ത് ജാതി എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ വളര്‍ന്ന ചുറ്റുപാടിന്റെ പ്രശ്നമായിരുന്നു. അന്യസമുദായത്തില്‍പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പ്രയാസമായിരുന്നു. മഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ മറ്റു വഴികളുമില്ല. മനസ്സിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനം. അതായിരുന്നു വിമോചനം. അതിന്റെ വിഷയം ആധുനികമാണോ എന്ന് എനിക്ക് നിശ്ചയമില്ല. പിന്നീട് ആധുനികരെ തിരിച്ചറിഞ്ഞ ശേഷം ഞാനും അക്കാലത്തെ കഥകളില്‍ കാണുന്ന ചിലതെല്ലാം പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം കേരളീയ പശ്ചാത്തലത്തിലായിരുന്നു ഉപയോഗപ്പെടുത്തിയത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ആധുനികത കൊണ്ടുവരാന്‍ ഡല്‍ഹി തന്നെ വേണമെന്നില്ല. നമ്മുടെ നാട്ടില്‍ ആധുനികതയുടെ പ്രശ്നങ്ങള്‍ പറയുന്നതിന് ധാരാളം പ്രശ്നങ്ങളുണ്ട്. ഒറ്റപ്പെടലോ, അസ്തിത്വദു:ഖമോ ഒക്കെ നമുക്കുണ്ട്. ഈ പറയുന്നതെല്ലാം ഞാനും എഴുതിയിട്ടുണ്ട്. പക്ഷേ, പശ്ചാത്തലം നമ്മുടെതാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? 'വടി' മലയാളകഥയുടെ ഭാഷയയെ മാറ്റിപ്പണിയുകയായിരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'വടി' എന്ന കഥയില്‍ ഒരു വൃദ്ധന്റെ കാര്യമാണ് പറയുന്നത്. അയാള്‍ സര്‍ക്കാര്‍വക പെന്ഷന് വാങ്ങാന്‍വേണ്ടി പോകുന്നു, ആരുമില്ലാതായിപ്പോകുന്ന ഒരു വൃദ്ധന്. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ ചില റെക്കോര്‍ഡുകള്‍ അവര്‍ ചോദിക്കുന്നു. വൃദ്ധന്റെ കൈവശം റെക്കോര്‍ഡുകളൊന്നും ഇല്ല. ഇതേകാര്യം കുറേക്കൂടി വ്യക്തമായി 'രേഖയില്ലാത്ത ഒരാള്‍' എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. വൃദ്ധന് വേണ്ടപ്പെട്ടവരൊന്നും തന്നെ ഇല്ല. ഇയാള്‍ക്കു വേണ്ടത് മക്കളില്ല എന്ന സര്‍ട്ടിഫിക്കറ്റാണ്. ജീവിച്ചിരിക്കുന്നവര്‍ ആരുമില്ലെന്ന സ്റ്റേറ്റ്മെന്റ് കൊടുക്കണം. ഇയാളുടെ മകന് പണ്ട് ഹിപ്പി ആയിട്ട് പോയതാണ്. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് വൃദ്ധന് അറിയില്ല. തെളിവ് എങ്ങനെ കൊടുക്കും? അയാള്‍ ഒന്നും മിണ്ടാതെ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോകുന്നു. നടക്കാന്‍ വയ്യാതെ അയാള്‍ ബുദ്ധിമുട്ടിയാണ് പോകുന്നത്. കഷ്ടപ്പെട്ട് അങ്ങനെ പോകുമ്പോള്‍ വൃദ്ധന് ഒരു സ്വപ്നം കാണുന്നു. മകള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കുന്നത്. ഈ കഥയില്‍ ഉപയോഗിച്ച ഭാഷ നെയ്യാറ്റിന്‍കരയിലേതാണ്. അതിനാല്‍ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ പല വാക്കുകള്‍ക്ക് ഫുട്ട്നോട്ട് നല്‍കിയാണ് മാതൃഭൂമിയില്‍ കൊടുത്തിരുന്നത്. അല്ലെങ്കില്‍ കഥ ആര്‍ക്കും മനസ്സിലാവില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? സമകാലിക കഥയുടെ ഭാഷയില്‍ വ്യതിയാനം വരുത്താന്‍ പ്രേരണ എന്തായിരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നമ്മുടെ ഭാഷയും- അതായത് നെയ്യാറ്റിന്‍കരക്കാരുടെ ഭാഷയും തിരുവനന്തപുരത്തെ ഭാഷയും വള്ളുവനാടന്‍ ഭാഷയുമായിട്ട് ഒരുപാട് വ്യത്യാസമുണ്ട്. കാരണം എനിക്ക് വള്ളുവനാടന്‍ ഭാഷയില്‍ എഴുതാന്‍ പറ്റും. പക്ഷേ, അവിടെയുള്ള ഒരു എഴുത്തുകാരന് നെയ്യാറ്റിന്‍കരയിലെ ഭാഷയില്‍ എഴുതാന്‍ പറ്റില്ല. ഇങ്ങനെയൊരു പ്രത്യേകത ഞങ്ങളുടെ ഭാഷക്കുണ്ട്. അത് ഭൂമിശാസ്ത്രപരമാണ്. ഇവിടെ നിന്ന് കുറച്ചുകൂടി തെക്കോട്ട് പോയിക്കഴിഞ്ഞാല്‍ പാറശ്ശാല. പിന്നെ കളിക്കുളമാണ്. അത് തമിഴ്നാട് ജംങ്ഷനാണ്. എന്റെ കുടുംബവീട് തമിഴ്നാടിനടുത്താണ്. അവിടെ തമിഴും മലയാളവും ഇടകലര്‍ന്നാണ് പറയുന്നത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നാട്ടിന്‍പുറത്താണ് ഞാന്‍ വളര്‍ന്നത്. തമിഴ്നാടിന്റെ അതിര്‍ത്തിയില്‍. അവിടുത്തെ ഭാഷ വേറെയാണ്. എന്റെ അച്ഛന്റെ അച്ഛനും അമ്മയും ഒക്കെ പറഞ്ഞ ഭാഷ. അതെനിക്കറിയാം. ഇപ്പോള്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷ എന്നൊക്കെ സിനിമയില്‍ പറഞ്ഞു വരുന്നത് കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. ഞങ്ങളുടെ ഒറിജിനല്‍ ഭാഷയാണ് വടിയില്‍ ഉപയേഗിച്ചത്. ആ ഭാഷയില്‍ കുറേ കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഇതല്ല തിരുവനന്തപുരത്തെ ഭാഷ. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? എസ്.വി.യുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന 'എരുമ'യില്‍ ഭാഷ മാറന്നു. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എരുമയില്‍ തിരുവനന്തപുരത്തെ ഭാഷയാണ് ഉപയോഗിച്ചത്. ഭാഷാപരമായ വ്യത്യാസം അറിയണമെങ്കില്‍ സി.വി.രാമന്‍പിള്ളയുടെ നോവല്‍ വായിക്കണം. അതിലെ ഭാഷ ഒരുപക്ഷേ മലബാറുകാര്‍ക്ക് അറിയാന്‍ പറ്റില്ല. ഉദാഹരണത്തിന് സി.വി.യുടെ നോവലില്‍ ഭവതിക്കൊച്ച് എന്നൊരാളുണ്ട്. അവള് വിളവങ്കോട്ടുകാരിയാണ്. വിളവങ്കോട് , കല്‍ക്കുളം, അഗസ്തിശ്വരം, തോവാള എന്നിങ്ങനെ നാല് താലൂക്കുകളാണ് തമിഴ്നാട്ടില്‍ പോയത്. അവിടെ നാല് ഭാഷ. വിളവങ്കോട്ടുകാര്‍ പറയാത്ത് കല്‍ക്കുളത്തുകാര്‍ പറയും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഭാഷയാണ് സി.വി.യുടെ കേശവദാസന് എന്ന കഥാപാത്രം പറയുന്നത്. എന്റെ പുതിയ കഥ 'അക്കച്ചി' എന്നത് ഇങ്ങനെയൊരു പ്രയോഗമാണ്. ഞങ്ങളുടെ നാട്ടില്‍ നിന്ന് വലിയതോതിലാണ് തിരുവനന്തപുരത്തേക്ക് കുടിയേറ്റം നടന്നത്. അത് ഭാഷാപരമായ വ്യതിയാനത്തിനും കാരണമായിട്ടുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'എനക്ക്' എന്ന് വിളവങ്കോട്ടുകാര്‍ പറയാത്തത് കല്‍ക്കുളത്തുകാര്‍ പറയും. ഇങ്ങനെ ഒരുപാട് വാക്കുകള്‍. ഇതില്‍ നിന്നും കുറച്ചുകൂടി തമിഴ് കലരും തൊട്ടടുത്ത താലൂക്കില്‍. ഇങ്ങനെയുള്ള ഭാഷാ വ്യത്യാസം സി.വി നോവലുകളില്‍ കൊണ്ടുവന്നിട്ടുണ്ട്. തെക്കുള്ള ഈ ഭാഷാഭേദം അറിയുമ്പോള്‍ നാം അല്‍ഭൂതപ്പെടും. സി.വിയുടെ പെരിഞ്ചക്കോടന് പറയുന്നത് കല്‍ക്കുളത്തെ ഭാഷയാണ്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഇതിനെക്കാള്‍ വേറൊരു ഭാഷയുണ്ട്. 'അവിച്ചിയാ ചേച്ചുവന്തത്...' ഇത് മലബാറില്‍ പറയുന്നില്ല. ഇതിന്റെ അര്‍ത്ഥം.- അവര്‍ ഇന്നലെ വന്നു. ഇതുപോലെ പല ഭാഷാഭേദങ്ങളും സി.വി ഉപയോഗിച്ചിട്ടുണ്ട്. ഭ്രാന്തന് ചാന്നാന്റെ ഭാഷയില്‍ ഇത്തരം പ്രയോഗം കാണാം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നും ഞാന്‍ തമ്പാനൂരിലേക്ക് നടന്നാണ് പോയിരുന്നത്. അപ്പോഴൊക്കെ നഗരത്തില്‍ കണ്ടിട്ടുള്ളതാണ് എരുമയില്‍ എഴുതിയത്. കൈ ഇടുപ്പില്‍ വെച്ചുനില്‍ക്കുന്ന ഒരു സത്രീയെ തമ്പാനൂര്‍ ബസ്സ്റ്റാന്‍ില്‍ കാണാറുണ്ട്. എരുമ പ്രസിദ്ധീകരിച്ചതോടെ കുറക്കാലം തിരുവനന്തപുരത്തു നക്കാന്‍ വയ്യായിരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? കൊപ്ലന്‍ ഒരു അശ്ലീലവാക്കില്‍ നിന്നും രൂപപ്പെടുത്തിയതാണോ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പണ്ട് പന ചെത്തുന്ന താളം കേട്ടാണ് ഞങ്ങള്‍ ഉണരുന്നത്. പ്രത്യേക താളത്തിലാണ് അവര്‍ ചെത്തുന്നതും പോകുന്നതും. ഇവിടെ ഒരാളുണ്ട.് അവര്‍ക്ക് ഒരു ഭാഷയുണ്ട്. ഞങ്ങളുടെ നാട്ടില്പറയുന്ന ചീത്തവാക്കില്‍ നിന്ന് ഉണ്ടായതാണ് ഈ കഥ. പനകയറുന്നവരുടെ ശരീരം റഫ് ആയിരിക്കും. മരത്തില്‍ കയറുമ്പോള്‍ അതിനനോട് ഉരഞ്ഞ് രൂപപ്പെടുന്നു. ഇതെല്ലാം കഥയില്‍ വന്നിട്ടുണ്ട്. ഭാഷയിലും വ്യത്യാസമുണ്ടാകും. പെണ്ണെഴുത്ത് എന്നൊരു കഥ എഴുതിയിട്ടുണ്ട്. അതില്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷയാണ് വരുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? കാര്യവട്ടത്തെപ്പറ്റിയൊരു തമാശയുണ്ട്, അതിനപ്പുറം ലോകമില്ലെന്ന്</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ശരിയാണ് കാര്യവട്ടത്ത് വന്നാല്‍ അതിനപ്പുറം ഒരു ലോകമില്ല എന്നു കരുതും. അവിടെച്ചെന്ന് അങ്ങനെയിരിക്കും. കാര്യവട്ടത്ത് ആര് ചെന്നാലും അവസ്ഥ അങ്ങനെയാണ്. പലരും റിസര്‍ച്ച് പൂര്‍ത്തിയാക്കാതെ മടങ്ങിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയില്‍ കാലം കഴിച്ചുപോകുകയാണ് അധികപേരും. ചില സ്ഥലങ്ങള്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കും. കാര്യവട്ടം അതുപോലൊരിടമാണ്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? രാജലക്ഷ്മി പഠിപ്പിച്ച കോളജില്‍ ജോലി ചെയ്തിരുന്നല്ലോ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഞാന്‍ രാജലക്ഷ്മിയെ കണ്ടിട്ടില്ല. ഒറ്റപ്പാലത്ത് രണ്ട് വര്‍ഷമുണ്ടായിരുന്നു. രാജലക്ഷ്മിയുടെ മരണം കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവിടെ എത്തുന്നത്. രാജലക്ഷ്മിയുടെ കൂടെ ജോലി ചെയ്ത ഒരു ടീച്ചര്‍ അവിടെ ഉണ്ടായിരുന്നു. അവിടെയുള്ള ടീച്ചറെക്കുറിച്ച് രാജലക്ഷ്മിയുടെ ഡയറിയില്‍ പരാമര്‍ശമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1965-ലാണ് രാജലക്ഷ്മി ആത്മഹ്യ ചെയ്തത്. ഒറ്റപ്പാലത്ത് വരുന്നതിന് മുമ്പ് രാജലക്ഷ്മി പന്തളം കോളജില്‍ ജോലി ചെയ്തിട്ടുണ്ട്. അവരുടെ ആത്മഹത്യ സംബന്ധിച്ച് പല കഥകളുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും ശരിയല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്തരത്തിലുള്ള കഥകളിലൊന്നാണ് മുന്‍ മന്ത്രിയായിരുന്ന നാരായണക്കുറുപ്പിന്റെ കൈവശം രാജലക്ഷ്മിയുടെ ഡയറി ഉണ്ടായിരുന്നു എന്നത്. നാരായണക്കുറുപ്പ് 1969- കാലത്താണ് അവിടെ അധ്യാപകനായിരുന്നത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? താങ്കളുടെ കുറെയധികം കഥകളില്‍ വീടിന്റെ നാനാര്‍ത്ഥങ്ങള്‍ ശക്തമായ സാന്നിധ്യമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വീടിനെപ്പറ്റി മാത്രമായി ഒരു കഥയില്ല. ഞാന്‍ മഞ്ചേരി ജോലി ചേര്‍ന്നപ്പോഴാണ് വീടിന്റെ പണ തുടങ്ങുന്നത്. പ്ലാന്‍ കണ്ടപ്പോള്‍ മോന് പറഞ്ഞുഇങ്ങനെയൊരു വീട് നഷ്ടമാണെന്ന്. അവന് ഇത് ഉള്‍ക്കൊള്ളാന്‍ വയ്യ. മഞ്ചേരിയിലേക്ക് എന്നെ സ്ഥലമാറ്റം നല്‍കിയത് ഉപ്രവിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, എനിക്ക് അതൊരു ബ്രേക്കായി...അന്നത്തെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട്് ഒരു കഥയുണ്ട്. എന്റെ അമ്മാവന് വലിയജ്യോത്സനാണ്. ഒരു മുണ്ടു പുതച്ചിരിക്കുന്നയാളാണ്. എന്റെ അച്ഛന് ജ്യോതിഷം അറിയാം. അച്ഛന് പറയുന്നത് പുള്ളി ഗൗരവമായിട്ടെടുക്കും. അദ്ദേഹത്തിന്റെ അടുത്ത് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയിരുന്നു. രാത്രി ഞാന്‍ അവിടെ ചെല്ലുമ്പോള്‍, അതേ ആവശ്യവുമായി മറ്റെരാള് എത്തി. രാത്രി 8 മണിക്ക്. കാടും മലയും കടന്ന് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാന്നു വന്നത്. രാത്രി പ്രശ്നമില്ല എന്ന് അമ്മാന് പറഞ്ഞു. പക്ഷേ, അയാള്‍ വളരെ വിനയത്തോടെ ഞങ്ങളുടെ വീട് പൊളിച്ചിട്ടിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ എന്ന് പഞ്ഞുപ്പോള്‍ അമ്മാവന് കാര്യം തിരക്കി. വീടിന്റെ പ്ലാന്‍ മാറ്റണമെന്ന് അനുജന്. അവര്‍ രണ്ടുപേരും ഒന്നച്ചാണ് താമസിക്കുന്നത്. നാള് ചോദിപ്പോള്‍ രോഹിണിയാണെന്ന് പറഞ്ഞു. പിന്നീട് പണി എന്താണെന്ന് ചോദിച്ചു.കാളവണ്ടിയിലാണ് പണി. അമ്മാവന് പറഞ്ഞു നിങ്ങളുടെ കാള ചാവും. കണ്ടക ശനിക്ക് വീടുപണി കുറെ കഷ്ടപ്പെടും. പൊളിച്ചിട്ടത് അതേ പോലെ കെട്ടിവെച്ചാല്‍ മതി. കുന്നുകയറി പാടമൊക്കെ കട്ന്നാണ് അവന് വന്നിരിക്കുനനത്. നമ്മള് ഇവിടെ ഒരു കാര്യം അന്വേഷിക്കുന്നത്, അതേ കാര്യവുമായി മറ്റൊരാള്‍ വരുന്നു. നല്ല ലക്ഷണമാണ്. അതിനാല്‍ വീടുപണി തുടങ്ങിക്കോ. കഷ്ടപ്പാടുകളൊക്കെ അവിടെ തീരും. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട്. കുബേരന് പണത്തിന്റെ ആധിക്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. അഹങ്കാരം കൂടുതലാകുന്നു. ഇക്കാര്യം ബ്രഹ്മാവിനോട് പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് കുബേരനോട് പറഞ്ഞത് ഒരു വീടു വെക്കാനായിരുന്നു. വീടു വെക്കുന്നവര്‍ സ്വന്തം കഴിവ് അനുസരിച്ചല്ല ചെയ്യുക. അപ്പോള്‍ തെണ്ടിപ്പോവും.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? ഹാസ്യം ഗവേഷണ വിഷയം മാത്രമല്ല എസ്.വിക്ക് എന്ന് കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. ഹാസ്യത്തോടുള്ള പ്രതിപത്തി.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഞാന്‍ ഒരു കാര്യത്തെ രണ്ടു തരത്തില്‍ കാണാന്‍ ശ്രമിക്കും. ഉദാഹരണം പറഞ്ഞാല്‍, മഞ്ചേരി കോളജില്‍ ജോലി ചെയ്യുമ്പോള്‍ എനിക്ക് മുമ്പ് കോട്ടേഴ്സില് താമസിച്ച ആള് ഹാര്‍ട്ട് ഹറ്റാക്ക് വന്ന് മരിച്ചിരുന്നു. അവിടെ താമസിക്കുന്നത് ദുര്‍ലക്ഷണമായിട്ടാണ് പലരും കണ്ടത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പക്ഷേ, അവിടെ നിന്നാല്‍ ഏറനാടിന്റെ സൗന്ദര്യം അനുഭവിക്കാം. രാവിലെ ഏണീറ്റു ഇരിക്കുമ്പോള്‍ പഞ്ഞിനാരുപോലെ കാണും. നോക്കിക്കൊണ്ടിരുന്നപ്പോള്‍ അത് കോടമഞ്ഞാണ്. അപ്പോള്‍ നമുക്ക് നമ്മള് മാത്രമേ ഉള്ളൂ എന്ന തോന്നല്‍. ഇങ്ങനെ ഏത് സംഗതിയേയും രണ്ടുവിധത്തില്‍ കാണുക എന്നത് ശീലമാണ്. ബഷീര്‍, തകഴി, വിജയന് എന്നിവരാണ് എന്റെ വിഷയം. ഇവരാരും ഹാസ്യസാഹിത്യകാരന്മാരല്ല. ഹാസ്യം കൊണ്ട് എങ്ങനെ മെച്ചമുണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മറ്റൊരു സംഭവം പറയാം, ഒറ്റപ്പാലം കോളജില്‍ ജോയിന്‍ ചെ്തു. ഒരു ക്ലാസില്‍ വലിയ ബഹളം.. ചെന്നുനോക്കിയപ്പോള്‍ ഒരു കൊച്ചുപയ്യന്. 'എന്തുവേണം?' നമ്മളെ വെരട്ടുംപോലെ... എന്തു വേണം... ഞാന്‍ പറഞ്ഞു: ഒന്നും വേണ്ട. എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ടല്ലോ. ഇപ്പോള്‍ പിരീഡ്? ഇന്ത്യന്‍ ഹിസ്റ്ററി. അറിഞ്ഞിട്ട് എന്തുവേണം. അറിവ് നല്ലതല്ലേ, ടീച്ചറുടെ പേരെന്താണ്... ഇത് കൊള്ളാമല്ലോ?. ടീച്ചറുടെ പേരു പറഞ്ഞു. നിങ്ങളാരാ 'ഞാന്‍ ഇവിടുത്തെ പ്രിന്‍സിപ്പാളാണ് എന്നു പറയും'. മുണ്ടുടുത്തുപോയാല്‍ എന്ത് പ്രിന്‍സിപ്പല്‍? </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">തിരുവനന്തപുരത്താണെങ്കില്‍ നമ്മള് കുട്ടിയെ പിടിച്ച് അടിക്കുകയോ, പുറത്താക്കുകയോ ചെയ്യും. പക്ഷേ, ഇതെല്ലാതെ മറ്റൊരു വഴിയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. വേറൊരു സംഭവം, കോളജില്‍ ദേശീയഗാനം പാടുമ്പോള്‍ ഒരു പയ്യന് മുണ്ടുമടക്കിക്കുത്തി നില്ക്കുന്നു. മുണ്ടുതാഴ്ത്തിയിടുന്നില്ല. വാസ്തവത്തില്‍ എന്തുചെയ്യാം. കുട്ടിയെ വിളിച്ചുചേദിച്ചു, ഞാന്‍ അപേക്ഷാഫോം വാങ്ങിക്കാന്‍ വന്നതാണ്.നിങ്ങളോ? എനിക്ക് ഇവിടെ പണിയുണ്ട്. ഞാനാണ് പ്രിന്‍സിപ്പാള്‍. മുണ്ടുടത്തു വരുന്ന പ്രിന്‍സിപ്പാലിനെ ആരെങ്കിലും ഗൗണിക്കുമോ. അപ്പോള്‍ അവന് മുണ്ടിന്റെ മടക്കിക്കുത്ത് താഴ്ത്തി. എങ്കിലും ഞാന്‍ തമാശ പറഞ്ഞുനടക്കുന്ന ആളല്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">?ബഷീറിനോടും വി. കെ എന്നിനോടും താല്പര്യം</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ബഷീറിനെ ഇന്നും നാം വായിക്കുന്നു. ബഷീറിനെക്കാളും വോള്യങ്ങള്‍ എഴുതിയവര്‍ നമുക്കുണ്ട്.പക്ഷേ, അവര്‍ക്ക് ഹാസ്യം മാത്രമില്ല. വി. കെ .എന്നിനെ അളക്കാന്‍ നമ്മുടെ കൈയില്‍ അളവുകോല്‍ ഇല്ല. ഹാസ്യത്തില്‍ സകല അടവുകളും പയറ്റിയ ആളാണ് വി.കെ.എന്‍. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? കോവിലനുമായുള്ള സൗഹൃദം</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്. അദ്ദേഹത്തിന്റെ 'ഹിമാലയം' പഠിപ്പിച്ചത് എനിക്ക് വലിയ അനുഭവമായിരുന്നു. മിക്ക കോളജിലും ആ നോവല്‍ പഠിപ്പിച്ചിട്ടില്ല. എന്റെ അനുജന് പഠിച്ച കോളജില്‍ എടുത്തില്ല. ഇത് വലിയ ആളുകള്‍ പഠിപ്പിക്കേണ്ടതാണ് എന്നായിരുന്നു അവന് പഠിച്ച കോളജിലെ ടീച്ചര്‍ പറഞ്ഞത്. ക്രാഫ്റ്റിന്റെ അസാധാരണത കോവിലനിലുണ്ട്. മറ്റൊരാളെപ്പോലെ കഥപറയാന്‍ കോവിലന് ശ്രമിച്ചില്ല. കോവിലന് ഒരു ലോകം ഉണ്ട്. തകഴിയുടെ കയര്‍ വന്നു. കോവിലന്റെ തട്ടകവും വന്നു. പക്ഷേ, തട്ടകത്തിലുള്ളത് മറ്റൊരാള്‍ക്ക്് അനുകരിക്കാന്‍ കഴിയില്ല. തകഴിയെ അനുകരിച്ച് ഇന്നും പുതിയ ആളുകള്‍പോലും കഥകളെഴുതുന്നുണ്ട്. അവരുടെ പേരു പറയുന്നില്ല. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഒരിക്കല്‍ മാവേലിക്കരയില്‍ സാഹിത്യസമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ കോവിലനും എത്തിയിരുന്നു. ആരോ പറഞ്ഞു കോവിലന് വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അന്ന് 'എ മൈനസ് ബി' വായിച്ചിട്ടുണ്ട്. യോഗം കഴിഞ്ഞപ്പോള്‍ കോവിലന് എന്റെ അടുത്ത് വന്നു. അദ്ദേഹത്തിന്റെ അടുത്ത് എന്റെ പേര് ആരെങ്കിലും പറഞ്ഞിരിക്കാം. അദ്ദേഹം ന്നോട് ചോദിച്ചു- 'തനിക്ക് ലേശം വട്ടുണ്ടോ....' ഞാന്‍ ഒന്നും പറഞ്ഞില്ല... കോവിലന് പറഞ്ഞു-'ഉണ്ട് എനിക്കും ലേശമുണ്ട്'. ലേശം വട്ടു ഉണ്ടെങ്കില്‍ മാത്രമേ എഴുതാന്‍ കഴിയൂ. വിമോചനം എന്ന കഥയെ പറ്റിയാണ് കോവിലന് പറഞ്ഞത.് ഇതാണ് ഞങ്ങള്‍ തമ്മിലുള്ള പരിചയത്തിന്റെ തുടക്കം. മനസ്സില്‍ ലേശവും കാപട്യമില്ലാത്ത ഒരാളായിരുന്നു കോവിലന്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? എം.ടി.യുമായുള്ള ബന്ധം</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഞാന്‍ കഥ എഴുതിത്തുടങ്ങുമ്പോള്‍ മലയാളഭാഷ എന്നാല്‍ വള്ളുവനാടന്‍ മലയാളം എന്നായിരുന്നു ധാരണ. കാരണം എം.ടി.യുടെ എഴുത്ത് ലളിതവും മനോഹരവുമാണ്. വശ്യതയുമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ നമ്മള് വീണ്ടും വീണ്ടും വായിക്കുന്നു. അങ്ങനെയുള്ള കാലത്താണ് തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷയില്‍ കഥ എഴുതാന്‍ ഞാന്‍ ശ്രമിച്ചത്. വിമോചനം എന്ന കഥ എം.ടി.യാണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെപോലുള്ള, കഥാകാരന്മാരായ പത്രാധിപന്മാരുണ്ടാകുന്നത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എം.ടി.യോട് ആരാധനയുണ്ട്. വശ്യതയുണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക്. എന്നാല്‍ വലിയ നര്‍മ്മബോധം ഇല്ലതാനും. അതുപോലെ എം.ടി. അക്കാദമി പ്രസിഡണ്ടായിരുന്നപ്പോള്‍ ഞാനും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. എന്തു ഗൗരവവും അച്ചടക്കവുമാണ് അദ്ദേഹം കാണിച്ചത്. പലരും അവിടെ ഇരുന്ന് നാറിയിട്ടുണ്ട്. പക്ഷേ, എം.ടി. അങ്ങനെയായിരുന്നില്ല. എം. ടി. ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ അഭിപ്രായം കമ്മിറ്റിയംഗങ്ങളില്‍ അടിച്ചേല്‍പ്പിച്ചില്ല. ഞാന്‍ സീരിയസായി വായിക്കാന്‍ തുടങ്ങിയതും മഞ്ഞ്, നാലുകെട്ട് തുടങ്ങിയ കൃതികളാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? ടി.പത്മനാഭനുമായി അടുപ്പമുണ്ടോ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കോവിലന്റെ മൂത്തമകളുടെ കല്യാണത്തിന് ഗുരുവായൂരില്‍ ചെന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു താമസം. ടി.പത്മനാഭനുമുണ്ട്. ഞാന്‍ സ്വയം പരിചയപ്പെടുത്തി, വേണുഗോപന്‍. അദ്ദേഹം 'ങ്ാ' എന്നു പറഞ്ഞു. എനിക്ക് ചമ്മലായി. കുറേക്കഴിഞ്ഞിട്ട്, കല്യാണം കഴിഞ്ഞതിന ശേഷം കോവിലന് പത്മനാഭന് എന്നെ പരിചയപ്പെടുത്തി. അയ്യോ ക്ഷമിക്കണം നമ്മള് ചെറിയ ഓര്‍മ്മ കാണും എന്നു പറഞ്ഞു. എനിക്ക് വലുത്, ചെറുത് എന്നില്ല. ഇപ്പോള്‍ പറഞ്ഞ മൂന്നുപേരോടും നല്ല ബന്ധമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? മൃതിതാളം എന്ന കഥ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ അനുജന് അലോപ്പതി ഡോക്ടറാണ്. ആദ്യം തൃപ്പനച്ചിയിലായിരുന്നു. അവന് വന്ന് പറഞ്ഞ കഥയാണ് മൃതിതാളത്തില്‍. അവിടെ അമ്പലത്തില്‍ കൊട്ടാന്‍ വരുന്ന ഒരു പയ്യന്. കൊട്ട് അനുജന് കേട്ടിട്ടുണ്ട്. പക്ഷേ, ഒരു നിമിഷം അവന്റെ കൊട്ട് നിന്നുപോയി.. താളത്തിന്റെ കൂടെ അവന് പോകുന്നുണ്ട്. അപ്പോള്‍ ആളുകള്‍ പലതും പറഞ്ഞു. അവന് മോഷണം നടത്തിട്ടാണ് സംഭവിച്ചത് എന്നൊക്കെ. അന്ന് രാത്രി ആരുമറിയാതെ പയ്യന് ഡോക്ടറുടെ മുറിയിലേക്ക് കയറിവരുകയാണ്. ഞാന്‍ ഒന്നും മോഷ്്ടിച്ചിട്ടില്ല.... കൈയിലെ ചൊറി കാണിച്ചു. അതാണ് കാരണം. ചൊറിയുണക്കിത്തരാം എന്ന അനുജന് പറഞ്ഞു. ചൊറി ഉണങ്ങി. അടുത്തവര്‍ഷം ഭംഗയായി ചെയ്യാമെന്ന് അവന് വിശ്വാസമുണ്ട്. അവന്റെ ചൊറി മാറിയത് ഭഗവതിയുടെ ഭസ്മം കൊണ്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അവന് പോകുമ്പോള്‍ ഡോക്ടറെ കാണാന്‍ വന്നു. അവന് അമ്മ മാത്രമാണ് ഉള്ളൂ. കഥയില്‍ അവന്റെ കാളിസങ്കല്‍പം, ദേവി തന്നെ അവന്റെ അമ്മയായിവരുന്നുണ്ട്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? ആദിദേശഷന്‍, കഥകളതിസാരം...വ്യത്യസ്ത പേരുകള്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കഥകളതിസാരം എന്നത് എഴുത്തച്ഛന്റെതാണ്. മധുരം സൗമ്യം ദീപ്തം ജി.ശങ്കരക്കുറുപ്പിന്റെയും. ഇത് തിരിച്ചിട്ടാണ് തിക്തം തീക്ഷ്ണം തിമിരം... കെ.പി.ശങ്കരന് മാഷ് എന്റെ 51 തെരഞ്ഞെടുത്ത കഥകളെപ്പറ്റി പറയുമ്പോള്‍ നിശിതം എന്നു സൂചിപ്പിച്ചു. പക്ഷേ, അതല്ല പ്രശ്നം. '51 തിരഞ്ഞെടുത്ത കഥകള്‍' എന്ന പുസ്തകത്തില്‍ അവസാനമാണ് തിക്തം തീക്ഷ്ണം തിമിരം കൊടുത്തത്. കഥകളെപ്പറ്റി എഴുതിയപ്പോള്‍-' എരുമ ദുരന്തനായികയുടെ പദവി നേടുന്നു. ( ഈ പാപത്തിനു നേരിട്ട വിധിയെ ആണ് തിക്തം തീക്ഷ്ണം തിമിരം എന്നെല്ലാം വിശേഷപ്പിക്കേണ്ടത്. അല്ലാതെ ആ പേരില്‍ എഴുതിയ അവസാനത്തെ മൂന്നു കഥകളെയല്ല. അവയില്‍ പ്രമേയത്തിന്റെ സങ്കീര്‍ണ്ണത പ്രതിപാദനം പെരുപ്പിച്ചിരിക്കുയാണ്)' എന്നിങ്ങനെ എഴുതുന്നു.ഇത് പറയുമ്പോള്‍ മാഷ് വര്‍ഷം നോക്കിയില്ല. മൂന്നുകഥകളിലും കഥാപാത്രങ്ങള്‍ ഒന്നാണ്. അവ ചേര്‍ത്തു വായിക്കണം. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? എരുമ എഴുതാനുണ്ടായ സാഹചര്യം</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">യൂണിവേഴിസിറ്റി ലൈബ്രറിയിലെ സുഹൃത്ത് എന്നോ ജ്യേഷ്ഠസഹോദരന് എന്നോ വിളിക്കാവുന്ന ഒരാള്‍ പറഞ്ഞതാണ് ഇതിന്റെ സബ്ജക്റ്റ്. ഇത് എഴുതാന്‍ കൊള്ളാവുന്നതാണ് എന്നുതോന്നി. പിന്നെ നിത്യപരിചയമുള്ള സംഭവമാണ.് അന്ന് ആധുകിതയുടെ കാലമാണ്. കഥ എഴുതി മാതൃഭൂമിക്ക് അയക്കുമ്പോള്‍ സംശയമുണ്ടായിരുന്നു സ്വീകരിക്കുമോ എന്ന്. പക്ഷേ, അതില്‍വന്നു. രണ്ടുലക്കങ്ങളിലായി. പണ്ട് ദേവും തകഴിയും ഒക്കെ ഇതുപോലെ എഴുതിയിട്ടുണ്ട്. അവരില്‍ നിന്നും വ്യത്യസ്തമായിട്ട് കാണുമായിരുക്കും. ഭാഷയില്‍ മാറ്റം വന്നപ്പോള്‍ സംഭവിച്ചതാണ്. കാലം ഭാഷക്ക് വരുത്തിയ കരുത്താണ്. ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതുകൊണ്ടാണ് അങ്ങനെ എഴുതിയത്. പണ്ടാണെങ്കില്‍ ഇങ്ങനെയായിരിക്കില്ല എഴുതുക.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? കഥാനിരൂപണം ശ്രദ്ധിക്കാറുണ്ടോ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നിരൂപണത്തെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. ഒരിക്കല്‍ എം.പി.നാരായണപിള്ളയുടെ പത്തുവരി കഥയ്ക്ക് (അവന്) ഞാന്‍ പത്തു പേജില്‍ നിരൂപണം എഴുതിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പോലും അറിയാത്തവര്‍ എന്നെ കുറിച്ച് എഴുതിയിട്ടുണ്ട്. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് സാഹിത്യലോകത്തില്‍ എന്റെ കഥയെപ്പറ്റി എഴുതി. ശിഹാബുദ്ധീനെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നിരവധി പേര് കഥ വായിച്ച് വിളിക്കുന്നു. ഞാന്‍ ഒരിക്കലും മാര്‍ക്കറ്റിംഗിന് പോയിട്ടില്ല. ചിലര്‍ കൊപ്ലന്‍ വായിച്ച് വിളിക്കും. പുതിയ നിരയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ. മലബാറില്‍ നിന്നാണ് കൂടുതല്‍ വിളി വരാറുള്ളത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? മാര്‍ക്കറ്റിംഗിനുള്ള എഴുത്ത്</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഈയിടെ എം. മുകുന്ദന് മാതൃഭൂമിയില്‍ എഴുതിയ കഥയാണ് അച്ഛന്. മുകുന്ദനെപോലുള്ള ഒരു എഴുത്തുകാരന് എഴുതാന്‍ പാടില്ലാതാണ് അതുപോലുള്ള കഥ. ഏവനും അത്തരം കഥ എഴുതാം. അങ്ങാടി നിലവാരം നോക്കിയുള്ള കഥകള്‍ മുകുന്ദന് പണ്ടും കഥ എഴുതിയിട്ടുണ്ട്. തൊട്ടുമുമ്പ് പ്രമോദ് രാമനും ഇങ്ങനെ ഒരു കഥ എഴുതി. എനിക്ക് ആദരവുള്ള എഴുത്തുകാരനാണ് മുകുന്ദന്. മാതൃഭൂമിയില്‍ വലിയ പ്രാധാന്യത്തോടെയാണത് കൊടുത്തത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? പുതിയ കഥാകാരികളുടെ രചനകള്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചില പെണ്‍കുട്ടികള്‍ എഴുതുന്ന കഥകള്‍ വായിച്ചാല്‍ അറപ്പുതോന്നും. എന്റെ മകളാണ് അത്തരം കഥകളെഴുതിയതെങ്കില്‍ അടിച്ചുകൊന്നുകളയും. അങ്ങനെയുള്ള മകള്‍ ജീവിച്ചിരിക്കേണ്ട ആവശ്യമില്ല. പണ്ട് ഞങ്ങളുടെ നാട്ടില്‍ മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ റോഡില്‍ മൂത്രമൊഴിക്കാറുണ്ട്. അതുനോക്കി ആരും കഥ എഴുതാറില്ല. കാണുന്നതെല്ലാം സാഹിത്യത്തില്‍ അവതരിപ്പിക്കാന്‍ പറ്റില്ല. അവരുടെ സ്വഭാവം കാണിക്കുന്നു. ഇതൊക്കെ അരോചകമാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? കഥയില്‍ രാഷ്ട്രീയം അത്രമാത്രം കടന്നുവരുന്നില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഖണ്ഠകാരത്തിന് തീപിടിച്ചപ്പോള്‍ എന്നൊരു കഥയുണ്ട്. രാഷ്ട്രീയം അതില്‍ പറയുന്നുണ്ട്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തില്‍ മക്കള്‍ കടന്നുകളിക്കുന്നു. അപ്പോള്‍ ചെറുക്കന് ഇങ്ങനെ കാണിക്കുന്നതാണ് എന്നു പറഞ്ഞ് പലരും ഒഴിവാകും. എന്റെ കഥയില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ, അതിലെ രാഷട്രീയം ആരും ചര്‍ച്ചചെയ്തില്ല. മകന് കാട് ചുട്ടെരിക്കുകയാണ്. സഹായിക്കാന്‍ കൃഷ്ണനും ഉണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? സ്വയം വിലയിരുത്തുമ്പോള്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എനിക്ക് സാധിക്കുന്നതുപോലെ എഴുതിയിട്ടുണ്ട്. വലിയ വായനക്കാരനൊന്നുമല്ല. എങ്കിലും സംതൃപ്തനാണ്. സാഹിത്യപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ദൂരെ നിന്നു കഥവായിച്ചവര്‍ കാണാന്‍ വരുന്നത് തന്നെ നേട്ടമായിട്ടാണ് കരുതുന്നത്. അവര്‍ കഥകള്‍ വായിച്ചു എന്ന അറിവാണ് എനിക്ക് നിര്‍വൃതിയുണ്ടാക്കുന്നത്. ഈയിടെ ഒരു കലക്ഷനുവേണ്ടി എന്റെ കഥ ചോദിച്ചുവാങ്ങി. അതിലെ പിശകുകള്‍ ചൂണ്ടിക്കാന്‍ ഞാന്‍ അവരെ വിളിച്ചു. വലിയ പുസ്തകശാലയാണ്. അവിടെ എഡിറ്റര്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ഫോണെടുത്ത ആള് എന്റെ കൊപ്ലന്‍ എന്ന കഥയെപ്പറ്റി കുറെ സംസാരിച്ചു. പിന്നീട് കലാകൗമുദിയില്‍ വന്ന അക്കച്ചിയെക്കുറിച്ചും. എഴുത്തുകാരന് എന്ന നിലയില്‍ ഇതൊക്കെയല്ലെ സംതൃപ്തി.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഒരു കാലമുണ്ടാകും എന്നെ തിരിച്ചറിയാന്‍. അത് ന്റെ മകന്റെ മകന്റെ കാലമാകാം. ആരും പരാമര്‍ശിക്കാത്ത കഥയായിരുന്നു കൊപ്ലന്‍. ഇന്ന് എല്ലാവരും ആദ്യം അതേപ്പറ്റി ചോദിക്കുന്നു. അതിനാല്‍ എന്നെ ഘോഷിക്കുന്നില്ലല്ലോ എന്ന് വേവലാതിപ്പെടാറില്ല. അര്‍ഹിക്കുന്നത് എന്നായാലും തിരിച്ചറിയും.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">? പുതിയ തലമുറയിലെ കഥയെഴുത്തുകാര്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പി.വി.ഷാജികുമാറിനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഞാന്‍ വായിക്കാറുണ്ട്. ഉണ്ണി ആര്, വിനുഎബ്രഹാം, സുഭാഷ്ചന്ദ്രന്, ബി.മുരളി ഇങ്ങനെ പുതിയ തലമുറയിലെ കഥാകൃത്തുകളെ വായിക്കാറുണ്ട്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">(ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2014 ജൂണ്‍ 28ന്റെ ലക്കം)</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-69498977014240765472014-06-13T00:23:00.003-07:002014-06-13T00:23:44.214-07:00കാല്‍പ്പന്ത് സിനിമകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://3.bp.blogspot.com/-WCburEEupwU/U5qmxu2-esI/AAAAAAAACZ4/TvUUiUk4pIY/s1600/sokar.bayu.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-WCburEEupwU/U5qmxu2-esI/AAAAAAAACZ4/TvUUiUk4pIY/s1600/sokar.bayu.jpg" height="320" width="277" /></a></div>
<a href="http://1.bp.blogspot.com/-UZ01TsTLJec/U5qm3DriKZI/AAAAAAAACaA/8rd835JhNfM/s1600/sokar.garuda3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-UZ01TsTLJec/U5qm3DriKZI/AAAAAAAACaA/8rd835JhNfM/s1600/sokar.garuda3.jpg" /></a><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ജനപ്രിയ സാംസ്കാരിക അടയാളമായി സോക്കര്‍ സിനിമ സ്വയം പര്യാപ്തമാകുന്നത് അറുപതുകളുടെ അവസാനത്തിലാണ്. എന്നാല്‍, ഫുട്ബോളിന്റെ വികാരമുള്ള സിനിമ എന്ന ആശയം അമ്പതുകളില്‍ തന്നെ സ്വീകാര്യമായിമാറിയിരുന്നു. ഹ്രസ്വചിത്രങ്ങളായും ഡോക്യുമെന്ററികളായും കളിയുടെ പ്രതീക്ഷ പങ്കിടുന്ന ചില സിനിമകളെങ്കിലും അറുപതില്‍ പുറത്തുവന്നു. വലിയ താരങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഫുട്ബോള്‍ ഇതിഹാസമായ പെലേ ഉള്‍പ്പെടെയുള്ള കളിക്കാരുടെ ജീവിതത്തിന്റെ തിരഭാഷകള്‍ കോര്‍ത്തിണക്കിയ സോക്കര്‍ചിത്രങ്ങള്‍, യൂറോപ്യന്‍ സിനിമകളോടും ലാറ്റിനമേരിക്കയുടെ ബദല്‍സിനിമകളോടും ചേര്‍ത്താണ് ചര്‍ച്ചചെയ്യപ്പെട്ടത്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">2010-ലെ ലോകകപ്പ് മത്സരത്തില്‍ ആഫ്രിക്കയുടെ ഫുട്ബോള്‍ കളി ആഘോഷിക്കപ്പെടുന്ന ഡോക്യുമെന്ററിയാണ് സുറിദ് ഹസന് സംവിധാനം ചെയ്ത 'സോക്ക ആഫ്രിക്ക'. സൗത്താഫ്രിക്ക, ഐവറികോസ്റ്റ്, ഈജിപ്ത്, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ കളിക്കാരുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം. ആഫ്രിക്കയുടെ ഫുട്ബോള്‍ വികാരം ആഴത്തിലും മനോഹരമായും ആവിഷ്കരിക്കുന്ന സോക്ക ആഫ്രിക്ക കളിയുടെ കാഴ്ചയും കാഴ്ചയുടെ കളിയും അടയാളപ്പെടുത്തുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഡേവിഡ് മാറോകസ് സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രമാണ് 'ഓഫ് സൈഡ്'. കളിയോട് താല്പര്യമുള്ള ഡിഗോയുടെ കഥയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഡിഗോയ്ക്ക് ഫുട്ബോള്‍ കളിക്കാരനാകാനായിരുന്നു മോഹം. പക്ഷേ, അതിന് അവന്റെ കഴിവില്ലായ്മ തടസ്സമാവുന്നു. പിന്നീട് ഡിഗോ ബ്യൂണസ് അയേഴ്സിലെ ഒരു ഡോക്ടറാകുന്നു. അസംതൃപ്തനായ ഡോക്ടര്‍. ഡിഗോയെപോലെ ജാവിയക്കും ഫുട്ബോളറാകാനായിരുന്നു താല്പര്യം. അപകടത്തില്‍ ജാവിയയുടെ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നു. അതുകാരണം സ്പെയിനിലെ സാധാരണ ഏജന്റു മാത്രമായി ജാവിയ മാറി. ജാവിയയും ഡിഗോയും ചേര്‍ന്ന് യുവാവായ ഒരു അര്‍ജന്റീനിയന്‍ കളിക്കാരനുമായി കരാറുണ്ടാക്കുന്നു. ഫര്‍ഡിയന്‍ റിഡ്സ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം ഫുട്ബോളിന്റെ മാസ്മരികത ദൃശ്യവിതാനത്തില്‍ പകരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ആരാധകനായ ബില്‍ ബ്രെണ്ണന്. അയാളുടെ അച്ഛന് ഗാരെത്ത് വളരെ കാലത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചു വരുന്നു. നാടുവിട്ടുപോയ അച്ഛന് തിരിച്ചു വന്നപ്പോള്‍, അയാളുടെ കൈവശം ഇസ്തംബൂളില്‍ നടക്കുന്ന ഫുട്ബോള്‍ ലീഗ് ഫൈനലിന്റെ ടിക്കറ്റുകളുണ്ടായിരുന്നു. ബില്‍ ബ്രെണ്ണന്റെ പിതാവ് ഫുട്ബോള്‍ മത്സരത്തിന് മുമ്പ് മരിക്കുന്നു. എലൈന്‍ പെറി സംവിധാനം ചെയ്ത 'വില്‍' എന്ന ചിത്രം സോക്കറിനോടുള്ള ആരാധന ഭംഗിയായി ആവിഷ്കരിക്കുന്നു. ചിത്രാന്ത്യത്തില്‍ ബില്‍ തുര്‍ക്കിയിലേക്ക് ഒളിച്ചോടുകയാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഹംഗറിയുടെ 'റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല്' ജയില്‍പ്പുള്ളികളുടെ ജീവിതത്തിലെ പോരാട്ടമാണ് അവതരിപ്പിക്കുന്നത്. സോല്‍ടാന്‍ ഫാബ്രി സംവിധാനം ചെയ്ത റ്റു ഹാഫ് ടൈംസ് ഇന്‍ ഹെല് നാസി ജര്‍മ്മനിയുടെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ടുനീങ്ങുന്നത്. ഹിറ്റ്ലറുടെ ജന്മദിനത്തോടനുബന്ധിച്ച് നാസി ഉദ്യോഗസ്ഥര്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ജര്‍മ്മനിക്കാര്‍ ഹംഗേറിയന്‍ ജയില്‍പ്പുള്ളികളെ നേരിടുന്ന കളി. പരിശീലകനായി പ്രശസ്ത ഹംഗേറിയന്‍ ഫുട്ബോള്‍താരം ഒനോദിയെ ക്ഷണിക്കുന്നു. ഒനോദി ക്ഷണം സ്വീകരിക്കുന്നു. കളിക്കാര്‍ക്ക് അധികഭക്ഷണവും പന്തും നല്കി. പരിശീലനകാലത്ത് ജയിലിലെ ജോലിയില്‍ നിന്നുള്ള അവധിയും ഒനോദി ആവശ്യപ്പെട്ടു. ജൂതന്മാരെ ഉള്‍പ്പെടുത്താതെ ടീമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത്. ഈ കളിയാണ് ജയില്‍പ്പുള്ളികളുടെ ജീവന് മരണ പോരാട്ടമായി മാറുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'ഗെയിംസ് ഓഫ് ദേര്‍ ലൈവ്സ്' എന്ന യു. എസ് എ ചിത്രം അമേരിക്കന്‍ ടീമിന്റെ ഐതിഹാസിക ഫുട്ബോള്‍ വിജമാണ് ചിത്രീകരിക്കുന്നത്.1960-ല്‍ ബ്രസീലില്‍ വെച്ച് ഇംഗ്ലണ്ടിനെ 1-0ന് തകര്‍ത്ത് അമേരിക്ക വിജയിച്ചു. ഈ വിജയാഘോഷമാണ് ഡേവിഡ്അനസിന്റെ ഗെയിംസ് ഓഫ് ദേര്‍ ലൈവ്സ്. കാല്‍പ്പന്തുകളിയുടെ കരുത്തും സൗന്ദര്യവും തിരശീലയില്‍ അനുഭവപ്പെടുത്തുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കാല്‍പ്പന്തുകളി കേന്ദ്രസ്ഥാനത്ത് നില്ക്കുന്ന ഒരു ക്രൈംത്രില്ലറാണ് 'ദ റ്റൂ ഇസ്കോബാര്‍സ്'. നിരവധി അവാര്‍ഡുകള്‍ നേടിയ ഈ സിനിമ രണ്ടു കൂട്ടുകാരുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. ആന്ദ്രേ എസ്കോ ബാറും പാബ്ലോ എസ്കോബാറും കൂട്ടുകാരാണ്. രണ്ടുപേരും ഒരേ നഗരത്തിലാണ് ജനിച്ചത്. അവര്‍ രണ്ടുപേരും ഫുട്ബോളിന്റെ ആരാധകരാണ്. ആന്ദ്രേ കൊളംബിയയുടെ പ്രിയപ്പെട്ട ഫുട്ബോള്‍കളിക്കാരനായിത്തീരുന്നു. പാബ്ലോ ആകട്ടെ എക്കാലത്തേയും വലിയ മയക്കുമരുന്നു രാജാവായും മാറുന്നു. ഫുട്ബോളും മയക്കുമരുന്നും തമ്മിലുള്ള രഹസ്യബന്ധം അന്വേഷിക്കുന്ന സംവിധായകരായ ജെല്‍ഫ് സിന്‍ബാലിസ്റ്റും മൈക്കല്‍ സിന്‍ബാലിസ്റ്റും കളിയുടെ പിറകിലുള്ള വസ്തുതകളിലേക്ക് കാമറ പിടിക്കുന്നു. ചിത്രത്തിന്റെ അവസാനഭാഗത്ത് ആന്ദ്രേയുടെയും പാബ്ലോയുടെയും കൊലപാതകത്തിന്റെ രഹസ്യം കൂടി വെളിപ്പെടുത്തുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ലോകചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ഇന്റോനേഷ്യന്‍ ചിത്രമാണ് 'ഗരുഡ ഇന്‍ മൈ ഹാര്‍ട്ട്'. കളിക്കാരനാകാന്‍ കൊതിച്ച 12 വയസ്സുകാരന് ബായുവിന്റെ ജീവിതമാണ്ഇതില്‍ പറയുന്നത്. ഫുട്ബോള്‍ കളിക്കാരനായിത്തീരണമെന്ന് കൊതിച്ച ബായു ദിവസവും വീടിനടുത്തുള്ള ബാറ്റ്മെന്റണ്‍ കോര്‍ട്ടില്‍ കളി കാണാന്‍ പോകും. സ്നേഹിതനും ഫുട്ബോള്‍ ആരാധകനുമായ ഫെറികിന് ബായുവിന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ദേശീയ ടീമില്‍ പേര് നല്കാന് ബായുവിനെ ഫെറിക് നിര്‍ബന്ധിക്കുന്നു. പക്ഷേ, ബായുവിന്റെ മുത്തച്ഛന് ഉസ്മാന് സമ്മതിക്കുന്നില്ല. ഫുട്ബോള്‍കളി വീട്ടിലെ ദാരിദ്ര്യം മാറ്റില്ലെന്ന് ഉസ്മാന് വിശ്വസിക്കുന്നു. ബായുവും ഫെറിയും മറ്റൊരു കൂട്ടുകാരന് സഹാറയെ കണ്ടെത്തുന്നു. തുടര്‍ന്നുള്ള സംഭവബഹുലമായ രംഗങ്ങളാണ് സംവിധായകന് ഇഫാ ഇസിഫ നബാഹ് ചിത്രീകരിക്കുന്നത്.</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com2tag:blogger.com,1999:blog-36687838.post-80502185389205905502014-05-08T02:39:00.000-07:002014-05-08T02:39:00.656-07:00ഓര്‍മ്മ-ഒറ്റ ഫ്രെയിമില്‍ ഒരു ജീവിതം<div dir="ltr" style="text-align: left;" trbidi="on">
<a href="http://2.bp.blogspot.com/-pBCxebCBRP4/U2tQeD-42TI/AAAAAAAACUI/y-6gK-41zRk/s1600/222.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-pBCxebCBRP4/U2tQeD-42TI/AAAAAAAACUI/y-6gK-41zRk/s1600/222.jpg" height="320" width="173" /></a><span style="font-family: AnjaliOldLipi; font-size: medium;">പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അടയാളപ്പെടുത്തിയ ജീവിതത്തിന്റെ കാമറ സംസാരങ്ങള്‍ അനുസ്മരിക്കുന്നു</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഏകാന്തപഥികനായ ഫോട്ടോഗ്രാഫറായിരുന്നു റസാഖ് കോട്ടക്കല്‍. അംഗീകാരത്തിനും ആദരവിനും വഴിയൊരുക്കിയ നിരവധി ഫോട്ടോകള്‍ ഒരുക്കിയിട്ടും പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫറുടെ പേരില്‍ നമ്മുടെ കാഴ്ചകളില്‍ അറിയപ്പെട്ട റസാഖ,് കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍ നിശ്ചലഛായാഗ്രഹണത്തില്‍ നഷ്ടപ്പെട്ടത് എക്കാലത്തേയും മികച്ചൊരു പ്രതിഭയെയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് ആയ ഫോട്ടോഗ്രാഫുകളിലൂടെയാണ് റസാഖ് മലയാളിയുടെ പ്രിയപ്പെട്ട കാമറക്കാരനായത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കേരളത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി ചരിത്രത്തില്‍ ഇടം നേടിയ റസാഖിന് കേരളത്തിനപ്പുറവും ആരാധകരെ നേടിയെടുക്കാന്‍ സാധിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളില്‍ റസാഖിന്റെ ചിത്രങ്ങള്‍ വായനക്കാരുടെ മനം കവര്‍ന്നു. റസാഖിന് തന്റെ കാമറക്ക് വിഷയമാവുന്ന സംഭവം അല്ലെങ്കില്‍ വസ്തു ഒന്നു കണ്ടാല്‍ മതി. അതിനപ്പുറം ഒന്നും കാണാനോ, അറിയാനോ ഇല്ല. ഇങ്ങനെ പൂര്‍ണതയുടെ ഫോട്ടോഗ്രാഫികള്‍ വാര്‍ത്തെടുത്ത റസാഖ് നിരവധി മികച്ച പോര്‍ട്രൈറ്റ് ചിത്രങ്ങളും ചെയ്തു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളത്തിന്റെ പ്രിയപ്പെട്ട പ്രതിഭകളായ വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍ നായര്‍, കമലാ സുരയ്യ, അയ്യപ്പപ്പണിക്കര്‍, നിത്യ ചൈതന്യ യതി, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ ഫോട്ടോ ശേഖരം റസാഖിന്റെ കാമറ യഥേഷ്ടം പകര്‍ത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ നിശ്ചലഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. അയ്യപ്പപ്പണിക്കരെക്കറിച്ചുള്ള ഡോക്യുമെന്ററികള്‍ ഛായാഗ്രാഹകനായി. റസാഖും കോട്ടക്കലിലെ ക്ലിന്റ്സ്റ്റുഡിയോയും കറുപ്പിന്റെയും വെളുപ്പിന്റെയും കാമറക്കാഴ്ചകളുടെ വിസ്മയ ലോകമായിരുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഫോട്ടോഗ്രാഫിയിലെ ഏതു വിഭാഗത്തിലും സാഹിത്യമോ, സിനിമയോ, ചിത്രകലയോ ഏതു തന്നെയായാലും സ്വന്തം പാത വെട്ടിത്തെളിയിക്കുവാന്‍ കഴിയുക എന്നതാണ് ഏറെ ദുഷ്കരം. ഫോട്ടോഗ്രാഫികള്‍ മഹാല്ഭുതങ്ങള് സൃഷ്ടിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ വഴി തന്നെയായിരുന്നു റസാഖിന് പ്രിയം. അതുകൊണ്ട് യാത്ര ജീവിതവുമായി ചേര്‍ത്തുനിറുത്തി. അങ്ങനെ റസാഖിന്റെ യാത്രാവഴികള്‍ സാംസ്കാരിക ഭൂപടം കൂടിയാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">സൗമ്യവും ദീപ്തവുമായ നിറസാന്നിധ്യമായിരുന്നു ഈ കലാകാരന്റെ ലോകം. പ്രതിഷേധവും കലഹവും റസാഖിന്റെ കാമറയില്‍ ഇടം നേടിയിരുന്നു. യാത്രപോലെ ഈ കലാകാരന് ഊരുവും പ്രിയപ്പെട്ടതുതന്നെ. ക്ലിന്റ് സ്റ്റുഡിയോയുടെ ഇരുട്ടറകളില്‍ സ്വന്തം ശരീരം ഒളിപ്പിച്ചു നിര്‍ത്താനും പലപ്പോഴും മറന്നില്ല. തേടിയെത്തുന്ന ഫോണ്‍വിളികള്‍ക്കു പോലും ഒറ്റവാക്കില്‍ ഉത്തരം. ആഖ്യാനപരതയിലും പ്രമേയത്തിലും ഫോട്ടോകള്‍ എങ്ങനെ തലകീഴ്മേല്‍ മറിക്കാമെന്ന് റസാഖ് തിരിച്ചറിഞ്ഞു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വെളിച്ചത്തിന്റെ ഭാവതീവ്രതയിലാണ് റസാഖിന് കമ്പം. ഇരുട്ടും നിഴലുകളും കഥാപാത്രങ്ങളാകുന്ന കാമറയുടെ മാജിക്ക്, ഈ ഫോട്ടോക്കാരന്റെ കണ്ണുകളിലും കൈകളിലും ഭദ്രമായിരുന്നു. ഓരോ ഫ്രെയിമുകളിലും അസാധാരണമായ ക്രാഫ്റ്റ് തെളിഞ്ഞുനിന്നു. വ്യക്തി ചിത്രങ്ങളും ഗള്‍ഫ് യുദ്ധ ചിത്രങ്ങളും മനുഷ്യജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അടരുകളും കാമറകളില്‍ രേഖപ്പെടുത്തി. അവയില്‍ മലപ്പുറത്തിന്റെ ചിത്രപരമ്പര വേറിട്ടു നില്ക്കുന്നു. ദേശത്തിന്റെ പാരമ്പര്യവും വേഷവിതാനവും ഗള്‍ഫ് പണം നടത്തിയ അധിനിവേശവും റസാഖ് പകര്‍ത്തി. മലപ്പുറത്തിന്റെ സാംസ്കാരിക ചരിത്രമായി റസാഖ് ഒരുക്കിയ മലപ്പുറം ഫോട്ടോകള്‍. തനിക്ക് പറയാനുള്ളത് തന്റെ കാമറ പറയും എന്ന നിലപാട് തന്നെയാണ് ഫോട്ടോഗ്രാഫിയില്‍ റസാഖ് സൃഷ്ടിച്ചെടുത്ത ഇടം. അത് പ്രതിഭകല്‍ക്ക് മാത്രം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നതാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍ </span><br />
<div class="separator" style="clear: both; text-align: center;">
<br /></div>
<span style="font-family: AnjaliOldLipi; font-size: medium;">(ചന്ദ്രിക വാരാന്തപ്പതിപ്പ്)</span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com2tag:blogger.com,1999:blog-36687838.post-42660094132516553392014-04-11T22:30:00.000-07:002014-04-11T22:30:02.049-07:00വെയില് പൂത്ത നാളില്‍ നന്മ വരും നേരം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://2.bp.blogspot.com/-f9p-vLvR61Q/U0jO0ms4W8I/AAAAAAAACOg/1YrQJVF82vE/s1600/photo_ARUN+PAYYADIMEETHAL+(1).jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://2.bp.blogspot.com/-f9p-vLvR61Q/U0jO0ms4W8I/AAAAAAAACOg/1YrQJVF82vE/s1600/photo_ARUN+PAYYADIMEETHAL+(1).jpg" height="317" width="320" /></a></div>
<span style="font-family: AnjaliOldLipi; font-size: medium;">വിഷുവിന് ആര്യ -ദ്രാവിഢ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഘകാലത്തെ പതിറ്റുപത്തില് വിഷു ആഘോഷം പരാമര്‍ശ വിഷയമാണ്. ഐതിഹ്യ പ്രകാരം നരകാസുരനെ ശ്രീകൃഷ്ണന് വധിച്ച ദിനമാണ് വിഷു. നരകാസുരന്റെ ഭരണത്തില്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതില്‍ നിന്നുള്ള പ്രതീക്ഷയായിരുന്നു ശ്രീകൃഷ്ണന് നല്‍കിയത.് </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഉത്തര ദക്ഷിണായനങ്ങള്‍ക്കിടയില്‍ സൂര്യന് ഒത്ത മധ്യത്തിലെത്തി നല്ക്കുന്ന ശുഭദിനത്തെ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷക സമൂഹം ഏതെങ്കിലും വിധത്തില്‍ വരവേല്‍ക്കുന്നുണ്ട്. കേരളത്തില്‍ അത് വിഷു ആഘോഷമായി കൊണ്ടാടുന്നു. കൊന്നപ്പൂക്കളുടെയും കണിക്കൊന്നയുടെയും പൊന്നിറ ശോഭയായി മാറുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="color: red;"><span style="font-family: AnjaliOldLipi; font-size: medium;">''പുത്തന്‍ വരിഷത്തിന്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പുലരിക്കളി കാണാന്‍</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എത്തും കിളി പാടീ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">'വിത്തും കൈക്കോട്ടും'</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഒത്തു നിരക്കട്ടെ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിത്തും കൈക്കോട്ടും''- (വൈലോപ്പിള്ളി)</span></span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കൃഷി എന്ന വേലയേയും ഉത്സവമെന്ന വേലയേയും മേളിപ്പിച്ചു കൊണ്ടാണ് വേനലും വിഷുവും വരുന്നത്. മഴയും വിത്തും ഫലങ്ങളും കാണിയൊരുക്കുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ചിങ്ങത്തിലേയും മേടത്തിലേയും മാസപ്പിറവികള്‍ക്കു പ്രാധാന്യം ഏറും. വിഷുഫലം ഒരു വര്‍ഷത്തേക്കുള്ളതാണ്. കണികാണാനും കൈനീട്ടം നല്‍കാനും അലിഞ്ഞു പ്രാര്‍ത്ഥിക്കും. കണികാണല്‍ ചടങ്ങിനുമുണ്ട് സവിശേഷത. ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ശുദ്ധമാക്കിയ ദൈവത്തറയില്‍ പിച്ചളത്താലത്തില്‍ അരിയും തേങ്ങാപ്പൂളും വെള്ളരിയും വാല്‍ക്കണ്ണാടിയും കസവും രാശിയും നാരായവും പുസ്തകവും പറയും നിറയും ഗണപതിക്കുള്ള ഒരുക്കങ്ങളും നിറനാഴിയും കതിര്‍ക്കുലയും വെച്ചിരിക്കും. തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഒരുക്കിവെച്ചിരിക്കുന്ന കണിയുടെ മുമ്പില്‍ തിരിതെളിഞ്ഞാല്‍, കുട്ടികളെ എഴുന്നേല്‍പ്പിച്ച് കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുനിര്‍ത്തി കണികാണിക്കുകയാണ് പതിവ്. കണി തരുന്നത് ഒരു പണമായിരിക്കും. എല്ലാവരും കണികണ്ടാല്‍ പിന്നീട് കിഴക്കുവശത്ത് വെച്ച് പ്രകൃതിക്ക് കണികാണിക്കും.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അപകടകരമായ ആലസ്യത്തിന്റേയും അതിരുകടന്ന ആത്മവിശ്വാസത്തിന്റേയും നടുവിലാണ് ഇന്ന് മലയാളി. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും മധുരവാഗ്ദാനങ്ങള്‍ മലയാളിയെ ആവോളം ആവേശം കൊള്ളിക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ തടവറയില്‍ വിശാലമായ ലോകം രുചിച്ചറിയുന്ന നൂതന മധ്യവര്‍ഗത്തിന്റെ ജ്വരങ്ങള്‍ കേരളത്തില്‍പോലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. കലുങ്കല്‍ഭിത്തിയില്‍ പെട്ടിക്കടകൡും ഇരുന്ന് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റവും ലാറ്റിനമേരിക്കന്‍ ചെറുത്തിനില്‍പ്പും ചര്‍ച്ച ചെയ്തിരുന്ന മലയാളി ഇപ്പോള്‍ സൈബര്‍യുഗത്തിന്റെ ലാഭോത്തേജിതമായ സ്വപ്നങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ജീവിതം മത്സരങ്ങളാക്കി മാറ്റി ചരിത്രവും ഐതിഹ്യങ്ങളും സങ്കല്പങ്ങളും ആകാവുന്നത്ര ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന മലയാളിയുടെ പ്രകൃതിയിലേക്ക് വീണ്ടും പ്രകൃതിയുടെ ഉത്സവമായി വിഷുപ്പുലരി വന്നുപെടുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">പണ്ട് മലയാളി കാത്തിരുന്ന നാളാണ് മേടപ്പുലരിയുടെ പൊന്‍കണി. മലയാളിയുടെ മനസ്സിലേക്ക് പുതുവര്‍ഷ നിനവുകളുടെ മഞ്ഞനാമ്പുകള്‍ ചൂടി കണിക്കൊന്ന നിറയുന്ന കാലം. കച്ചവടതന്ത്രങ്ങളുടെ വലയത്തിലും സ്നേഹവും അകവെളിച്ചവും കെട്ടുപോകുന്ന ദുരന്തത്തിലും ഇറങ്ങിനില്ക്കുന്ന മലയാളിക്ക് വസന്തത്തിന്റെ ശ്രുതികളുതിര്‍ത്ത് എങ്ങുനിന്നോ പറന്നെത്തുന്ന വിഷുപ്പക്ഷികളെ എതിരേല്ക്കാന് സമയം അനുവദിക്കുമോ? ജീവിതത്തിന്റെ ബദല്‍ക്കാഴ്ച നഷ്ടപ്പെടുന്ന മലയാളിയുടെ ജഡാവസ്ഥയിലേക്കാണ് വിഷു-സംക്രമണോല്‍ത്സവം വന്നു നിറുന്നത്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വേനലിന്റെ ദുരിതഭൂമിയില്‍ കനത്തുനില്ക്കുന്ന മീനത്തിന്റെ അറുതി. കിനാവിന്റെ നിറകുംഭവുമായി മേടത്തിന്റെ നാന്ദി.... അറിയപ്പെടാത്ത പാതാള തമസ്സില് നിന്നും ആര്‍ദ്രമനസ്കയായി പെരുമാള്‍ തിരിച്ചെഴുന്നെള്ളുകയാണ് ഭൂമിയിലേക്ക്...മലയാളത്തിലേക്ക്...മേടവെയില്‍ പൊന്നുരുക്കുന്ന കുന്നിന്‍പുറങ്ങളും നാട്ടുവഴികളും കണിക്കൊന്ന പൂത്തുനില്ക്കുന്നതും പ്രകൃതിയുടെ ചന്തം വര്‍ദ്ധിപ്പിക്കുന്നു. കണിക്കൊന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നക്ക് നല്കുന്ന വിശേഷണം.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മലയാളിക്ക് മറ്റ് വിശേഷങ്ങളോടൊപ്പം കാര്‍ഷികവൃത്തിയുടെ ഉത്സവം കൂടിയാണ് വിഷു. ഓണം വിളവെടുപ്പിന്റേയും വിഷു വിളയിറക്കലിന്റേയും കാലമാണ്. മീനച്ചൂടില്‍ വരണ്ടുണങ്ങി നില്ക്കുന്ന മണ്ണിലേക്ക് വേനല്‍മഴയെത്തുന്നതോടെ കുംഭത്തില്‍ കുഴികുത്തിയ ചേമ്പും ചേനയും നാമ്പെടുക്കുന്നു. വൃശ്ചികത്തില് നട്ട വാഴത്തൈകള്‍ മഴയില്‍ കുതിര്‍ന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തളിര്‍ക്കുന്നു. ചൈത്രത്തിന്റെ സൂര്യസംക്രമത്തില്‍ വിഷുവേലക്കും തുടക്കമാവും. വിഷുപ്പക്ഷിയുടെ സംഗീതം മുണ്ടകന്‍പാടങ്ങളില്‍ നിറയുന്നു. വിത്തും കൈക്കോട്ടും പാടി വിഷുഫലത്തിന്റെ കിനാവില് കുളിരണിഞ്ഞ് ഞാറ്റുകണ്ടങ്ങളില്‍ പുള്ളുവവീണകള്‍ വാഴ്ത്താന്‍ തുടങ്ങുന്നു. നിറവാര്‍ന്ന് വാഴണമെന്ന കാലത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ, കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ദുര്‍വിധിയിലേക്ക് പതിഞ്ഞുപോവുന്ന കര്‍ഷകനും കര്‍ഷകജീവിതത്തിനും ഇനിയുമെത്ര നാള് പ്രതീക്ഷയില്‍ മനം കുളിര്‍പ്പിക്കാന്‍ കഴിയും?</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിഷു എന്ന വാക്കിന് തുല്യതയോടു കൂടിയത് എന്നാണര്‍ത്ഥം. ഗണിതശാസ്ത്രപരമായും ഇതിന് അടിസ്ഥാനം കിട്ടുന്നു. സൂര്യന് ഭൂമധ്യരേഖക്ക് നേരെ വരുന്ന ദിനം കൂടിയണ് മേടം ഒന്ന്. കൊന്നപ്പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നൊരു ചൊല്ലുതന്നെയുണ്ട്. ഇത് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൃഷി തുടങ്ങേണ്ട കാലത്താണ് കൊന്നപൂക്കുന്നത്. എന്നാല്‍ പ്രകൃതി താളംതെറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം ഞെട്ടിയുണരുന്നത്. അങ്ങനെ അമ്പരന്നു കൊണ്ടിരിക്കുന്ന നിമിഷത്തില്‍ ഓര്‍മകളും സങ്കല്പങ്ങളും കാലത്തിന് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്ന ദുര്‍ദശ.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മീനരാവറുതി തപ്തനിശ്വാസത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മനസ്സായി എം.ടി. പടക്കം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ തനിക്കു മാത്രം പടക്കം വാങ്ങാന്‍ കാശില്ലാതെ അപമാനവും സങ്കടവും സഹിക്കാതെ മുറിയില്‍ ഒളിച്ചിരിക്കണ്ടേി വന്ന ഒരു കുട്ടിയുടെ നിസ്സഹായത. മലയാളി പരസ്പരം നഷ്ടപ്പെടുന്ന ലോകത്തില്‍ അവനവനിലേക്ക് തലതിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന ദശാസന്ധിയിലാണിപ്പോള്‍. അതേ, ഓരോ ഉത്സവത്തിനു മുമ്പിലും ലോകത്തിന്റെ നെടുങ്കന്‍ പകര്‍പ്പെന്നപോലെ കേരളീയാന്തരീക്ഷവും പരുങ്ങി നില്ക്കുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">വിഷുവിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും വേലയും കൊണ്ടാടുന്നു. പാലക്കാടന്‍ ഗ്രാമങ്ങളില്‍ കണിയാര്ക്കളി, വേലന്‍കളി തുടങ്ങിയവ അരങ്ങേറ്റം കുറിക്കും. ഇങ്ങനെ കാര്‍ഷികവൃത്തിയുടെയും കളികളുടെയും മേളനമായിമാറുന്നു ഈ ഉത്സവം. വിഷുവിഭവങ്ങള്‍ക്കും പ്രത്യേകതയുണ്ട്. മിക്കവാറും ചക്കയായിരിക്കും മുഖ്യം. വള്ളുവനാടന്‍ ഭാഗങ്ങളില്‍ കഞ്ഞിയാണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വിരിക്കും. കഞ്ഞി ഒഴിച്ച്, പഴുത്ത പ്ലാവില കുത്തിയാണ് കുടി.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മേടപ്പുലരിയിലെ മംഗള മുഹൂര്‍ത്തത്തില്‍ ഓര്‍മകളുടെ കിളിവാതിലൂടെ പോയകാലം കാണാന്‍ കഴിയും. വിത്തുവിതക്കലിന്റേയും വിളവിറക്കലിന്റേയും ആഘോഷവും ഗൃഹാതുരതയുടെ വേനല്‍പ്പച്ചകളും അനുഭവിക്കാനുള്ള ത്വരയിലമരാന്‍ ഒരിക്കല്‍ കൂടി പ്രകൃതി വിളിക്കുന്നു. പി. കുഞ്ഞിരാമന് നായര്‍ കുറിച്ചിട്ടപോലെ:</span><br style="font-family: AnjaliOldLipi; font-size: large;" /><span style="color: red;"><span style="font-family: AnjaliOldLipi; font-size: medium;">''ഉദയാചല പീഠത്തിന്</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കോവില്‍നട തുറക്കയായ്</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കാത്തുനില്ക്കുന്നിതാ നിന്നെ</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നവജീവിത സംക്രമം...''(പൂമൊട്ടിന്റെ കണി)</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അവിടെ നിറുയന്നതാകട്ടെ, ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും' (വൈലോപ്പിള്ളി).</span></span><br style="font-family: AnjaliOldLipi; font-size: large;" /><span style="background-color: blue;"><span style="color: #ffd966;"><span style="font-family: AnjaliOldLipi; font-size: medium;">ചന്ദ്രിക വാരാന്തപ്പതിപ്പ്- ഏപ്രില്‍ 13/2014</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">കുഞ്ഞിക്കണ്ണന് വാണിമേല്‍</span></span></span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0tag:blogger.com,1999:blog-36687838.post-29878794049466585482014-04-07T03:53:00.002-07:002014-04-07T03:53:21.015-07:00നമ്മുടെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യ (അഭിമുഖം) സക്കറിയ/ കുഞ്ഞിക്കണ്ണന് വാണിമേല്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="http://1.bp.blogspot.com/-hTkbLwUzTIE/U0KDbkAZCUI/AAAAAAAACNo/OMmPCrDcST0/s1600/Sakkariya+Photo+K.Sasi+(2).jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://1.bp.blogspot.com/-hTkbLwUzTIE/U0KDbkAZCUI/AAAAAAAACNo/OMmPCrDcST0/s1600/Sakkariya+Photo+K.Sasi+(2).jpg" height="320" width="212" /></a></div>
<br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മതരാഷ്ട്രവാദം, മതഭീകരവാദം മുതലായവയെപ്പറ്റി മതേതര ജനാധിപത്യത്തിന്റെ താത്ത്വിക വീക്ഷണത്തിലും കേരളീയ സമൂഹത്തിന്റെ സവിശേഷ പരിസ്ഥിതിയിലും നിര്‍ത്തി വിശകലനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്ക്കുന്ന എഴുത്തുകാരനാണ് സക്കറിയ. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഇനിയുള്ള കാലവും നിലനില്ക്കാന്വേണ്ടി ശക്തമായി പോരാടുന്ന പ്രശസ്ത എഴുത്തുകാരന് സക്കറിയ, നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വിലയിരുത്തുന്നു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;"><span style="color: red;">? മോഡിയുടെ ഇന്ത്യ</span></span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">നമ്മുടെ ഇന്ത്യ എന്നു പറയുന്നത് മതേതരത്വം, ജനാധിപത്യം, ദരിദ്രരോടും അധ:സ്ഥിതരോടുമുള്ള പ്രത്യേക ശ്രദ്ധ, മനുഷ്യസ്വാതന്ത്ര്യം അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, ശാസ്ത്രബോധം അതായത് ഇന്ത്യന്‍ ഭരണഘടയില്‍ പറയുന്ന സയന്റിഫിക് ടെമ്പര്‍ എന്നിവയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു ഇന്ത്യയാണ്. അതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊന്ന് പരിസ്ഥിതിബോധമാണ്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മതഭീകരവാദ സംഘടനകളുടെ കൂട്ടായ്മയുടെ സന്തതിയാണ് മോഡി . അതില്‍ നിന്നുണ്ടായിവന്ന രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രധാനമന്ത്രിപദം അനൗണ്‍സ് ചെയ്തുകൊണ്ട് അയാള്‍ നയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം രക്തച്ചൊരില്‍ നടത്തിയിട്ടുള്ള, എന്നാല്‍ ആട്ടിന്തോല് പുതച്ച ഈ ഹിംസ്ര ജീവി വരുന്നത്. ആ നിലയ്ക്ക് അയാളുടെ ഇന്ത്യയില്‍ ഒരു കാരണവശാലും ജനാധിപത്യം പുലരാന്‍ വഴിയില്ല. കാരണം ഹിന്ദുമതഭീകരവാദികള്‍ ജനാധിപത്യത്തിന് എതിരാണ്. മതേതരത്വം തീര്‍ച്ചയായും ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു വിഷമാണ്. സംഘ്പരിവാര്‍ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശൈലി ഫാഷിസമായതിനാല്‍ മനുഷ്യാവകാശങ്ങള്‍ തികച്ചും ഉണ്ടാവില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">മോഡിയടെ പിറകില്‍ നില്ക്കുന്നവര് ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും വില കല്പിക്കാത്ത ഇന്ത്യന്‍ മുതലാളിത്തമാണ്. ആ മുതലാളിത്തത്തിന്റെ ഭാഗമായിട്ട് കോര്‍പറേറ്റ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ പിടിച്ചടക്കാനുള്ള ഒരു അവസാന യുദ്ധമാണ് മോഡിയെ മുന്‍നിര്‍ത്തി ചെയ്യുന്നത്. മുതലാളിത്തവും കോര്‍പറേറ്റ് മാധ്യമങ്ങളും വര്‍ഗീയശക്തികളും ചേര്‍ന്ന് ഇന്ത്യ പിടിച്ചടക്കാനുള്ള യുദ്ധം. ആ യുദ്ധത്തില്‍ മോഡി വിജയിച്ചാല്‍ നമ്മള് സ്വപ്നം കാണുന്ന ഒരു കാര്യവും അവിടെ ഉണ്ടാവില്ല.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">അംബാനി, ടാറ്റ തുടങ്ങിയവരുടെ ഏറ്റവും വലിയ പ്രശ്നം അവരുടെ ഇഷ്ടം പോലെ പരിസ്ഥിതിയെ കൈയ്യടക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. അതിനൊരു ഉദാഹരണമാണ് അവരുടെ വ്യവസായ താല്പര്യത്തിനുവേണ്ടി ട്രൈബല്‍ ഏരിയകളിലെ ഭൂമി കയ്യടക്കാനുള്ള ശ്രമം. മോഡിയുടെ നേതൃത്വം ഈ ശക്തികളെയെല്ലാം കെട്ടഴിച്ചുവിടും. അതോടെ പരിസ്ഥിതിയുടെ സമൂല നാശം ഉറപ്പാണ്.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">യഥാര്‍ത്ഥ ഹിന്ദുമതത്തിന് സംഘ്പരിവാറുമായി ബന്ധമൊന്നുമില്ല. ഹിന്ദുമതത്തിന്റെ പ്രമാണങ്ങള്‍ എവിടെ കിടക്കുന്നു. ഹിന്ദുമതത്തിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷുദ്രജീവികളുടെ അജണ്ഡ എവിടെ കിടക്കുന്നു. താലിബന്‍ ഇസ്ലാമിന്റെ പേരില്‍ ലോകമെമ്പാടും വിഷം കലര്‍ത്തുന്നതുപോലെയാണത്.</span><br style="font-family: AnjaliOldLipi; font-size: large;" /><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;"><span style="color: red;">? സോഷ്യല്‍ മീഡിയകളുടെ പങ്ക്</span></span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">ഇന്നത്തെ മുഖ്യധാരാ മീഡിയകളില്‍ സ്ഥാനം ലഭിക്കാത്തതും നല്‍കപ്പെടാത്തതുമായ വാര്‍ത്തകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കുന്ന മീഡിയയാണത്. ആ സ്വാതന്ത്ര്യമാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ മൂല്യം. മുഖ്യധാര മീഡിയയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് നേരിട്ട് ആളുകളിലെത്താനുള്ള വഴിയാണ് സോഷ്യല്‍ മീഡിയ. ലോകമൊട്ടാകെ ഇതിന് വലിയ സ്വാധീനം കിട്ടിയിട്ടുണ്ട്. മുഖ്യധാരയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചിട്ടുള്ളതും അവരുടെ അനുമതിയുള്ള വാര്‍ത്തകളും ആശയങ്ങളും മാത്രമേ സമൂഹമധ്യത്തില്‍ വരൂ എന്നുള്ള അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സോഷ്യല്‍ മീഡിയ. വളരെ ഉദ്ദേശ്യശുദ്ധിയോടുകൂടി, ആദര്‍ശശുദ്ധിയോടുകൂടി സോഷ്യല്‍ മീഡിയ നടത്തുന്ന ഇടപെടലുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി. അത്രത്തോളം തന്നെ വഷളും മലിനവുമായ ഇടപെടലുകളും നടക്കുന്നുണ്ട്. ഉദാഹരണത്തിന് മോഡിക്കു വേണ്ടി വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്നത് സോഷ്യല്‍ മീഡിയയാണ്. </span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;"><span style="color: red;">? പ്രെയ്സ് ദ ലോര്‍ഡ് കണ്ടപ്പോള്‍</span></span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;">എന്റെ സുഹൃത്തായ ഷിബു ഗംഗാധരന് 'പ്രെയ്സ് ദ ലോര്‍ഡ്' സിനിമയാക്കുമ്പോള്‍ അവരുടെ ഇഷ്ടം പോലെ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി നല്‍കിയിരുന്നു. അവര്‍ ബുദ്ധിമുട്ടി ഒരു കമേഴ്സ്യല്‍ ചിത്രമാണ് െചയ്തത്. അതിന്റെ ജനപ്രിയതക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടി വരും എന്നത് വ്യക്തമാണ്. ആ നിലയില്‍ എന്റെ കൃതിയുമായി അതിനെ താരതമ്യം ചെയ്യരുത്. സാഹിത്യകൃതി അതിന്റെ സംവേദനതലമായ അക്ഷരങ്ങളുമായി ആസ്വാദന ലോകത്ത് വ്യാപരിക്കുന്നു. സിനിമയുടെ ലോകവും സംവേദനതലവും മറ്റൊന്നാണ്. മാത്രമല്ല, ഈ സിനിമ 50000 പേര് കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ 500 പേര് പോലും ഒരുപക്ഷേ എന്റെ കൃതി വായിച്ചിട്ടുണ്ടാവില്ല. മറിച്ച് സിനിമ കണ്ടതിന് ശേഷം കുറേ പേരെങ്കിലും എന്റെ നോവല്‍ വായിച്ചു നോക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്. സിനിമ വിജയിച്ചോ എന്നുള്ളത് സംവിധായകന്റെ സുഹൃത്ത് എന്ന നിലയില്‍ എന്റെ പ്രധാന പരിചിന്തനം. ഭാഗ്യവശാല്‍ സിനിമ വിജയിച്ചു.</span><br style="font-family: AnjaliOldLipi; font-size: large;" /><span style="font-family: AnjaliOldLipi; font-size: medium;"><span style="color: blue;">ചന്ദ്രികവാരാന്തപ്പതിപ്പ് ഏപ്രില്‍ 6</span></span></div>
കുഞ്ഞിക്കണ്ണന് വാണിമേല്‍http://www.blogger.com/profile/09649680092470236240noreply@blogger.com0